നഴ്‌സിങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ് ; ഉതുപ്പിനു പിന്നാലെ അയര്‍ലന്റിലെ ലാലും പോളും സംഘവും കൂടുതല്‍ കുരുക്കിലേയ്ക്ക്; തട്ടിയെടുത്തത് കോടികള്‍

കോട്ടയം: നഴ്‌സിങ് റിക്രൂട്ട്‌മെന്റിലൂടെ കോടികള്‍ തട്ടിയെടുത്ത ഉതുപ്പ് വര്‍ഗീസിന്റെ അറസ്റ്റിന് പിന്നാലെ കേരളത്തിലെ മറ്റ് നഴ്‌സിങ് തട്ടിപ്പ് വീരന്‍മാര്‍ക്കെതിരെയും കുരുക്ക് മുറുകുന്നു. അയര്‍ലണ്ടിലേയ്ക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്ത് ചതിയില്‍ പെടുത്തിയ ഒലിവര്‍ പ്ലേസ് മെന്റ് ഉടമകള്‍ക്കെതിരായി കൂടുതല്‍ തെളിവുകള്‍ പുറത്ത് വന്നതോടെയാണ് കടുത്ത നടപടിയിലേയ്ക്ക് അന്വേഷണ സംഘം നീങ്ങുന്നത്. വ്യാജ ഐ ഇ എല്‍ ടി എസ് വഴി അയല്‍ലണ്ടിലെത്തിയ നിരവധി നഴ്‌സുമാര്‍ക്കാണ് ലക്ഷങ്ങള്‍ നഷ്ടപ്പെട്ടത്. ചതിയില്‍ പെട്ട് നഴ്‌സുമാര്‍ നാട്ടിലേയ്ക്ക് മടങ്ങേണ്ടി വന്നിട്ടും ഇപ്പോഴും ഈ ഏജന്‍സി തട്ടിപ്പ് തുടരുകയാണ്. കിടപ്പാടം പണയം വച്ചും ലോണെടുത്തും വിദേശത്തേയ്‌ക്കെത്തിയ പാവപ്പെട്ട നഴ്‌സുമാര്‍ ഇനിയും വഞ്ചനയ്ക്കിരയായികൂടാ. ഒലിവര്‍ പ്ലേസ് കമ്പനിയുടെ തട്ടിപ്പുകളെ കുറിച്ച് ഇരയായവര്‍ ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡിനോട് വെളിപ്പെടുത്തിയതോടെയാണ് കോടികളുടെ നഴ്‌സിങ് തട്ടിപ്പ് പുറംലോകമറിഞ്ഞത്. കഴിഞ്ഞ ദിവസങ്ങളില്‍ നാനൂറ് കോടിയുടെ തട്ടിപ്പ് നടത്തിയ ഉതുപ്പ് അറസ്റ്റിലായതോടെ അയര്‍ലണ്ട് തട്ടിപ്പും മാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്.

അയര്‍ലന്റിലെ പ്രവാസി മലയാളികളായ ഒലിവര്‍ പ്ളേസ്മെന്റ് എന്ന റിക്രൂട്ട്മെന്റ് സ്ഥാപനത്തിന്റെ ഉടമകളായ ഇന്നസെന്റ് കുഴിപ്പള്ളി, സജി പോള്‍, ഒലിവര്‍ പ്ളേസ്മെന്റ് ഏറ്റുമാനൂര്‍ ഉടമ റെജി പ്രോത്താസീസ് എന്നിവര്‍ക്കെതിരെയാണ് ഡി.ജി.പിക്ക് പരാതി.കൂടാതെ ഇന്നസെന്റിനൊപ്പം നേഴ്സുമാരെ എത്തിക്കുന്ന ലീമെറിക്കിലെ പങ്കാളി റിക്രൂട്ട്മെന്റ് ഏജന്റ് അനില്‍ ആന്റണിയുമാണ് നേഴ്‌സുമാരെ തട്ടിപ്പിനിരയാക്കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അയര്‍ലന്റില്‍ കഴിഞ്ഞ 10വര്‍ഷമായി ഒലിവര്‍ പ്ളേസ്മെന്റ് എന്ന സ്ഥാപനം റിക്രൂട്ട്മെന്റ് നടത്തുകയും നേഴ്സുമാരില്‍ നിന്നും 5മുതല്‍ 10 ലക്ഷത്തിലധികവും തുക വാങ്ങിയതായി പരാതിക്കാരന്‍ തെളിവുകള്‍ സഹിതം നേരത്തെ മൊഴി നല്‍കിയിരുന്നു. മാത്രമല്ല അയര്‍ലന്റിലേ തൊഴില്‍ ഉടമ ഇവര്‍ക്ക് റിക്രൂട്ട്മെന്റ് ചിലവുകള്‍ എല്ലാം നല്‍കുന്നുണ്ട്. തികച്ചും സൗജന്യമായി നടത്തേണ്ട റിക്രൂട്ട്മെന്റാണ് പണം വാങ്ങി ചെയ്തത്. തട്ടിപ്പിനെക്കുറിച്ച് വാര്‍ത്തകള്‍ പുറത്ത് വരികയും കേരളത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങുകയും ചെയ്തതോടെ വെട്ടിലായ സംഘം പണവുമായി അന്വേഷണത്തെ സ്വാധീനിക്കാന്‍ ശ്രമിക്കുകകയാണ്.

