കണ്ണൂര്‍ കോണ്‍ഗ്രസില്‍ ക്രിസ്ത്യാനി വധം.ഡി.സി.സി തീയ്യന്മാര്‍ക്ക് വേണമെന്ന് കെ.സുധാകരന്‍,പാച്ചേനി വരുന്നു.ക്രിസ്ത്യാനിയെ വെട്ടാനായി ക്രിസ്ത്യാനി എം.എല്‍ എമാരും

കണ്ണൂര്‍:കഴുത്തോളം മുങ്ങിയ കണ്ണൂര്‍ കോണ്‍ഗ്രസില്‍ ജാതി രാഷ്ട്രീയത്തിന്റെ കറുത്ത നീക്കം . കണ്ണൂരിലെ കോണ്‍ഗ്രസില്‍ ജാതി രാഷ്ട്രീയവും വര്‍ഗീയതയും അണിയറയില്‍ തകര്‍ത്താടുകയാണ്‌. കണ്ണൂര്‍ ഡി.സി.സി തീയ്യ സമുദായത്തിന്‌ നല്കണമെന്നും അവിടെ ഗ്രൂപ്പുകള്‍ നോക്കരുതെന്നും ഉള്ള വാദവുമായി ഉന്നത് കോണ്-ഗ്രസ് നേതാവ് കെ.സുധാകരന്‍ രംഗത്ത്. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം എ.ഗ്രൂപ്പ് നേതാക്കളുടേയും മറ്റ് ഐ.ഗ്രൂപ്പ് നേതാക്കളുടെയും പിന്തുണ തേടി. പരസ്പര സഹായവും, നിങ്ങള്‍ക്ക് പാര്‍ട്ടിയില്‍ ശല്യക്കാരുണ്ടേല്‍ അവരെ താന്‍ കൂടി ഇറങ്ങി ഒതുക്കി തരാമെന്നുമാണ്‌ കെ.സുധാകരന്‍ എ.ഗ്രൂപ്പിന്‌ നല്കിയ ഉറപ്പ്. എന്തായാലും ഒടുവില്‍ എല്ലാവരും സമവായത്തിലെത്തുകയും തീയ്യന്മാര്‍ക്ക് ഡി.സി.സി പ്രസിഡന്റ് സ്ഥാനം കൊടുക്കാനും തിരുമാനിച്ചു. സതീശന്‍ പാച്ചേനിയുടെ പേരാണ്‌ കെ.സി ജോസഫും, കെ.സുധാകരനും, സണ്ണി ജോസഫ് എം.എല്‍ എ യും ചേര്‍ന്ന് നിര്‍ദേശിച്ചിരിക്കുന്നത്. രണ്ടാമതൊരു പേരില്ല എന്ന വിചിത്രമായ ഐക്യവും ഗ്രൂപ്പ് പോരില്‍ തമ്മിലടിച്ച നേതാക്കള്‍ക്ക് ഇക്കാര്യത്തിലില്ല .

ദേശീയ തലത്തില്‍ സ്വാധീനവും കണ്ണുരില്‍ നിന്നുള്ള യുവ നേതാവും രാഹുല്‍ ഗാന്ധിയുടെ അടുത്ത ആളുമായ സജീവ് ജോസഫിനെ വെട്ടാന്‍ നടത്തിയ ഗൂഢാലോചനയായിരുന്നു എല്ലാത്തിനും പിന്നില്‍. സജീവ് ജോസഫ് കണ്ണൂരിലെ പാര്‍ട്ടിയുടെ പുതു രക്തവും, തിളക്കമാര്‍ന്ന വ്യക്തിത്വവുമാണ്‌. മാത്രമല്ല അദ്ദേഹം ക്രിസ്ത്യാനിയായി പോയത് സണ്ണി ജോസഫ് എം.എല്‍.എക്കും ഇരുക്കൂര്‍ എം.എല്‍.എ, കെ.സി ജോസഫിനും ഭയപ്പാടുണ്ടാക്കുന്നു. കണ്ണൂരില്‍ ഞങ്ങള്‍ ഉള്ളപ്പോള്‍ പാര്‍ട്ടി തലപത്ത് വീണ്ടും ഒരു ക്രിസ്ത്യാനി കൂടി വന്നാല്‍ ക്രിസ്ത്യാനികളായ ഞങ്ങളുടെ കഥകഴിയുമെന്നും ക്രിസ്ത്യാനിയുടെ ക്വാട്ട എല്ലാം സജീവ് ജോസഫിന്റെ പേരില്‍ പോകുമെന്നും ഈ 2 എം.എല്‍ മാരും ഭയപ്പെട്ടു. മാത്രമല്ല സണ്ണി ജോസഫിന്റെ പേരാവൂര്‍ മണ്ഡലവും കെ.സി.ജോസഫിന്റെ ഇരിക്കൂറും തട്ടിപ്പറിക്കാന്‍ സാധ്യതയുള്ള ഏക നേതാവും സജീവ് ജോസഫ് ആണ്‌. ആ നിലക്കും ഈ ക്രിസ്ത്യാനി’യായ പയ്യന്റെ കാറ്റു കുത്തിവിടേണ്ടത് അവരുടെ നിലനില്‍പ്പ് വിഷയവുമാണ്‌.അതുപോലെ തന്നെ പുന:സംഘടിപ്പിക്കാന്‍ പോകുന്ന ഡി.സി.സി. നേതൃത്വത്തിലേക്ക് മറ്റൊരു ക്രിസ്ത്യാനിയായ മാര്‍ട്ടിന്‍ ജോര്‍ജിന്റെ പേരും ഉയര്‍ന്നു വന്നിരുന്നു. അവിടെയും ഇപ്പോള്‍ കെ .സുധാകരന്റെ ഇഷ്ടക്കാരനായ സതീശന്‍ പാച്ചേനിയെ മറ്റൊരു പനീര്‍ ശെല്‍വം ആക്കാന്‍ തിയ്യ ജാതിക്കാര്‍ഡ് ഇറക്കി സുധാകരന്‍ രംഗത്തുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കണ്ണൂര്‍ തീയ്യ സമുദായത്തിന്റേയും മുസ്ലീംങ്ങളുടേയും കോട്ടയാണ്. പ്രമുഖമായ നൂറിലേറെ തീയ്യ തറവാടുകള്‍ കണ്ണൂര്‍ മണ്ഡലത്തിലുണ്ട്. അവരുടെ താവഴികളായി അതിലേറെ കുടുംബങ്ങളും. ഇതിന്റെ സിംഹഭാഗവും കോണ്‍ഗ്രസ്സ് അനുകൂലികളായിരുന്നു. കോണ്‍ഗ്രസ്സിനെ പോഷിപ്പിക്കുന്നതിലും ഇതര മതസ്ഥരും സമുദായങ്ങളുമായുളള ഊഷ്മള ബന്ധവും ഉള്ളവരായിരുന്നു ഈ തറവാടുകള്‍. അതിന്റെ പിന്‍ബലത്തിലാണ് കോണ്‍ഗ്രസ്സ് കണ്ണൂരില്‍ കരുത്താര്‍ജിച്ചത്. ജില്ലയില്‍ മറ്റ് ഭാഗങ്ങളില്‍ അക്രമങ്ങള്‍ അരങ്ങേറുമ്പോഴും കണ്ണൂര്‍ മണ്ഡലം വേറിട്ടു നിന്നു. കോണ്‍ഗ്രസ്സ് രക്തമുള്ള ആര് മത്സരിച്ചാലും ഇവിടെ ജയിക്കുമായിരുന്നു.ks-sj-kc

