അറബ് ലോകത്തെ ഏറ്റവും വലിയ ഗ്രന്ഥശാല ദുബൈയില്‍ വരുന്നു

ദുബൈ: അറബ് മേഖലയിലെ ഏറ്റവും വലിയ ഗ്രന്ഥശാല ദുബൈയില്‍നിര്‍മിക്കുമെന്ന് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പറഞ്ഞു. നൂറ്കോടി ദിര്‍ഹമാണ് ഇതിന് വേണ്ടി നിക്ഷേപം നടത്തുക. 2017ല്‍ ഇത് ഉദ്ഘാടനംചെയ്യും. യു എ ഇ വായനാവര്‍ഷം ആചരിക്കുന്നതിന്റെ ഭാഗമായാണ് പുതിയപദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. 15 ലക്ഷം പുസ്തകങ്ങള്‍ ഉള്‍കൊള്ളുന്നതാവുംലൈബ്രറി. 10 ലക്ഷം ഓഡിയോ ഗ്രന്ഥങ്ങളും 25 ലക്ഷം വീഡിയോകളുംഉള്‍പ്പെടുത്തും. ജദഫില്‍, ദുബൈ കള്‍ച്ചറല്‍ വില്ലേജിന് സമീപം ഏഴ്നിലകെട്ടിടമാണ് ഇതിന് തയ്യാറാകുന്നത്. 10 ലക്ഷം ചതുരശ്രയടിവിസ്തീര്‍ണത്തില്‍ സാംസ്‌കാരിക പരിപാടികളുടെ കേന്ദ്രമായും ഇത് മാറും.തുറന്നുവെച്ച പുസ്തകത്തിന്റെ രൂപത്തിലാണ് കെട്ടിടത്തിന്റെ രൂപരേഖ.പ്രഭാഷണങ്ങളും സെമിനാറുകളും സംഘടിപ്പിക്കാന്‍ 500 സീറ്റുള്ള തിയറ്ററാണ്നിര്‍മിക്കുക. ‘നാഗരികതയുടെയും സംസ്‌കാരത്തിന്റെയുംമുന്നണിയിലായിരുന്നു നമ്മള്‍. ആ ചൈതന്യവും വിജ്ഞാനത്വരയുംവീണ്ടെടുക്കേണ്ടതുണ്ട്. അതുകൊണ്ടാണ് ഈ വര്‍ഷം വായനാവര്‍ഷമായിപ്രഖ്യാപിച്ചിരിക്കുന്നത്. യു എ ഇയെ ആഗോളതലത്തില്‍ തന്നെ സാംസ്‌കാരികകേന്ദ്രമാക്കി മാറ്റേണ്ടതുണ്ട്. അപൂര്‍വ കലാ സൃഷ്ടികളുടെയുംപുരാവസ്തുക്കളുടെയും ശേഖരം പ്രധാനമാണ്. 2600 സീറ്റുകളുള്ളലൈബ്രറിയാണ് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്. പ്രതിവര്‍ഷം 90 ലക്ഷം ആളുകള്‍ഇവിടെ സന്ദര്‍ശനം നടത്തും. കുട്ടികള്‍ക്കും യുവാക്കള്‍ക്കും കുടുംബങ്ങള്‍ക്കുംപ്രത്യേകം വേദികളുണ്ടാകും. അറബ് ഭാഷക്ക് പ്രത്യേക വിഭാഗമുണ്ടാകും- ശൈഖ്മുഹമ്മദ് പറഞ്ഞു.

 

Top