ഭര്‍ത്താവിനെ വെട്ടിനുറുക്കി കൊന്ന് 110 കഷ്ണങ്ങളായി ചാക്കിലാക്കി…നേഴ്സായ നിമിഷയുടെ ജീവിതം. തൊടുപുഴക്കാരനെ പ്രണയിച്ചു വിവാഹം കഴിച്ചു,പിന്നീടുള്ളത് വഴിവിട്ട ജീവിതം.യമൻ പൗരന്റെ ക്രൂരമര്‍ദനം പരിധി വിട്ടു,രക്ഷക്കായി നിമിഷക്കു കൊല്ലേണ്ടി വന്നുവെന്ന് അമ്മ

കൊച്ചി:യെമനി പൗരനായ ഭര്‍ത്താവിനെ വെട്ടിനുറുക്കി കൊന്ന് 110 കഷ്ണങ്ങളായി ചാക്കിലാക്കി വാട്ടര്‍ ടാങ്കില്‍ നിക്ഷേപിച്ച പ്രതിയായ നേഴ്സ് നിമിഷ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിലാണ് .യമന്‍ പൗരന്റെ ക്രൂരമര്‍ദനത്തില്‍ നിന്ന് രക്ഷപ്പെടാനാണ് നിമിഷ കൊലപാതകം നടത്തിയതെന്ന് അമ്മ. മകള്‍ ബോധപൂര്‍വം ഒരാളെ കൊല്ലുമെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും അമ്മ പ്രേമ പറഞ്ഞു. മകളുടെ മോചനത്തിനായി പ്രാര്‍ഥനയോടെ കാത്തിരിക്കുകയാണ് നിമിഷയുടെ അമ്മ.

അവസാനമായി നിമിഷയുടെ ശബ്ദം കേട്ടത് എട്ട് മാസം മുന്‍പാണ്. യമന്‍ സ്വദേശിയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ശേഷം നിമിഷ ഫോണില്‍ പല തവണ വിളിച്ചിരുന്നു. ക്രൂരമായ പീഡനംമൂലം സഹികെട്ടാണ് കൊല ചെയ്തതെന്ന് നിമിഷ ഫോണില്‍ വിളിച്ചപ്പോള്‍ പറഞ്ഞു. സ്വന്തമായി ക്ലിനിക് തുടങ്ങാനാണ് യമന്‍ പൗരനുമായി അടുത്തത്. എന്നാല്‍ അയാള്‍ സാമ്പത്തികമായി ചതിക്കുകയായിരുന്നു.കൊല്ലപ്പെട്ടയാളെ വിവാഹം ചെയ്തതായി അറിവില്ല. ഭര്‍ത്താവ് ടോമിയും മകളുമായും നിമിഷയ്ക്ക് നല്ല ബന്ധമായിരുന്നു. ഇവരെ ജയിലില്‍ വച്ചും നിമിഷ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. നിമിഷയുടെ മോചനത്തിനായി സര്‍ക്കാര്‍ ഇടപെടണമെന്ന് ഇവര്‍ അഭ്യര്‍ഥിക്കുന്നു. മകളുടെ മോചനത്തിനായി പ്രാര്‍ഥനയോടെ കാത്തിരിക്കുകയാണ് ഈ അമ്മ.nimisha-mother

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാൽ കേരളത്തിൽ പ്രചരിക്കുന്ന കഥ വേറെയാണ് .നിമിഷ അടിമുടി ദുരൂഹതയുടെ കൂടാരമാണ് .ഈ നഴ്സിന് നാട്ടില്‍ വേറെ ഭര്‍ത്താവും കുഞ്ഞുമുണ്ട് .പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയാണ് നിമിഷപ്രിയ.ഭര്‍ത്താവും കുട്ടിയും നേരത്തേ നാട്ടിലേക്ക് മടങ്ങിയിരുന്നു.എന്നാല്‍ ഈ വീടുമായി അടുത്തകാലത്ത് അവര്‍ക്ക് കാര്യമായ അടുപ്പമൊന്നുമില്ലായിരുന്നു. നേഴ്‌സിംഗ് പഠിക്കുമ്പോള്‍ മുതല്‍ നിമിഷയുടേത് വഴിതെറ്റിയ ജീവിതമായിരുന്നുവെന്നാണ് പഴയ അയല്‍ക്കാര്‍ പറയുന്നത്.NIMISHA NURSE

തൊടുപുഴക്കാരന്‍ ടോമിയുമായി 2011 ജൂണ്‍ 12നായിരുന്നു നിമിഷയുടെ പ്രണയവിവാഹം. ഇരുവരും യെമനിലേക്ക് ജോലിക്ക് പോവുകയും പിന്നീട് മകളുമൊത്ത് വര്‍ഷങ്ങള്‍ക്കുശേഷം തിരികെയെത്തുകയും ചെയ്തു. അന്ന് ഇവര്‍ക്കൊപ്പമുണ്ടായിരുന്ന യെമന്‍ പൗരനാണ് ഇപ്പോള്‍ കൊലചെയ്യപ്പെട്ടത്. സുഹൃത്തായ യെമൻ പൗരനുമായുളള അടുപ്പം ഭർത്താവ് ടോമിയുമായുളള ബന്ധത്തിൽ വിളളൽവീഴ്ത്തി. വീടുമായും നാടുമായും നിമിഷ അകന്നു തുടങ്ങി. നിമിഷയുടെ ഭർത്താവും മകളും തൊടുപുഴയിലാണ് താമസിക്കുന്നത്. അമ്മയും സഹോദരിയും ആലുവയിലും.

അല്‍ദെയ്ദ് എന്ന സ്ഥലത്തായിരുന്നു നിമിഷ കാമുകനൊപ്പം താമസിച്ചിരുന്നത്. ഭര്‍ത്താവാണെന്നായിരുന്നു മറ്റുള്ളവരോട് യുവാവിനെക്കുറിച്ച് പറഞ്ഞിരുന്നത്. കഴിഞ്ഞ ദിവസം ഇരുവരുടെയും താമസ്ഥലത്തെ വാട്ടര്‍ ടാങ്കില്‍നിന്നു ദുര്‍ഗന്ധം വമിച്ചതോടെയാണു ഇവരുടെ വഴിവിട്ട ജീവിതത്തെക്കുറിച്ച് പുറംലോകം അറിയുന്നത്. കാമുകനെ കൊലപ്പെടുത്തിയ ശേഷം നിമിഷ മൃതദേഹം കഷണങ്ങളാക്കി ചാക്കില്‍ നിറച്ചു വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചു. നാലു ദിവസത്തിനുശേഷം ദുര്‍ഗന്ധം വമിച്ചപ്പോള്‍ സമീപവാസികള്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തിരിച്ചറിയാന്‍ കഴിയാത്തവിധം മൃതദേഹം വികൃതമാക്കി.കാമുകനെ കൊലപ്പെടുത്തിയ ശേഷം യുവതി മൃതദേഹം കഷണങ്ങളാക്കി ചാക്കില്‍ നിറച്ചു വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചു. നാലു ദിവസത്തിനുശേഷം ദുര്‍ഗന്ധം വമിച്ചപ്പോള്‍ സമീപവാസികള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തിരിച്ചറിയാന്‍ കഴിയാത്തവിധം മൃതദേഹം വികൃതമാക്കി.

Top