ജെസ്‌നയോട് രൂപസാദൃശ്യം: അലീഷയ്ക്ക് പുറത്തിറങ്ങാന്‍ പറ്റാതായി

മുണ്ടക്കയം: മുക്കൂട്ടുതറയില്‍നിന്ന് കാണാതായ ഇരുപത്തിയൊന്നുകാരി ജെസ്‌ന മുണ്ടക്കയം മേഖലയില്‍ ഉണ്ടെന്ന പ്രചാരണം വ്യാപകമാവുമ്പോള്‍ ഏറെ ബുദ്ധിമുട്ടുന്നത് മുണ്ടക്കയം വെള്ളനാടി സ്വദേശിയായ അലീഷയാണ്. ജസ്‌നയെ കാണാതായ വാര്‍ത്ത പ്രചരിച്ചതു മുതല്‍ അലീഷയ്ക്കു പുറത്തിറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയാണെന്ന് ബന്ധുക്കള്‍ പറയുന്നു.മുണ്ടക്കയം ചാച്ചിക്കവലയിലെ സൈനുലാബ്ദീന്‍ റംലത്ത് ദമ്പതിമാരുടെ മകള്‍ അലീഷയാണ് ജസ്‌നയുടെ രൂപ സാദൃശ്യത്തിന്റെ പേരില്‍ വലയുന്നത്.

ജസ്‌ന ധരിക്കുന്ന തരത്തിലുള്ള കണ്ണടയും പല്ലില്‍ കമ്പിയിട്ടതുമെല്ലാം അലീഷക്കു വിനയായിരിക്കുകയാണ്. മുണ്ടക്കയം ടൗണില്‍ തട്ടമിട്ട ജെസ്‌നയെ സി.സി.ടി.വി. ദൃശ്യത്തില്‍ കണ്ടെന്ന് വാര്‍ത്തകൂടി വന്നതോടെ അലീഷ അവിടെയും ബുദ്ധിമുട്ടിലായി. കോരുത്തോട് സി.കെ.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍നിന്ന് പ്ലസ്ടു പാസായി, ഡിഗ്രി പ്രവേശനത്തിന് കാത്തിരിക്കുകയാണ് അലീഷ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top