ഭീമാകാരന്‍ ക്യുഎസ് ഭീഷണി !!!ഭയന്ന് വിറച്ച 24 മണിക്കൂര്‍…ഇരട്ട ഛിന്നഗ്രഹം അപകടമില്ലാതെ ഭൂമിയെ കടന്നുപോയി!!ഇനി വരുന്നത് ?

വാഷിംഗ്ടണ്‍:ഭൂമിയിലിടിച്ചാൽ കിലോമീറ്ററുകൾ നീളത്തിൽ വിള്ളൽഉണ്ടാകുന്ന അതിവേഗം പാഞ്ഞെത്തുന്നു ഛിന്നഗ്രഹം അപകടമില്ലാത്ത കടന്നു പോയി .. ലോകം ഒരുപോലെ ഭയന്ന ഇരട്ട ഛിന്നഗ്രഹം അപകടമില്ലാതെ ഭൂമിയെ കടന്നുപോയി. പക്ഷേ ആശങ്കപ്പെടാനുള്ളത് അധികം വൈകാതെ തന്നെ ഭൂമിയിലേക്ക് എത്തുമെന്നാണ് നാസയിലെ ശാസ്ത്രജ്ഞന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. മുമ്പ് പ്രത്യേക വര്‍ഗത്തില്‍പ്പെട്ട ജീവികളെ ഇല്ലാതാക്കിയ മഹാവിസ്‌ഫോടനത്തിന് തുല്യമായിരിക്കും അതെന്നാണ് മുന്നറിയിപ്പ്. ലോകത്തെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് ഇത്. ലോകരാജ്യങ്ങള്‍ ബഹിരാകാശ മേഖലയിലും ഛിന്നഗ്രഹത്തെ കുറിച്ച് പഠിക്കാനുള്ള ശ്രമത്തിലും കൂടുതല്‍ നിക്ഷേപിക്കണമെന്നും നാസയുടെ ആവശ്യമുണ്ട്. അതേസമയം അടുത്ത 70 വര്‍ഷത്തിനുള്ളില്‍ ഭൂമിക്ക് പ്രത്യക്ഷത്തില്‍ ഭീഷണിയുള്ള ഛിന്നഗ്രങ്ങളില്ലെന്നാണ് ശാസ്ത്രലോകം പറയുന്നത്. പക്ഷേ ഇതിന്റെ ദിശ പ്രവചിക്കാന്‍ സാധിക്കില്ല എന്നുള്ളത് കൊണ്ട് പൂര്‍ണമായി അപകടം ഒഴിവായെന്നും പറയാനാവില്ല.

ഇരട്ട ഛിന്നഗ്രങ്ങളായ ക്യുഎസും ഒയു1 എന്നിവയാണ് കഴിഞ്ഞ ദിവസം ഭൂമിക്ക് ഏറ്റവും അടുത്ത് കൂടെ കടന്നുപോയത്. സൂര്യന്റെ ദിശയിലേക്ക് ഇത് കടന്നുപോയെന്ന് നാസ പറയുന്നു. എന്നാല്‍ ഭൂമിയുടെ നിലനില്‍പ്പിന് ഭീഷണിയുണ്ടാക്കാന്‍ ഇതിന് സാധിച്ചില്ലെന്ന ആശ്വാസത്തിലാണ് ശാസ്ത്രലോകം. 2013ല്‍ റഷ്യയിലെ ചെല്യബിന്‍സ് മേഖലയില്‍ ദൃശ്യമായിരുന്നു. ഇത് ആകാശത്ത് വെച്ച് കത്തിയെങ്കിലും നിലത്ത് പതിച്ചപ്പോള്‍ 1500 പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതൊരു തുടക്കം മാത്രമായിട്ടാണ് കാണുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഭൂമിയെ ഇല്ലാതാക്കുന്ന ഛിന്നഗ്രഹം വരുന്ന കാലം വിദൂരമല്ലെന്ന് നാസയിലെ പ്ലാനറ്ററി ഡിഫന്‍സ് ഓഫീസര്‍ ലിന്‍ഡ്‌ലെ ജോണ്‍സന്‍ പറയുന്നു. 65 മില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ദിനോസറുകളെ ഇല്ലാതാക്കിയ തരത്തിലുള്ള ഛിന്നഗ്രഹങ്ങള്‍ ഭൂമിയിലേക്ക് എത്തുമെന്ന് ഉറപ്പാണ്. അത്തരം ഛിന്നഗ്രഹങ്ങള്‍ അപൂര്‍വമാണ്. പക്ഷേ കാര്യങ്ങള്‍ ഭയപ്പെടേണ്ട അവസ്ഥയിലാണ്. ലോക നേതാക്കള്‍ പ്ലാനറ്ററി ഡിഫന്‍സ് മേഖലയില്‍ കൂടുതല്‍ പണം ചെലവഴിച്ചില്ലെങ്കില്‍ ഭൂമി ഇല്ലാതാവുന്ന കാര്യം വിദൂരമല്ലെന്നും ജോണ്‍സന്‍ മുന്നറിയിപ്പ് നല്‍കുന്നു.

