ക്യാന്‍സര്‍ വിതക്കുന്ന ജോണ്‍സണ്‍ &ജോണ്‍സണ്‍ ഉത്പന്നങ്ങള്‍ 400 കോടി രൂപ നഷ്ടപരിഹാരം കോടതി വിധി

ജോണ്‍സണ്‍ ആന്‍റ് ജോണ്‍സണ്‍ ക്രീം ഉപയോഗിച്ചതു മൂലം അര്‍ബുദം വന്നുവെന്ന പരാതിയില്‍ യുവതിക്ക് 400 കോടി രൂപ നഷ്ടപരിഹാരം. അമേരിക്കയിലെ സെന്‍റ്ലൂസിയ കോടതിയുടേതാണ് നിര്‍ണായക വിധി. കാലിഫോര്‍ണിയയിലെ ഡെബ്രോ ജിയാന്‍ജി എന്ന യുവതിയാണ് കേസ് ഫയല്‍ ചെയ്തത്. വിധിക്കെതിരെ അപ്പീല്‍ പോകാന്‍ ജോണ്‍സണ്‍ കമ്പനി തീരുമാനിച്ചു.

2012ലാണ് കേസിന്റെ തുടക്കം. കാലിഫോര്‍ണിയ സ്വദേശിയായ ഡെബ്രോ ജിയാന്‍ജി എന്ന യുവതിക്ക് പരിശോധനയില്‍ അണ്ഡാശയ അര്‍ബുദം കണ്ടെത്തി. വിശദമായ പരിശോധനയില്‍ ജോണ്‍സണ്‍ ഉല്‍പന്നത്തിന്റെ സാന്നിധ്യമാണ് ഇതിന് കാരണമായതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഇതോടെ ഡെബ്രോ കോടതിയെ സമീപിക്കുകയായിരുന്നു. കഴിഞ്ഞ മാസമാണ് കേസില്‍ വാദം പൂര്‍ത്തിയായത്. ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ഉത്പന്നങ്ങള്‍ അണ്ഡാശയ അര്‍ബുദത്തിന് കാരണമാവുമെന്ന് നേരത്തെ തന്നെ പഠനഫലങ്ങള്‍ വന്നിരുന്നു. ലോകവ്യാപകമായി ഇതോടെ കമ്പനിയുടെ ഉത്പന്നങ്ങള്‍ വിപണിയില്‍ തിരിച്ചടി നേരിട്ടു. ഇതിന് പിന്നാലെയെത്തിയ കോടതി വിധി കമ്പനിക്ക് കനത്ത പ്രതിസന്ധിയുണ്ടാക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യുവതിയുടെ അവസ്ഥയില്‍ അതിയായ വിഷമമുണ്ടെന്നും അപ്പീല്‍ പോകുമെന്നുമായിരുന്നു കമ്പനി പ്രതിനിധിയുടെ പ്രതികരണം. ശാസ്ത്രീയ രീതിയിലാണ് ജോണ്‍സണ്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അണ്ഡാശയ അര്‍ബുദവുമായി ബന്ധപ്പെട്ട് ജോണ്‍സണ്‍ ഉള്‍പ്പെടെ വിവിധ കമ്പനികള്‍ക്കെതിരായ 1112 പരാതികള്‍ അമേരിക്കയിലെ വിവിധ കോടതികളിലുണ്ട്.

Top