അയര്‍ലണ്ടിലെ പ്രധാനമന്ത്രിയായി സ്വവര്‍ഗഭോഗിയായ ഇന്ത്യന്‍ വംശജന്‍ എത്തിയേക്കും

എന്തായാലും ഭരണകക്ഷിയുടെ അടുത്ത നേതാവാകാന്‍ ഏറ്റവും കൂടുതല്‍ പിന്തുണയുള്ളത് സ്വവര്‍ഗസംഭോഗിയായ ലിയോക്കാണെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

നിലവില്‍ എന്‍ഡ കെന്നിയാണ് ഇവിടുത്തെ ഫൈന്‍ ഗെയില്‍ പാര്‍ട്ടി നയിക്കുന്ന ഭൂരിപക്ഷം കുറഞ്ഞ ഗവണ്‍മെന്റിനെ നയിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ടാല്‍ ഇദ്ദേഹത്തിന് പകരമായിട്ടായിരിക്കും ലിയോ പ്രധാനമന്ത്രി പദത്തിലെത്തുന്നത്. അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ താന്‍ പാര്‍ട്ടിയെ നയിക്കില്ലെന്ന പ്രഖ്യാപനം കെന്നി നടത്തിയതും ലിയോയ്ക്കുള്ള സാധ്യത വര്‍ധിപ്പിച്ചിരിക്കുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കെന്നിയുടെ രാജിയെ തുടര്‍ന്ന് ഫൈന്‍ ഗെയില്‍ പാര്‍ട്ടിക്കുള്ള പിന്തുണ വര്‍ധിക്കുന്നുവെന്നാണ് അഭിപ്രായ വോട്ടെടുപ്പുകള്‍ തെളിയിക്കുന്നത്. രണ്ട് ദിവസത്തിനിടെ ശനിയാഴ്ച രണ്ടാമതൊരു അഭിപ്രായ സര്‍വേ ഫലം പുറത്ത് വന്നിരുന്നു.

ഇതനുസരിച്ച് ഫൈന്‍ ഗെയില്‍ അയര്‍ലണ്ടിലെ ഏറ്റവും ജനകീയമായ പാര്‍ട്ടിയെന്ന സ്ഥാനം തിരിച്ച് പിടിക്കുന്നുവെന്നാണ് വ്യക്തമായിരിക്കുന്നത്. ഇതിന് പുറമെ മിക്ക അഭിപ്രായവോട്ടെടുപ്പുകളിലും ഈ പാര്‍ട്ടി തന്നെയാണ് ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്.

സണ്‍ഡേ ബിസിനസ് പോസ്റ്റ്/റെഡ് സി പോള്‍ അനുസരിച്ച് ഫൈന്‍ ഗെയില്‍ പാര്‍ട്ടിയുടെ പിന്തുണ ഒരു മാസം മുമ്പുള്ള 24 ശതമാനത്തില്‍ നിന്നും 29 ശതമാനമായിട്ടാണ് വര്‍ധിച്ചിരിക്കുന്നത്.എന്നാല്‍ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ ഫിയാന ഫെയിലിന്റെ പിന്തുണ ഏഴ് പോയിന്റിടിയുകയും 21 ശതമാനമായിത്തീരുകയും ചെയ്തിരുന്നു.

രാജ്യത്തെ മൂന്നാമത്തെ വലിയ പാര്‍ട്ടിയായ ഇടതുപക്ഷ കക്ഷി സിന്‍ ഫെയിനിന്റെ പിന്തുണയ 18 ശതമാനത്തില്‍നിന്നും 15 ശമതാനമായി ഇടിയുകയും ചെയ്തിട്ടുണ്ട്. ഫൈന്‍ ഗെയില്‍ നേതൃത്വ മത്സരം തുടങ്ങി അല്‍പം കഴിഞ്ഞ് മെയ് 19നും 25നും ഇടയില്‍ 1000 പേരെ ഉള്‍പ്പെടുത്തിയായിരുന്നു പുതിയ സര്‍വേ നടത്തിയിരുന്നത്. 35 വയസിന് താഴെയുള്ളവരാണ് ഫൈന്‍ ഗെയില്‍ പാര്‍ട്ടിയെ പിന്തുണക്കുന്നവരേറെയുമെന്നാണ് റെഡ് സി ചീഫ് എക്‌സിക്യൂട്ടീവായ റിച്ചാര്‍ഡ് കോല്‍വെല്‍ പറയുന്നത്.

ഇവരില്‍ മിക്കവരും തങ്ങളുടെ അടുത്ത നേതാവായി ലിയോയെ കാണുന്നത് അദ്ദേഹത്തിന് ഗുണം ചെയ്യുമെന്നും റിപ്പോര്‍ട്ടുണ്ട്. നിലവിലുള്ള ഗവണ്‍മെന്റ് ഒരു വര്‍ഷം മുമ്പായിരുന്നു രൂപീകരിച്ചിരുന്നത്

Top