കുറഞ്ഞ കാലത്തേക്ക് ഭൂമിക്ക് ഒരു ഛിന്നഗ്രഹത്തില്‍ നിന്നും ഭീഷണിയില്ല. പക്ഷേ 100 വര്‍ഷമോ അതില്‍ കൂടുതലോ കാലത്തിനുള്ളില്‍ ഭൂമിയെയും മനുഷ്യനെയും ഇല്ലാതാക്കുന്ന ഛിന്നഗ്രഹം വരുമെന്ന് സ്‌പേസ് ഗ്രൂപ്പ് ബി612 പ്രസിഡന്റ് ഡാനിക്ക റെമി പറയുന്നു. ഇത് വെറുതെയുള്ള ഊഹാപോഹ കണക്കല്ല. നൂറ് ശതമാനം ഉറപ്പാണ്, ഭൂമിയില്‍ ഛിന്നഗ്രഹം പതിക്കുമെന്ന കാര്യം. പക്ഷേ അതിന്റെ കൃത്യ സമയം ഉറപ്പില്ലെന്നും റെമി വ്യക്തമാക്കി. ചെറുതിനെയും ഭയക്കണം ലോകത്തുള്ള പണം മുഴുവന്‍ ഉപയോഗിച്ചാലും, ഈ ഭീഷണിയെ കുറിച്ച് നമ്മള്‍ അറിയേണ്ടതുണ്ട്. അറിഞ്ഞാല്‍ അപകടം ഇല്ലാതാക്കാനുള്ള സാധ്യത കൂടുലാണെന്ന് ജോണ്‍സന്‍ വ്യക്തമാക്കി. ചെറിയ ഛിന്നഗ്രഹങ്ങളെയും ഭയപ്പെടേണ്ടതുണ്ട്. അവ പതിച്ചാലും ലോകത്ത് നടക്കുന്ന മരണം വലിയ തോതിലായിരിക്കും. 1908ല്‍ ചെറിയൊരു ഛിന്നഗ്രഹം സൈബീരിയയിലെ തുംഗുഷ്‌കയില്‍ പതിച്ചിരുന്നു. അന്ന് അവിടെയുള്ള 800 മൈലുകളോളം ഉള്ള മുളംക്കാടുകള്‍ നശിച്ച് പോയെന്നും ജോണ്‍സന്‍ പറഞ്ഞു.

സാങ്കേതിക വിദ്യ കൊണ്ട് മാത്രമേ മനുഷ്യ വംശത്തിന് ബഹിരാകാശ ഭീഷണിയില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിക്കൂ. നിലവില്‍ ഇടിക്കാന്‍ സാധ്യതയുള്ള ഛിന്നഗ്രഹങ്ങളുടെ ദിശ മാറ്റലാണ് മുന്നിലുള്ള സാധ്യമായ വഴിയെന്നും ഡാനിക്ക റെമി പറയുന്നു. ചെറിയൊരു സ്‌ഫോടനം പോലും ലോകത്തിന്റെ ഗതാഗതം, നെറ്റ്‌വര്‍ക്കിംഗ്, കാലാവസ്ഥ, എന്നിവയെ സ്വാധീനിക്കുമെന്ന് റെമി പറഞ്ഞു. അതേസമയം ഛിന്നഗ്രഹത്തെ തകര്‍ക്കാന്‍ ആണവായുധം ഉപയോഗിക്കുന്നത് അടക്കമുള്ള വഴികള്‍ ഉപയോഗിക്കണമെന്നും റെമി പറഞ്ഞു.

