ബാലതാരത്തെ പീഡിപ്പിച്ച സംഭവത്തില്‍ പോലീസ് അനാസ്ഥകാണിക്കുന്നു; പ്രതിയെ ചോദ്യം ചെയ്യാതെ ഉരുണ്ട് കളി; പിന്നില്‍ മന്ത്രിയഭയിലെ വനിതാ അംഗമെന്ന് ആരോപണം

ബാലതാരത്തെ ബലാത്സംഗം ചെയ്ത കേസ് പോലീസ് അട്ടിമറിക്കുന്നെന്ന് പരാതി. കേസിലെ പ്രധാന പ്രതിയായ ഫൈസലിനെ കസ്റ്റഡിയിലെടുക്കാതെ പോലീസ് ാെത്തു കളിക്കുന്നെന്നാണ് ആരോപണം ഉയരുന്നത്. രണ്ട് ദിവസമായി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ജയിലിലാണ് പ്രതി. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാതെ പോലീസ് ഉരുണ്ട് കളിക്കുകയാണ്. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത രണ്ടാമത്തെ ആളെ ഫൈസലിന് അറിയാമെന്നിരിക്കെയാണ് പൊലീസ് അനാസ്ഥ. കേസില്‍ മന്ത്രിസഭയിലെ ഒരു വനിതാ അംഗം ഇടപെടുന്നതായും ആരോപണം.

ഈവന്റ് മാനേജ്‌മെന്റ് നടത്തുന്ന രണ്ടു പെണ്‍കുട്ടികളുടെ സഹായത്തോടെയാണ് പീഡനം നടന്നതെന്ന് സൂചനയുണ്ട്. ഇതില്‍ ഒരാളായ കൊല്ലം സ്വദേശി രേഷ്മയെ മറ്റൊരു കേസില്‍ അറസ്റ്റ് ചെയ്തു. തൃപ്പൂണിത്തുറയില്‍ വ്യാപാരിയെ നഗ്‌നചിത്രങ്ങള്‍ ഉപയോഗിച്ച് ബ്ലാക്‌മെയില്‍ ചെയ്ത കേസിലാണ് അറസ്റ്റ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എട്ടു മാസം മുന്‍പ് പിറന്നാള്‍ ചടങ്ങിനിടെ മുണ്ടക്കലിലെ ആളൊഴിഞ്ഞ വീട്ടിലാണ് പതിനാറുകാരി പീഡനത്തിന് ഇരയായത്. പെണ്‍കുട്ടികളുടെ സഹായത്തോടെയായിരുന്നു പീഡനമെന്ന മൊഴിയാണ് പെണ്‍കുട്ടി നല്‍കിയിരിക്കുന്നത്. കൊല്ലത്തെ തുണിക്കട ഉടമയുടെ ഉറ്റബന്ധുവായ ഫൈസലും കൂട്ടുകാരും ചേര്‍ന്ന് സിനിമ ലൊക്കേഷനെന്ന് പറഞ്ഞാണ് പെണ്‍കുട്ടിയെ കൊണ്ടുവന്നത്. പിറന്നാള്‍ ആഘോഷം കഴിഞ്ഞ ഷൂട്ടിന് പോകാമെന്നായിരുന്നു വാഗ്ദാനം. അതേസമയം, ഫൈസിലിന്റെ രാഷ്ട്രീയബന്ധങ്ങള്‍ കാരണം കേസ് അട്ടിമറിക്കാന്‍ പൊലീസ് ശ്രമിക്കുന്നുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

Top