ഭര്‍ത്താവിനെ കൊല്ലാന്‍ കാമുകനുമൊത്ത് കൊട്ടേഷന്‍!! കള്ളി തെളിവോടെ പിടിച്ച് ഭർത്താവ്; വീട്ടില്‍ അരങ്ങേറിയത് നാടകീയ സംഭവങ്ങള്‍

തൃശൂര്‍: ഭര്‍ത്താവിനെ കൊല്ലാന്‍ കൊട്ടേഷന്‍ നല്‍കിയ കേസില്‍ അപ്രതീക്ഷിത സംഭവങ്ങള്‍. ഭര്‍ത്താവിനെ വധിക്കാന്‍ ശ്രമിച്ച ഭാര്യ വീട്ടില്‍ മടങ്ങി എത്തിയപ്പോഴാണ് ഇതുവരെ നേരിട്ടിട്ടില്ലാത്ത അപ്രതീക്ഷിത സംഭവങ്ങള്‍ക്ക് സാക്ഷിയാകേണ്ടി വന്നത്. തന്നെ കൊല്ലാന്‍ കൊട്ടേഷന്‍ കൊടുത്ത ഭാര്യയോട് കൃഷ്ണകുമാര്‍ പറഞ്ഞത് ‘നിന്നെ ഇത്രയും സ്നേഹിച്ചിട്ടും കൊല്ലാന്‍ പറഞ്ഞു കളഞ്ഞല്ലോ’ എന്നാണ്.

എന്നല്‍ വധശ്രമത്തിന് കൂട്ടുനിന്ന ഭാര്യ വീട്ടില്‍ മടങ്ങിയെത്തിയപ്പോള്‍ പറഞ്ഞത് ‘ ചേട്ടാ തെറ്റ് പറ്റിപ്പോയി, ക്ഷമിക്കണം’ എന്നാണ്. കൊടും ക്രൂരത തന്നോട് ഭാര്യ ചെയ്തെന്ന് തിരിച്ചറിഞ്ഞപ്പോഴും ഇതിന് മറുപടിയായി കൃഷ്ണകുമാര്‍ പറഞ്ഞ വാക്കുകളാണ് ഭാര്യയെ ഇഞ്ചിഞ്ചായി കൊല്ലുന്നത്. ഭാര്യയെ അറസ്റ്റ് ചെയ്യാന്‍ പോലീസും ഈ സമയം വീട്ടില്‍ ഉണ്ടായിരുന്നു. അവരും ഒരു നിമിഷം ഈറനണിഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുന്‍കൂട്ടി നിശ്ചയിച്ച ആസൂത്രണ പ്രകാരമായിരുന്നു തിരൂര്‍ സ്വദേശിനി സുജാതയും കാമുകനായ സുരേഷ് ബാബുവും ചേര്‍ന്ന് കൃഷ്ണകുമാറിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. വയനാട്ടില്‍ തോട്ടം പാട്ടത്തിനെടുത്ത് കൃഷി ചെയ്ത് വരികയായിരുന്നു കൃഷ്ണകുമാര്‍. തിങ്കളാഴ്ച പുലര്‍ച്ചെ തോട്ടത്തിലേക്ക് പോകാനായിരുന്നു കൃഷ്ണകുമാറിന്റെ പദ്ധതി. ഇതറിഞ്ഞ സുജാത കാമുകനെ വിളിച്ച് കൃഷ്ണകുമാര്‍ പോകുന്ന സമയവും മറ്റ് വിവരങ്ങളും അറിയിച്ചു. തുടര്‍ന്ന് കാമുകന്‍ ക്വട്ടേഷ സംഘത്തിന് വിവരം നല്‍കി. അവര്‍ കൃഷ്ണകുമാറിനെയും കാത്ത് കാറില്‍ കാത്തിരുന്നു. വീട്ടില്‍ നിന്നിറങ്ങിയ കൃഷ്ണകുമാര്‍ അവിചാരിതമായി കാര്‍ നിര്‍ത്തിയിട്ടിരിക്കുന്നത് ശ്രദ്ധിച്ചിരുന്നു.

