ബിരിയാണിയുടെ മണം സഹിക്കാന്‍ വയ്യ ; ഇന്ത്യന്‍ ഹോട്ടലിന്​യു.കെ കോടതിയുടെ പിഴ

ലണ്ടന്‍: ഹോട്ടലില്‍ നിന്നുള്ള ബിരിയാണിയുടെയും ബാജിയുടെയും അമിതമായ ഗന്ധം പുറത്ത് വരുന്നതിന് തുടര്‍ന്ന് സമീപവാസികള്‍ പരാതി നല്‍കി.ഇന്ത്യന്‍ ഹോട്ടലിന് യുകെയില്‍ പിഴ ചുമത്തി.ഹോട്ടലുടമകളായ ഇന്ത്യന്‍ ദമ്പതിമാര്‍ക്കാണ് യു.കെ കോടതി പിഴയിട്ടത് . അയല്‍ വാസികളുടെ പരാതിയെ തുടര്‍ന്നാണ് പിഴ ഇൗടാക്കിയത്. ലണ്ടനിലെ ഖുശി ഇന്ത്യന്‍ ബുഫേ റസ്റ്റോറന്‍റ് ഉടമകളായ ഷബാനക്കും മുഹമ്മദ് ഖുശിക്കുമാണ് പിഴ ശിക്ഷ ലഭിച്ചത്. പഞ്ചാബി ഭക്ഷണങ്ങളാണ് ഇവിടെ ഉണ്ടാക്കുന്നത്.

ജനവാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന റസ്റ്റോറന്‍റില്‍ നിന്ന് ബിരിയാണിയുടെയും കറികളുടെയും രൂക്ഷ ഗന്ധം പരക്കുന്നുവെന്നാണ് പരാതി. മസാലകള്‍ ചേര്‍ന്ന വായു വസ്ത്രങ്ങളിലെല്ലാം പറ്റിപ്പിടിക്കുന്നതിനാല്‍ ഇടക്കിടെ വസ്ത്രങ്ങള്‍ കഴുകേണ്ട അവസ്ഥ ഉണ്ടാകുന്നുവെന്നും ചില അയല്‍വാസികള്‍ പരാതി നല്‍കിയിരുന്നു. റസ്റ്റോറന്‍റിന് ഉചിതമായ ഫില്‍ട്ടറേഷന്‍ സംവിധാനമില്ലാത്തതിനാലാണ് ഇങ്ങനെ സംഭവിച്ചതെന്ന് കോടതി നിരീക്ഷിച്ചു. അതിനാല്‍ ഉടമസ്ഥര്‍ പിഴയടക്കണമെന്നും വിധിച്ചു. ഇരുവരും 258 പൗണ്ട് വീതമാണ് പിഴയടക്കേണ്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ മുമ്പ് പൊതു മദ്യശാലയായിരുന്ന കെട്ടിടത്തിലാണ്റസ്റ്റോറന്‍റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ പുതിയ അനുമതി വേണ്ടിയിരുന്നില്ല. അതുകൊണ്ടാണ്ഫില്‍ട്ടറുകള്‍ വേണ്ടതിനെ കുറിച്ച് ഇവര്‍ അറിയാതിരുന്നതെന്ന് ഹോട്ടലുടമകള്‍ക്ക്വേണ്ടി ഹാജരായ അഭിഭാഷകന്‍ ബോധിപ്പിച്ചു. ഏഷ്യന്‍ റെസ്റ്റോറന്‍റുകള്‍ക്ക് അടുക്കള തയാറാക്കി നല്‍കുന്ന കമ്പനിയാണ് ഇൗ കടക്കും അടുക്കള ശരിയാക്കിയത്. അതിനാല്‍ ശരിയായ രീതിയിലാണ് ഇവ പ്രവര്‍ത്തിക്കുന്നതെന്ന് കരുതിയതായും ഉടമകള്‍ക്ക് വേണ്ടി വക്കീല്‍ കോടതിയെ അറിയിച്ചു. അതേസമയം കറികളുടെ മണം തങ്ങള്‍ക്ക് പ്രശ്നമുണ്ടാക്കുന്നില്ലെന്ന് പ്രദേശത്തെ മറ്റു ചില ബിസിനസുകാര്‍ ജഡ്ജിയെ അറിയിച്ചിരുന്നു.

എന്നാല്‍ നല്ല അയല്‍ക്കാരാകാനാണ് തങ്ങള്‍ ശ്രമിച്ചതെന്നും വളരെക്കുറച്ചുപേര്‍ തങ്ങളെ വേട്ടയാടുകയായിരുന്നുവെന്നും ഉടമകളിലൊരാളായ ഷബാന പറഞ്ഞു. ഭൂരിപക്ഷം പേര്‍ക്കും കറികളുടെ മണംകൊണ്ട് ബുദ്ധിമുട്ട് ഉണ്ടാകുന്നില്ല. റെസ്റ്റോറന്‍റില്‍ കയറുന്നതുവരെ അവര്‍ ഇത്തരം ഗന്ധങ്ങള്‍ അറിയുന്നുപോലുമില്ലെന്നും ഷബാന പറഞ്ഞു.

Top