തിരുവനന്തപുരം സ്വദേശി ബെംഗളൂരുവില്‍ മരിച്ച സംഭവം; ഒപ്പം താമസിച്ചുവന്ന രണ്ട് മലയാളി യുവതികള്‍ക്കെതിരേ കേസ്

ബെംഗളൂരു: തിരുവനന്തപുരം സ്വദേശിയായ യുവാവിനെ ബെംഗളൂരുവിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒപ്പം താമസിച്ചുവന്ന രണ്ട് മലയാളി യുവതികളുടെ പേരില്‍ പോലീസ് കേസെടുത്തു.

തിരുവനന്തപുരം എടത്തറ ആര്‍ത്തശ്ശേരി ക്ഷേത്രത്തിനു സമീപം കളഭം വീട്ടില്‍ സി.പി. വിഷ്ണു (39) ആണ് മരിച്ചത്. ബെംഗളൂരുവിലെ യെല്ലനഹള്ളിയില്‍ റേഡിയന്റ് ഷൈന്‍ അപ്പാര്‍ട്ട്‌മെന്റിലായിരുന്നു താമസം. സ്വകാര്യ കമ്പനികളില്‍ ജോലിചെയ്തുവരുന്ന സൂര്യാ കുമാര്‍, ജ്യോതി എന്നിവരോടൊപ്പം അപ്പാര്‍ട്ട്‌മെന്റിലെ ഫ്ളാറ്റ് പങ്കിട്ടാണ് താമസിച്ചിരുന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെ വിഷ്ണുവിനെ ഫ്ളാറ്റിലെ ശൗചാലയത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടതായി യുവതികളിലൊരാള്‍ ഫോണില്‍ അറിയിക്കുകയായിരുന്നെന്ന് സഹോദരന്‍ ജിഷ്ണു ഹുളിമാവ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യുവതികളുടെ പീഡനം കാരണമാണ് വിഷ്ണു ജീവനൊടുക്കിയതെന്നും സഹോദരന്‍ ആരോപിച്ചു. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് കേസെടുത്തതെന്ന് പോലീസ് അറിയിച്ചു.

യുവതികളില്‍ ഒരാളുമായി വിഷ്ണുവിന് ബന്ധമുണ്ടായിരുന്നതായി പറയുന്നു. ഇതുമായി ബന്ധപ്പെട്ട് വഴക്കുണ്ടായിരുന്നതായും പറയുന്നു. വിവാഹ മോചിതനായ വിഷ്ണു വര്‍ഷങ്ങളായി ബംഗ്ലൂരുവില്‍ താമസിക്കുന്നു. കൂടെ താമസിക്കുന്ന ഒരു യുവതിയും വിവാഹ മോചിതയാണ്. മൂന്ന് പേരും മൂന്ന് ബഡ്‌റൂം അപ്പാര്‍ഡ്‌മെന്റില്‍ താമസിക്കുന്നതിനിടെ മൂവരും തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകാറുണ്ട്. ജോത്യി കുറച്ച് ദിവസമായി ഡെറാഡൂണിലാണെന്നാണ് പോലീസ് പറയുന്നത്. മൂവരും നേരത്തെ തന്നെ പഠന കാലം മുതലുള്ള സുഹൃത്തുക്കളാണെന്നാണ് സൂചന.

ബെംഗളൂരു ഹൊസൂര്‍ റോഡിലെ ഐകെഎസ് കമ്പനിയില്‍ ഉദ്യോഗസ്ഥനായിരുന്നു വിഷ്ണ

Top