കോട്ടയം ∙ പാലായിൽ നിഷയെ സ്ഥാനാർഥിയാക്കണമെന്ന നിലപാടിലുറച്ച് കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗം. പാലായിൽ തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫിസ് പ്രവർത്തനം ആരംഭിച്ച് കേരള കോൺഗ്രസ് പ്രചാരണമുന്നൊരുക്കം തുടങ്ങി. നിഷയെ സ്ഥാനാർഥിയാക്കുന്നില്ലെങ്കിൽ ജോസ് കെ. മാണി തന്നെ മത്സരരംഗത്തിറങ്ങാൻ മടിക്കില്ലെന്നും ഇവർ യുഡിഎഫ് നേതാക്കൾക്കു സൂചന നൽകി.

ഭൂമിയുടെ 1.3 ജ്യോതിശാസ്ത്ര യൂണിറ്റുകൾക്കുള്ളിൽ കടന്നുപോയാൽ ഛിന്നഗ്രഹങ്ങളും മറ്റ് ബഹിരാകാശ വസ്തുക്കളും ഭൂമിക്കു സമീപമുള്ള വസ്തുക്കളായി കണക്കാക്കപ്പെടുന്നു. ഇവിടെ ഒരു ജ്യോതിശാസ്ത്ര യൂണിറ്റ് ഭൂമിയിൽ നിന്ന് സൂര്യനിലേക്കുള്ള ദൂരത്തിന് തുല്യമാണ്. 92.9 ദശലക്ഷം മൈൽ അല്ലെങ്കിൽ 149.6 ദശലക്ഷം കിലോമീറ്ററാണ് ഈ ദൂരം. അങ്ങനെ, 200 ക്യുഡബ്ല്യു 7 0.03564 ജ്യോതിശാസ്ത്ര യൂണിറ്റുകളുടെ അകലത്തിൽ ഭൂമിക്കരികിലൂടെ കടന്നുപോകും.

ഭൂമിയെപ്പോലെ 2000 ക്യുഡബ്ല്യു 7 ഛിന്നഗ്രഹവും സൂര്യനെ പരിക്രമണം ചെയ്യുന്നുണ്ട്. ഇത് ഇടയ്ക്കിടെ ഭൂമിക്ക് അരികിലേക്കും വരാറുണ്ട്. ഇത് അവസാനമായി ഭൂമിയെ സമീപിച്ചത് 2000 സെപ്റ്റംബർ ഒന്നിനാണ്. സെപ്റ്റംബർ 14 നു ശേഷം ഇനി 2038 ഒക്ടോബർ 19 ന് ഭൂമിക്കരികിലൂടെ കടന്നുപോകുമെന്നാണ് പ്രതീക്ഷിക്കുന്നത്.നിലവിൽ ‘കില്ലര്‍’ ഛിന്നഗ്രഹങ്ങൾക്കെതിരെ ഭൂമിക്ക് യാതൊരു പ്രതിരോധവുമില്ലെന്ന് സ്‌പേസ് എക്‌സും ടെസ്‌ല സിഇഒ ഇലോൺ മസ്‌ക്കും ട്വിറ്ററിൽ ചൂണ്ടിക്കാട്ടിയിരുന്നു. 2029 ൽ ഭൂമിയെ മറികടക്കുമെന്ന് പ്രതീക്ഷിക്കുന്ന ‘ഗോഡ് ഓഫ് ചാവോസ്’ എന്ന് വിളിക്കപ്പെടുന്ന അപ്പോഫിസ് എന്ന ഛിന്നഗ്രഹത്തെക്കുറിച്ചുള്ള ട്വീറ്റിന് മറുപടിയായാണ് മസ്ക് ചൂണ്ടിക്കാട്ടിയത്. നമ്മുടെ ഗ്രഹത്തെ സംരക്ഷിക്കാൻ നിലവിൽ ഒരു പ്രതിരോധ സംവിധാനവുമില്ല എന്നതായിരുന്നു ട്വീറ്റ്.

Top