ചിക്കുറോബര്‍ട്ടിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും; ഭര്‍ത്താവിനെ വിട്ടയക്കില്ലെന്ന് ഒമാന്‍ പോലീസ്

മസ്‌കത്ത്: സലാലയില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സ് ചിക്കു റോബര്‍ട്ടിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. ഞായറാഴ്ച്ച് രാത്രി 9.30 നുള്ള ഒമാന്‍ എയര്‍ വിമാനത്തില്‍ കൊണ്ടുപോകാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതായി മാധ്യമം പത്രം ബന്ധുവിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേ സമയം ഭര്‍ത്താവ് ലിന്‍സണ്‍ മൃതദേഹത്തിനൊപ്പം നാട്ടില്‍പോകണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും പോലീസ് അനുവദിച്ചിട്ടില്ല. ലിന്‍സണില്‍ നിന്നുള്ള മൊഴിയെടുപ്പ് പൂര്‍ത്തിയായിട്ടില്ലെന്ന് പോലീസ് അറിയിച്ചു.

അന്വേഷണത്തിന്റെ ഭാഗമായി വിവരങ്ങള്‍ ചോദിച്ചറിയുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായാണ് ലിന്‍സനെ പൊലീസ് സ്റ്റേഷനില്‍നിന്ന് പുറത്തുവിടാത്തതെന്ന് ബന്ധു ജയ്‌സണ്‍ പറഞ്ഞു. മരണം നടന്നതിന്റെ പിറ്റേദിവസം മുതല്‍ ലിന്‍സന്‍ തെളിവെടുപ്പിനായി സ്റ്റേഷനില്‍തന്നെയാണ്. മാനസികമായും ശാരീരികമായും ലിന്‍സണ്‍ ഏറെ തളര്‍ന്ന നിലയിലാണെന്നും ജയ്‌സണ്‍ പറഞ്ഞു. സലാല ബദര്‍ അല്‍സമ ആശുപത്രിയിലെ നഴ്‌സായിരുന്ന എറണാകുളം അങ്കമാലി കറുകുറ്റി സ്വദേശി ചിക്കു റോബര്‍ട്ടിനെ കഴിഞ്ഞ 20ന് രാത്രി പത്തുമണിയോടെയാണ് സലാല ടൗണിലെ താമസസ്ഥലത്ത് കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടത്തെിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കാതുകള്‍ അറുത്ത നിലയിലായിരുന്നു മൃതദേഹം. മരിക്കുമ്പോള്‍ നാലുമാസം ഗര്‍ഭിണിയുമായിരുന്നു. സംഭവ ദിവസം ചിക്കു രാത്രി 10 മണിക്കുള്ള ഷിഫ്റ്റിലാണ് ജോലിക്ക് പ്രവേശിക്കേണ്ടിയിരുന്നത്.
എന്നാല്‍, പത്തരയായിട്ടും കാണാതിരുന്നതിനെ തുടര്‍ന്ന് അതേ ആശുപത്രിയിലെ തന്നെ പി.ആര്‍.ഒ ആയ ജയ്‌സണ്‍ അന്വേഷിച്ച് ഫ്‌ളാറ്റിലത്തെിയപ്പോള്‍ വാതില്‍ പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന്, മുറിതുറന്ന് അകത്തുകയറിയപ്പോഴാണ് കിടക്കയില്‍ രക്തത്തില്‍ കുളിച്ചനിലയില്‍ കണ്ടത്തെിയത്. ഉടന്‍ ആശുപത്രിയിലത്തെിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും അടിവയറ്റിലും കുത്തേറ്റ നിലയിലായിരുന്നു മൃതദേഹം. ഫ്‌ളാറ്റിന്റെ ബാല്‍ക്കണി വഴിയാണ് അക്രമികള്‍ മുറിക്കുള്ളില്‍ പ്രവേശിച്ചതെന്നാണ് കരുതുന്നത്. മോഷണമല്ല പ്രതികാര ബുദ്ധിയോട് കൂടിയുള്ള കൊലപാതകാണെന്നാണ് പോലിസിന്റെ വിലയിരുത്തല്‍.

Top