സതീശന്‍ പാച്ചേനിയാണ് പരാജിതനായ ആദ്യ കോണ്‍ഗ്രസ്സുകാരന്‍. തീയ്യ സമുദായാംഗമെന്ന നിലയില്‍ സുധാകരന്റെ ആശ്രിതനായി ഗ്രൂപ്പുമാറിയെത്തിയ സതീശനെ അടിയറവു പറയിച്ചതും സ്വസമുദായം തന്നെ. സീറ്റ് നേടാനും സീറ്റ് സ്വന്തം ആശ്രിതര്‍ക്ക് നല്‍കാനും സമുദായത്തെ ഉപയോഗിച്ചാല്‍ തിരിച്ചടി നല്‍കുമെന്ന് അതേ സമുദായം തന്നെ  തെളിയിച്ചിരിക്കയാണ്. ആ കണ്ണൂരാണ് തിയക്കാര്‍ഡിറക്കി വീണ്ടും സാതീശന്‍ പാച്ചേി എന്ന നേതാവിനെ കുടിയിരുത്താന്‍ പോകുന്നത് .ഇന്നലേ വരെ കെ സുധാകരന്റെ രക്തത്തിനായി ഗ്രൂപ്പ് നേതൃത്വം കൊടുത്ത സതീശന്‍ പാച്ചേനി.

സണ്ണി ജോസഫ് എം.എല്‍.എ & കെ.ജെ.ജോസഫ്

സണ്ണി ജോസഫ് എം.എല്‍.എ & കെ.ജെ.ജോസഫ്

സജീവ് ജോസഫിനെ നിലപെരിശാക്കേണ്ടത് സണ്ണി ജോസഫിന്റെ പ്രഖ്യാപിതമായ ലക്ഷ്യമാണ്‌. അങ്ങിനെ കളിച്ചാല്‍ മാത്രമേ ക്രിസ്ത്യാനി ക്വാട്ടയില്‍ സണ്ണി ജോസഫിന്‌ പാര്‍ട്ടിയിലും, മണ്ഡലത്തലും നില്ക്കാന്‍ പറ്റൂ. കഴിഞ്ഞ തിരഞ്ഞെടുപ്പിന്‌ മുമ്പ് സണ്ണി ജോസഫും കെ.സി ജോസഫും ഇത്തരത്തിലൊരു ക്രിസ്ത്യാനി വധം കണ്ണൂരില്‍ നടത്തിയിരുന്നു. കര്‍ഷക കോണ്‍ഗ്രസ് നേതാവും, തേനീച്ച ബോര്‍ഡ് ചെയര്‍മാനുമായിരുന്ന അഡ്വ.കെ.ജെ ജോസഫിന്റെ കുത്തി തിരിപ്പുകളും പോലീസ് കേസുകളും ഉണ്ടാക്കി കുടുക്കുകയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയും ചെയ്തിരുന്നു. പേരാവൂര്‍ മണ്ടലത്തില്‍ മല്‍സരിക്കും എന്നു പറഞ്ഞതായിരുന്നു കെ.ജെ ജോസഫ് എന്ന ക്രിസ്ത്യാനിയെ പാര്‍ട്ടിയില്‍ നിന്നും രണ്ട് .എം.എല്‍.എ ക്രിസ്ത്യാനി നേതാക്കളും ചേര്‍ന്ന് തുരത്തി പുറത്താക്കിയത്.

 

Top