സൽമാൻ ഖാനും തനിക്കും രണ്ട് നീതി…!! ജഡ്ജിയെ കോടതിയിൽ പൂട്ടിയിട്ട് പ്രതിയുടെ പ്രതികാരം

ഇരട്ട നീതിക്ക് ഇരയാകുന്ന അനേകായിരങ്ങൾ ജീവിക്കുന്ന രാജ്യമാണ് ഇന്ത്യയെന്നത് ഏവർക്കും അറിയാവുന്ന കാര്യമാണ്. നിയമവും നീതിയും എല്ലാം വലിയവരുടെ ഇഷ്ടത്തിന് നടപ്പിലാകുന്ന കാര്യമായി മാറി. ഇപ്പോൾ ഈ മാറ്റത്തിൻ്റെ ആക്കം കൂടുകയാണ്. ഇതിനെതിരെ ഒരു പ്രതി ചെയ്ത പ്രവൃത്തിയാണ് ഇപ്പോൾ ചർച്ചയാകുന്നത്.

താൻ നേരിടുന്ന അനീതിക്ക് പകരമായി കോടതി മുറിയില്‍ ജഡ്ജിയെയും ജീവനക്കാരനെയും അഞ്ജാതന്‍ പൂട്ടിയിടുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. ഉച്ചഭക്ഷണത്തിനായി ചേമ്പറില്‍ നിന്ന് പുറത്തിറങ്ങാന്‍ തുടങ്ങിയ ജഡ്ജിയെയും ജീവനക്കാരനെയും മുറിയില്‍ നിന്ന് പുറത്തിറക്കാതെ പൂട്ടിയിടുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജഡ്ജിയുടെ ചേംബറിന്റെ വാതില്‍ പുറത്തുനിന്ന് പൂട്ടിയതിനു പുറമെ ഒരു പേപ്പറും എഴുതി ഒട്ടിച്ച് വച്ചിട്ടുണ്ടായിരുന്നു. നീതി നിഷേധിച്ചതിലുള്ള പ്രതിഷേധമാണെന്നാണ് കുറിപ്പില്‍ പറയുന്നത്. ആരാണ് ഇതിനു പിന്നില്‍ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. അന്വേഷണം നടക്കുന്നതായി പോലീസ് വ്യക്തമാക്കി. ഉച്ചയ്ക്ക് രണ്ടിനും 2.30നും ഇടയിലാണ് ജഡ്ജിയുടെ ചേംബര്‍ അജ്ഞാതന്‍ പൂട്ടിയിട്ടത്. ഇതോടൊപ്പം ചേംബറിനു പുറത്ത് ഒരു പേപ്പറില്‍ ചില കാര്യങ്ങള്‍ ഏഴുതി ഒട്ടിക്കുകയു ചെയ്തിരുന്നു.

”മുംബൈ സെഷന്‍സ് കോടതി സല്‍മാന്‍ ഖാനെ അഞ്ച് വര്‍ഷത്തേക്ക് ശിക്ഷിച്ചു. എന്നാല്‍ മൂന്ന് മണിക്കൂറിനുള്ളില്‍ ഹൈക്കോടതിയില്‍ നിന്ന് സല്‍മാന് ജാമ്യം ലഭിച്ചു. ഞാന്‍ ഇപ്പോഴും നീതിക്കായി വാതിലുകള്‍ കയറിയിറങ്ങുകയാണ്. ഞാന്‍ നികുതി ഒടുക്കുന്നുണ്ട്. ഞാന്‍ നികുതിയടക്കുന്നതുകൊണ്ടാണ് ജഡ്ജിന് ശമ്പളം കിട്ടുന്നത്. എന്നിട്ടും എനിക്ക് നീതി നിഷേധിക്കുന്നുവെങ്കില്‍ കോടതി പൂട്ടിയിടാനും എനിക്ക് അവകാശമുണ്ട്. ഡോ.ഫയസ് ഖാന്റെ നിര്‍ദ്ദേശത്തില്‍ കോടതി സീല്‍ ചെയ്യുന്നു” ഇങ്ങനെയായിരുന്നു പേപ്പറില്‍ എഴുതിയിരുന്നത്. സംഭവത്തില്‍ കേസ് എടുത്തതായി പോലീസ് വ്യക്തമാക്കി.

Top