കൊടിവീശലും. ഉദ്ഘാടന മാമാങ്കവും ഇല്ല;ഇനി എപ്പോള്‍ വേണമെങ്കിലും മെട്രോ കൊച്ചിയുടെ തലക്ക് മുകളില്‍ ചീറിപായാം.

കൊച്ചി: മെട്രോയുടെ ട്രെയിനുകള്‍ മാര്‍ച്ച് പകുതിയോടെ യഥാര്‍ത്ഥ ട്രാക്കിലുടെ ഓടിത്തുടങ്ങും. പക്ഷെ ഇതിനു ഇനി പ്രത്യക ഉദ്ഘാടനമോ കൊടി വീശലോ ഒന്നും ഉണ്ടാകില്ല. അതുകൊണ്ട് പെട്ടന്നൊരു സുപ്രഭാതത്തില്‍ തലയ്ക്കു മുകളിലുടെ ട്രെയിന്‍ ഓടിയാല്‍ അത്ഭുതപെടേണ്ടതില്ല.

ട്രെയിന്‍ ഓടുമ്പോള്‍ പാളത്തിന്റെ ഇരു വശങ്ങളില്‍ എവിടെയെങ്കിലും മുട്ടുന്നുണ്ടോ ട്രെയിനിന്റെ കൈനറ്റിക് എന്‍വലപ്പു കൃത്യമാണോ എന്നറിയണം. ഒപ്പം സിഗ്‌നല്‍, ട്രാക്ക്, തേര്‍ഡ് റെയില്‍ തുടങ്ങിയവയുടെയും പരിശോധനകള്‍ ഇതിനുമുന്‍പ് ആവശ്യമാണ്. അതിനു ശേഷമേ ട്രയല്‍ ഓട്ടം നടത്തു. ഇതെല്ലാം പൂര്‍ത്തിയാക്കി മാര്‍ച്ച് പകുതിയില്‍ ട്രയല്‍ ഓട്ടം നടത്താന്‍ ആണ് കെ.എം ആര്‍.എല്‍ ഇപ്പോള്‍ ആലോചിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മണിക്കൂറില്‍ അഞ്ചു കിലോമിറ്റര്‍ വേഗതയില്‍ ആണ് ട്രെയിന്‍ ആദ്യഘട്ടത്തില്‍ ഓടിക്കുക. പിന്നീട് ട്രെയിന്‍ വേഗത കൂട്ടി ഓടിച്ചും ട്രയല്‍ ഓട്ടം നടത്തും. ട്രെയിനിന്റെ അതേ വിതിയുമുള്ള സ്‌ട്രെക്ച്ചര്‍ ഗേജ് വച്ചിട്ടാണ് ആദ്യം പരിശോധനകള്‍ നടത്തുക. അതിനു ശേഷമെ ട്രെയിന്‍ പാളത്തില്‍ കയറ്റു. ജയ്പൂര്‍ മെട്രോയില്‍ പരിക്ഷണ ഓട്ടത്തിനു മുന്‍പ് ട്രെയിന്‍ പ്ലാറ്റ്‌ഫോമില്‍ ഇടിച്ച സംഭവം ഉണ്ടായിട്ടുള്ളതിനാല്‍ ഇത് മുന്‍ നിര്‍ത്തി കര്‍ശനമായ പരിശോധനകള്‍ക്ക് ശേഷമേ ട്രെയിന്‍ പാളത്തില്‍ കയറ്റുകയുള്ളു.

മുട്ടം യാര്‍ഡില്‍ നിലത്തുള്ള ട്രാക്കിലുടെ ട്രെയിന്‍ ഓടിയപ്പോള്‍ കുഴപ്പമുണ്ടായില്ല. എങ്കിലും ട്രെയിന്‍ തുണിനു മുകളിലുള്ള പാളത്തില്‍ കയറ്റി ഓടിച്ചാല്‍ മാത്രമാണ് യഥാര്‍ഥമായ പോരായ്മകള്‍ മനസിലാക്കാന്‍ സാധിക്കു. നിലത്തുനിന്നു തുണിനു മുകളിലുള്ള പാളത്തിലേക്ക് ട്രെയിന്‍ കയറ്റാനുള്ള റാബിന്റെ നിര്‍മ്മാണം ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ഇത് പൂര്‍ത്തിയായതിനു ശേഷമേ ട്രെയിന്‍ മുകളില്‍ കയറ്റാന്‍ ആവു. അതുകൊണ്ട് കൃത്യമായി എന്ന് ട്രെയിനുകള്‍ പാളത്തിളുടെ ട്രയല്‍ റണ്‍ നടത്തുമെന്നു ഇപ്പോള്‍ പറയാനാകില്ല.

