നിധിനയുടെ കൊലപാതകം ; പ്രതി ഒരാഴ്ച മുൻപ് കൊലയ്ക്കായുള്ള ബ്ലേഡ് വാങ്ങി ; പെൺകുട്ടിയുടെ അമ്മയെ ഭീഷണിപ്പെടുത്തി ; കരുതി കൂടിയുള്ള കൊലയെന്ന് പോലീസ്

കോട്ടയം :
ക്യാമ്പസിനുള്ളില്‍ വെച്ച്‌ വിദ്യാര്‍തിനിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി പെണ്‍കുട്ടിയുടെ അമ്മയെയും ഭീഷണിപ്പെടുത്തിയിരുന്നതായി തെളിവുകള്‍.നിധിനയുമായി പ്രശ്നങ്ങള്‍ ഉണ്ടായിത്തുടങ്ങിയ സമയത്ത് നിധിനയുടെ അമ്മയുടെ ഫോണിലേക്ക് പ്രതിയായ അഭിഷേക് ഭീഷണി സന്ദേശം അയച്ചിരുന്നതായാണ് പൊലീസ് പറയുന്നത്. നിധിന വിവാഹാഭ്യര്‍ഥന നിരസിച്ചതോടെയാണ് പെണ്‍കുട്ടിയുടെ അമ്മയ്ക്കടക്കം ഇയാള്‍ ഭീഷണി സന്ദേശം അയച്ചിരുന്നതായി വ്യക്തമായത്. അഭിഷേകിന്‍റെ ഫോണ്‍ വിവരങ്ങള്‍ ശേഖരിക്കാനുള്ള നടപടികൾ പൊലീസ് ആരംഭിച്ചു.

നിധിനയെ കൊലപ്പെടുത്താന്‍ അഭിഷേക് പുതിയ ബ്ലേഡ് വാങ്ങിയിരുന്നതിനും തെളിവുകള്‍ പുറത്തുവന്നു. ഒരാഴ്ച മുന്‍പ് കൂത്താട്ടുകുളത്തെ കടയില്‍ നിന്നാണ് അഭിഷേക് ബ്ലേഡ് വാങ്ങിയത്. പേപ്പര്‍ കട്ടറില്‍ ഉണ്ടായിരുന്ന പഴയ ബ്ലേഡ് മാറ്റി പുതിയ ബ്ലേഡ് വാങ്ങി ഇടുകയായിരുന്നു. അഭിഷേക് ബ്ലേഡ് വാങ്ങിയ ഈ കടയില്‍ അടക്കം പൊലീസ് തെളിവെടുപ്പ് നടത്തും. പ്രതിയെ ഒരു ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം. ഇന്ന് തന്നെ സംഭവം നടന്ന പാലാ സെന്‍റ് തോമസ് കോളേജിലും പ്രതി ബ്ലേഡ് വാങ്ങിയ കടയിലുമെത്തിച്ച്‌ തെളിവെടുപ്പ് നടത്തും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പരീക്ഷ കഴിഞ്ഞ കോളേജ് വളപ്പില്‍ കാത്തുനിന്ന അഭിഷേക് മൂര്‍ച്ചയുള്ള പേനാക്കത്തി ഉപയോഗിച്ച്‌ നിധിനയുടെ കഴുത്തിലെ ഞരമ്പറുത്താണ് കൊലപാതകം നടത്തിയത്. ഇരുവരും ഗ്രൌണ്ടിലൂടെ സംസാരിച്ചുകൊണ്ട് നടക്കുന്നത് കണ്ടവരുണ്ട്. തുടര്‍ന്ന് വാക്കേറ്റം നടക്കുകയും ഉടനെ പ്രകോപിതനായി അഭിഷേക് കത്തി ഉപയോഗിച്ച്‌ നിധിനയെ ആക്രമിക്കുകയുമായിരുന്നു. മറ്റ് വിദ്യാര്‍ഥികള്‍ നോക്കിനില്‍ക്കെയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിനിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കൊലപാതകം ആസൂത്രിതമാണെന്ന് പ്രിന്‍സിപ്പല്‍ ജയിംസ് ജോര്‍ജും മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ പ്രതിയായ വിദ്യാര്‍ഥിയെക്കുറിച്ച്‌ മറ്റ് പരാതികള്‍ ഉണ്ടായിരുന്നില്ലെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.

ഇരുവരും തമ്മില്‍ നേരത്തേ പ്രശ്നങ്ങളുണ്ടായിരുന്നതായും, അത് സംസാരിച്ച്‌ പരിഹരിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് ഒരേ സമയം ഇറങ്ങിയതെന്നുമാണ് പൊലീസ് അനുമാനിക്കുന്നത്. നിധിനക്ക് 22 വയസും അഭിഷേകിന് 20 വയസുമാണ് ഉണ്ടായിരുന്നത്. പെണ്‍കുട്ടിയുടെ വീട്ടില്‍ ഇതുകൊണ്ട് കല്യാണത്തിന് സമ്മതിക്കില്ലെന്ന പേടി അഭിഷേകിനെ അലട്ടിയിരുന്നു. ഇതിന്‍റെ പേരിലായിരുന്നു ഇരുവരും തമ്മിലുള്ള വാക്കുതര്‍ക്കം. ഇക്കാര്യം സംസാരിച്ച്‌ പരിഹരിക്കാന്‍ കഴിയാതെ വന്നതോടെ അഭിഷേക് പെണ്‍കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. നേരത്തെ കൈയ്യില്‍ കരുതിയിരുന്ന പേനാ കത്തി ഉപയോഗിച്ചാണ് അഭിഷേക് നിധിനയുടെ കഴുത്ത് അറുത്തത്.

ഇരുവരും ബി- വോക് ഫുഡ് ടെക്നോളജി മൂന്നാം വര്‍ഷ വിദ്യാര്‍ഥികളാണ് . കോഴ്സ് പൂര്‍ത്തിയാക്കിയ ഇവർ പരീക്ഷക്കായാണ് കോളേജില്‍ എത്തിയത്. ഉച്ചയ്ക്ക് പരീക്ഷ അവസാനിച്ചതിനു പിന്നാലെയാണ് കോളജിനെ നടുക്കിയ സംഭവമുണ്ടാകുന്നത്.

Top