അയര്‍ലന്റില്‍ തന്നെയുള്ള പ്രവാസി മലയാളിയും വ്യാജ റിക്രൂട്ട്മെന്റ്കാരനുമായ ലാലു പോള്‍ എന്നയാള്‍ക്കെതിരേ 7ഓളം പരാതികളാണ് ലഭിച്ചിരിക്കുന്നത്. അയര്‍ലന്റിലേ നേഴ്സിങ്ങ് റിക്രൂട്ട്മെന്റുമായി കഴിഞ്ഞ 13 വര്‍ഷത്തിനിടെ ഏജന്റുമാര്‍ ചേര്‍ന്ന് 500 കോടിയിലധികം രൂപയാണ് കേരളത്തിലേ നേഴ്സുമാരില്‍ നിന്നും വാങ്ങിയത്. ഇതുമായി ബന്ധപ്പെട്ട് ഇന്‍സന്റ് എന്ന് മലയാളിക്കെതിരേയും ഒലിവര്‍ പ്ളേസ്മെന്റ് എന്ന സ്ഥാപനത്തിനെതിരെയും കൈംബ്രാഞ്ച് അന്വേഷണത്തിനു ഡി.ജി.പി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇതാദ്യമാണ് നേഴ്സുമാര്‍ തന്നെ അനുഭവം തുറന്ന് പറഞ്ഞ് പരാതികളുമായി രംഗത്തു വന്നത്. നഴ്സിംഗ് തട്ടിപ്പ് നടത്തിയവര്‍ക്കെതിരെ കേരളത്തിലും രണ്ട് പരാതി പൊലീസിന് ലഭിച്ചിട്ടുണ്ട്. ഡിജിപിക്ക് ലഭിച്ച പരാതിയില്‍ അന്വേഷണ ഉത്തരവ് ഐജിക്ക് കൈമാറി.

മലയാളി പെണ്‍കുട്ടികളേ ഇയാള്‍ ആദ്യം പണം ഒന്നും വേണ്ട എന്നുപറഞ്ഞായിരിക്കും കേരളത്തില്‍ നിന്നും ബയോഡാറ്റകള്‍ വാങ്ങിക്കുന്നത്. അവരുടെ കഴിയും മറ്റും വയ്ച്ച് ഇന്റര്‍ വ്യൂ ജയിച്ചു കഴിഞ്ഞാല്‍ പണം ചോദിക്കും. പണം കൊടുത്തില്ലെങ്കില്‍ ഇന്റര്‍വ്യൂ പാസായ നേഴ്സുമാരുടെ പണി ഇയാള്‍ കളയും.അയര്‍ലന്റില്‍ തന്നെ താമസമാക്കിയ മലയാളി തട്ടിപ്പുകാരാണ് ഈ ചതി ചെയ്യുന്നത്. 3 ലക്ഷവും 4 ലക്ഷവും വാങ്ങിയ ശേഷം അയര്‍ലന്റില്‍ എത്തിക്കും. പിന്നെ ഓരോ കാരണം പറഞ്ഞ് വീണ്ടും ലക്ഷകണക്കിന് രൂപ വാങ്ങിക്കുന്നു .നേഴ്സുമാരേ ലാലു പോള്‍ എന്ന വ്യാജ റിക്രൂട്ട്മെന്റുകാരന്‍ പണത്തിനായി ഭീഷണിപെടുത്തിയതായും പരാതിയില്‍ ഉണ്ട്.

നേഴ്സുമാര്‍ക്ക് തൊഴില്‍ ഉടമ നല്കുന്ന വിമാന ടികറ്റിന്റെ പണം പോലും വ്യാജ റിക്രൂട്ട്മെന്റുകാരന്‍ തട്ടിയെടുക്കും. ഇത്തരത്തില്‍ ഇയാള്‍ 200നടുത്ത് നേഴ്സുമാരേ അയര്‍ലന്റില്‍ എത്തിച്ചിട്ടുണ്ട്. ലാലു പോള്‍ പണം വാങ്ങുന്നത് കറന്‍സിയായാണ്. എല്ലാം കള്ളപണമായി ഇയാളില്‍ എത്തുന്നു. ഇന്ത്യയില്‍ ശത കോടികള്‍ ഇത്തരത്തില്‍ വാങ്ങിച്ചിട്ടും ഒരു രൂപപോലും ഇയാള്‍ നികുതി നല്കിയിട്ടില്ല. മാത്രമല്ല കേരളത്തില്‍ റിയല്‍ സ്റ്റേറ്റ് ബിസിനസ്, റിസോട്ട് നിര്‍മ്മാണം എന്നിവയെല്ലാം ലാലു പോള്‍ കള്ളപണം ഉപയോഗിച്ച് നടത്തുന്നു. ചാലക്കുടിയില്‍ റിയല്‍ എസ്റ്റേറ്റ് ഏജന്റിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ചക്കര ജോണിയുമായി ലാലു പോളിനു അടുത്തബന്ധമാണുള്ളതെന്ന് നേരത്തെ തെളിഞ്ഞിരുന്നു.

Top