കൊച്ചിയിