ശബരിമലയെ പുരുഷന്മാര്‍ ക്ലബ്ബാക്കിയെന്ന് മനേകാ ഗാന്ധി; കോടതിയെ എതിര്‍ക്കുന്നവര്‍ ശിലായുഗത്തിലെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങളുമായി ഉരുണ്ട് കളിക്കുകയാണ് സംഘപരിവാര്‍ സംഘടനകള്‍. സ്ത്രീ പ്രവേശനത്തെ ആദ്യം അനുകൂലിച്ച ആര്‍എസ്എസ് പിന്നീട് നിലപാട് മാറ്റുന്നതാണ് കണ്ടത്. ബിജെപിയിലും ഇതേ അഭിപ്രായ വ്യത്യാസങ്ങള്‍ ശക്തമായി നിലനില്‍ക്കുന്നു. വോട്ട് ബാങ്കും ആസന്നമായ തെരഞ്ഞെടുപ്പുമാണ് ഏവരെയും പ്രശ്‌നത്തിനാക്കുന്നത്.

ബിജെപിയുടെ സംസ്ഥാന നേതൃത്വം തത്വത്തില്‍ സ്ത്രീ പ്രവേശനത്തെ എതിര്‍ക്കുക എന്ന നിലയിലേക്ക് എത്തിയിട്ടുണ്ട്. എന്നാല്‍ ബിജെപി ഈ നിലപാടുകളെ കൂടുതല്‍ ദുര്‍ബലമാക്കി ബിജെപിയുടെ കേന്ദ്ര നേതാക്കള്‍ രംഗത്തെത്തുകയാണ്. ബിജെപി നേതാവ് സുബ്രഹ്മണ്യ സ്വാമിയും കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി മനേകാ ഗാന്ധിയും ഉള്‍പ്പെടെ രംഗത്ത് വന്നിരിക്കുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കാലങ്ങളായി ആണുങ്ങള്‍ മാത്രം പോയി ക്ലബ്ബ് ആക്കിമാറ്റിയ ക്ഷേത്രത്തെ കോടതി വിധി അമ്പലമാക്കി മാറ്റിയെന്ന് മനേകാ ഗന്ധി അഭിപ്രായപ്പെട്ടു. ശബരിമല ആണുങ്ങളുടെ ജിംഖാന ക്ലബ്ബല്ലെന്നും അവര്‍ അഭിപ്രായപ്പെട്ടു. വിധി സ്ത്രീകളുടെ പോരാട്ടത്തിന് ലഭിച്ച മികച്ച വിജയമാണ്.

സ്ത്രീകള്‍ ലക്ഷ്മിയാണെന്നും ലക്ഷ്മി ശക്തിയാണെന്നും ശക്തിയെ തടയാന്‍ എങ്ങനെ കഴിയുമെന്നും അവര്‍ ചോദിക്കുന്നു. കോടതി വിധിയെ സ്വാഗതം ചെയ്യുന്നു. വിധിയെ എതിര്‍ക്കുന്നവര്‍ ശിലായുഗത്തിലാണ് ജീവിക്കുന്നതെന്നും ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. ജനങ്ങള്‍ മാറി ചിന്തിച്ച് തുടങ്ങണം മതങ്ങളില്‍ മാറ്രങ്ങള്‍ അനിവാര്യമാണ്. വേദത്തില്‍ പോലും ഇത്തരം വിലക്കുകള്‍ക്ക് സാധൂകരണമില്ലെന്നും സുബ്രഹ്മണ്യന്‍ സ്വാമി അഭിപ്രായപ്പെട്ടു.

Top