നടന്ന് പോയപ്പോള്‍ കാര്‍ തിരിക്കുന്നതും കൃഷ്ണ കുമാര്‍ ശ്രദ്ധിച്ചിരുന്നു. പിന്നീടാണ് പാഞ്ഞെത്തിയ കാര്‍ കൃഷ്ണകുമാറിനെ ഇടിച്ച് തെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തില്‍ കൃഷ്ണകുമാര്‍ തെറിച്ചുവീണു. അപകടത്തില്‍ കാലിനും തോളെല്ലിനും പൊട്ടല്‍ സംഭവിച്ചെങ്കിലും ജീവന്‍ തിരികെ ലഭിച്ചു. ആശുപത്രി കിടക്കയിലായിരുന്നപ്പോഴും കൃഷ്ണകുമാറിന്റെ ചിന്ത കാറിനെ കുറിച്ചായിരുന്നു. ആ കാര്‍ തിരിച്ച് തന്നെ ഇടിച്ചത് മനപ്പൂര്‍വ്വമല്ലേ എന്നായിരുന്നു കൃഷ്ണകുമാര്‍ ചിന്തിച്ചിരുന്നത്. പതിവില്ലാതെ വഴിയില്‍ കാര്‍ നിര്‍ത്തിയിരിക്കുന്നു, താന്‍ പോന്നതിന് ശേഷം കാര്‍ തിരിച്ച് തന്റെ നേര്‍ക്ക് വരുന്നു, വഴിയുടെ അരിക് ചേര്‍ന്ന് നടന്ന തന്നെ ഇടിച്ച് തെറിപ്പിച്ച് കടന്നു പോകുന്നു. തന്നെ കൊല്ലുക തന്നെയല്ലായിരുന്നോ അവരുടെ ലക്ഷ്യം കൃഷ്ണകുമാര്‍ ചിന്തിച്ചെടുത്തു.

ഇതിനിടെ പോലീസില്‍ പരാതി പെടേണ്ടെന്ന് ഭാര്യ സുജാത പറഞ്ഞു കൊണ്ടിരുന്നു. ഇതും സംശയത്തിന്റെ തോത് വര്‍ദ്ധിപ്പിച്ചു. ഭാര്യയും സുരേഷ് കുമാറും തമ്മിലുള്ള അടുപ്പം കൃഷ്ണകുമാറിന് അറിയാമായിരുന്നു. ഇതോടെ കൃഷ്ണകുമാര്‍ വീയൂര്‍ എസ്.ഐയെ വിളിച്ച് അപകടവിവരം പറയുകയും കാറിന്റെ വിവരങ്ങള്‍ നല്‍കുകയും ചെയ്തു. തുടര്‍ന്ന് പോലീസ് അന്വേഷണം ഇടിച്ചിട്ട വാഹനത്തെ കുറിച്ചായിരുന്നു. നമ്പര്‍ വെച്ച് കാറിന്റെ ഉടമയെ കണ്ടെത്തി. ഇതോടെ കാര്‍ വാടകയ്ക്കെടുത്തവരുടെ വിവരം ലഭിച്ചു. ആദ്യ അറസ്റ്റ് തൃശൂര്‍ സ്വദേശി ഓമനക്കുട്ടനെയായിരുന്നു. ഇതോടെ സംഭവത്തിന്റെ ചുരുളഴിയാന്‍ തുടങ്ങി.

ഓമനക്കുട്ടന്‍ പോലീസിന് മുന്നില്‍ ക്വട്ടേഷന്‍ വിവരം വെളിപ്പെടുത്തി. ഇതോടെ പ്രതികള്‍ ഓരോരുത്തരായി പിടിയിലായി. നാല് ലക്ഷം രൂപയ്ക്കാണ് ക്വട്ടേഷന്‍ ഉറപ്പിച്ചത്. അഡ്വാന്‍സായി 10,000 രൂപ നല്‍കുകയും ചെയ്തു. സുരേഷ് ബാബുവാണ് കൃഷ്ണകുമാറിന്റെ വിവരങ്ങള്‍ ക്വട്ടേഷന്‍ സംഘത്തിന് കൈമാറിയിരുന്നതെന്ന് പോലീസിന് വ്യക്തമായി. ഇതോടെയാണ് സുരേഷ് ബാബുവും സുജാതയും പിടിയിലാകുന്നത്.

Top