റസ്റ്റോറന്റില്‍ വച്ച് മകളെ പീഡിപ്പിച്ച നാല്‍പ്പത്തെട്ടുകാരനെ പോലീസ് അറസ്റ്റ് ചെയ്തു; ഭര്‍ത്താവിന് പിന്തുണയുമായി ഭാര്യ

ലണ്ടന്‍: നാലുവയസുകാരിയെ പീഡിപ്പിച്ച് പിതാവിന്റെ കൊടുക്രൂരത. റസ്റ്റോറന്റില്‍ വച്ച് കുഞ്ഞിനെ പീഡിപ്പിക്കുന്നത് വെയ്റ്റര്‍ വീഡിയോയില്‍ പകര്‍ത്തിയതോടെയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. മറ്റുള്ളവരോട് സംസാരിച്ച് കൊണ്ടിരിക്കുന്നതിനിടയിലാണ് പിതാവ് പീഡിപ്പിച്ചത്. റസ്റ്റോറന്റിലെ വെയ്റ്റ്‌റസ് ഇതിന്റെ വീഡിയോ പകര്‍ത്തുകയും ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തതോടെ വന്‍ കോളിളക്കം സൃഷ്ടിക്കുകയായിരുന്നു. തുടര്‍ന്ന് നിന്ദ്യനായ ഈ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.കുട്ടിയുടെ വലത്തെ കാല്‍ പൂര്‍ണമായും പുറത്ത് പ്രദര്‍ശിപ്പിക്കപ്പെട്ട നിലയിലാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. മെക്‌സിക്കോയിലെ ടാബസ്‌കോ സ്‌റ്റേറ്റിലെ വില്ലഹെര്‍മോസയില്‍ നിന്നാണ് ഞെട്ടിപ്പിക്കുന്ന സംഭവം പുറത്ത് വന്നിരിക്കുന്നത്.

ഇതു സംബന്ധിച്ച ഫൂട്ടേജ് വെയ്റ്റ്‌റസ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് വന്‍ പ്രതിഷേധമായിരുന്നു ഈ ക്രൂരനായ പിതാവിനെതിരെ ഉയര്‍ന്ന് വന്നിരുന്നത്. ഇയാളെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നും ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട് നിരവധി പേര്‍ മുന്നോട്ട് വരുകയായിരുന്നു. തുടര്‍ന്ന് രാജ്യമാകമാനം ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം പൊലീസ് വ്യാപിപ്പിക്കുയും പ്രതിയെ പൊക്കുകയുമായിരുന്നു.
ജുവാന്‍ വിസെന്റെ ലിയോണ്‍ എന്ന 48കാരനാണ് പിടിയിലായിരിക്കുന്നത്. മെക്‌സിക്കോ സിറ്റിയിലേക്ക് ബസില്‍ കയറി കടന്ന് കളയാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്.മാര്‍ച്ച് 27ന് പകര്‍ത്തപ്പെട്ട വീഡിയോ ക്ലിപ്പില്‍ നിന്നും പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ് ഇയാള്‍ക്ക് വേണ്ടി ഒരു അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ആവശ്യമായ വൈദ്യപരിശോധനകള്‍ക്ക് ശേഷം നാല് വയസുകാരി സംരക്ഷണയിലാണെന്നാണ് പ്രോസിക്യൂട്ടറായ ഫെര്‍ണാന്‍ഡോ വാലെന്‍സ്യൂല പറയുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ ലിയോണിനെ ന്യായീകരിച്ച് കൊണ്ട് അദ്ദേഹത്തിന്റെ ഭാര്യയെന്ന് പറയുന്ന സ്ത്രീ മറ്റൊരു വീഡിയോ ക്ലിപ്പിലൂടെ രംഗത്തെത്തിയിട്ടുണ്ട്. തന്റെ ഭര്‍ത്താവ് തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ഏതോ മോശപ്പെട്ട വ്യക്തി തന്റെ കുടുംബത്തിനെ അപമാനിക്കാന്‍ വേണ്ടി ഇതിലൂടെ ശ്രമിക്കുകയായിരുന്നുവെന്നുമാണ് ഈ സ്ത്രീ ആരോപിക്കുന്നത്. തന്റെ ഭര്‍ത്താവിനെ ന്യായീകരിച്ച് കൊണ്ട് ിവര്‍ ഫേസ്ബുക്കില്‍ വീഡിയോ അപ്ലോഡ് ചെയ്തിട്ടുമുണ്ട്. കുട്ടികളെ പീഡിപ്പിക്കുന്ന കുറ്റത്തിന് ടാബസ്‌കോ സ്‌റ്റേറ്റില്‍ 20 വര്‍ഷത്തോളം തടവ് ലഭിക്കാറുണ്ട്.

Top