പത്തുകല്പനകള്‍ ആലേഖനം ചെയ്ത സ്റ്റാച്യു നീക്കം ചെയ്തു

ഒക്കലഹോമ: ഒക്കലഹോമ സംസ്ഥാന തലസ്ഥാനത്ത് നിരവധി സന്ദര്‍ശകരെ ആകര്‍ഷിച്ചിരുന്ന പത്തുകല്‍പനകള്‍ ആലേഖനം ചെയ്ത 41800 പൗണ്ട് തൂക്കമുള്ള സ്റ്റാച്യു തിങ്കളാഴ്ച സന്ധ്യയോടെ നീക്കം ചെയ്തു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് രണ്ടു ഡസനിലധികം ട്രൂപ്പര്‍മാരുടെ സംരക്ഷണയിലാണ് ഇരുട്ടിന്റെ മറവില്‍ ചരിത്ര സ്മാരകം നീക്കം ചെയ്തത്.
തിങ്കളാള്ച രാത്രി 10.15 നും 11.30 നും ഇടയില്‍ ആറടി നീളവും മൂന്നു അടി വീതിയുമുള്ള സ്റ്റാച്യു എത്രയും വേഗത്തില്‍ നീക്കം ചെയ്യുകയായിരുന്നുവെന്ന് മാനേജ്‌മെന്റ് എന്റര്‍പ്രൈസസ് ഖക്കാവും ജോണ്‍ എസ്റ്റ്‌സ് പറഞ്ഞു. സമീപവാസികളായ കുറച്ചുപേര്‍മാത്രം സാക്ഷികളായി. പ്രത്യേക മതവിഭാഗത്തിനോ ഡിനോമിനേഷനോ തങ്ങളുടെ അശയപ്രചാരണത്തിനായി പൊതുസ്ഥലത്ത് ഇത്തരം സ്റ്റാച്യുകള്‍ സ്ഥാപിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും ഒക്ടോബര്‍ 12 നു മുന്‍പു പത്തു കല്പനകള്‍ നീക്കം ചെയ്യണമെന്നും കോടതി വിധിച്ചിരുന്നു.
സാത്താനിക്ക് ഗ്രൂപ്പും നിരീശ്വരവിശ്വാസികളും മൃഗസംരക്ഷണ ഗ്രൂപ്പും അവരവരുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനു ഇത്തരം സ്റ്റാച്യുകള്‍ ഉയര്‍ത്തുമെന്നും നേരത്തെ ഭീഷണി മുഴക്കിയിരുന്നു.
പാരമ്പര്യമായി അമേരിക്ക കാത്തുസൂക്ഷിച്ചിരുന്ന പല ക്രൈസ്തവ മൂല്യങ്ങളും നഷ്ടപ്പെടുത്തുകയോ നിയമം മൂലം നിരോധിക്കുകയും ചെയ്യുന്ന സംഭവങ്ങളും ദിനം പ്രതി വര്‍ധിച്ചു വരുന്നത് ലോകത്തിലെ മറ്റേതു രാജ്യത്തിനേക്കാളും ഗണ്‍വയലന്‍സ് അമേരിക്കയില്‍ നടത്തിതെന്നും ഈയ്യിടെ ഒറിഗണില്‍ ഉണ്ടായ വെടിവയ്പ്പിനെ തുടര്‍ന്നു അമേരിക്കല്‍ പ്രസിഡന്റ് ബറാക് ഒബാമ പരസ്യമായി പ്രഖ്യാപിച്ചതും മുന്‍പത്തേതിന്റെ അനന്തരഫലമാണോ എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു.

Top