മുട്ടം മുതല്‍ ഇടപ്പള്ളി ടോള്‍ ജങ്ങ്ഷന്‍ വരെയുള്ള പാതയിലായിരിക്കും ട്രയല്‍ റണ്‍ നടത്തുക. ചിലപ്പോള്‍ അതിനു മുന്‍പ് മുട്ടം മുതല്‍ കളമശ്ശേരി വരെയുള്ള മുന്നര കിലോമിറ്റര്‍ ചുറ്റളവില്‍ മെട്രോ റെയില്‍ ഓടിക്കും. ഈ ഭാഗത്ത് ട്രാക്ക് നിര്‍മ്മാണം പൂര്‍ത്തിയായി ഒപ്പം വൈദുതി സംവിധാനം ഉറപ്പിക്കാന്‍ കരാറ് നല്‍കിയ അല്‍സ്റ്റോം പണികള്‍ പൂര്‍ത്തിയാക്കി. ഇത്ര ദൂരം ട്രെയിന്‍ കുഴപ്പങ്ങള്‍ ഇല്ലാതെ നന്നായി ഓടിത്തുടങ്ങിയാല്‍ പിന്നീട് ഇത് പത്തടിപ്പാലത്തേക്കും ഇടപ്പള്ളിയിലേക്കും ഓടിക്കാനായി ട്രെയിന്‍ കൊണ്ടുവരും.

കൊച്ചി മെട്രോയുടെ ഒന്നംഘട്ടത്തിന്റെ തുടര്‍ച്ചയായി പേട്ടയില്‍ നിന്ന് തൃപ്പൂണിത്തുറ വരെ നിട്ടാനുള്ള 420 കോടി രൂപയുടെ പദ്ധതി നിര്‍ദ്ദേശം സംസ്ഥാന സര്‍ക്കാരിന്റെ ഫണ്ട് വിനിയോഗിച്ചു നടപ്പാക്കാനായി കേന്ദ്രം മടക്കി അയച്ചതായി കേന്ദ്ര നഗര വികസന മന്ത്രി വെങ്കയ്യ നായിഡു ഇന്നലെ ലോകസഭയില്‍ അറിച്ചിരുന്നു. കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട പദ്ധതിയായ മെട്രോ കാക്കനാട്ടേക്ക് നീട്ടാനായി 2016.46 കോടിയുടെ പദ്ധതിക്കും കേരള ലൈറ്റ് മെട്രോ റയില്‍വേക്കുള്ള 6944 കോടി രൂപയുടെ പദ്ധതിക്കും കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ അനുമതി നല്കിയിട്ടില്ലെന്നും ഇന്നലെ വെങ്കയ്യ നായിഡു ലോക്‌സഭയില്‍ പറഞ്ഞു.

എന്നാല്‍ പേട്ട മുതല്‍ തൃപ്പൂണിത്തുറ വരെയുള്ള 1.5 കിലോമീറ്റര്‍ കുടി മെട്രോ നീട്ടാനായി കെ.എം.ആര്‍.എല്‍ ബോര്‍ഡും സംസ്ഥാന സര്‍ക്കാരും അനുമതി നല്‍കിയിരുന്നു. ആലുവ മുതല്‍ പേട്ട വരെയുള്ള ഒന്നാംഘട്ട പദ്ധതിയില്‍ നിന്നും മിച്ചം വച്ച പണം കൊണ്ട് ഇത് പൂര്‍ത്തിയാകാന്‍ സാധിക്കുമെന്നുള്ളതുകൊണ്ട് ഇതില്‍ വേറെ പണം ആവശ്യമായി വരില്ലെന്നാണ് കണക്കുകൂട്ടല്‍.

Top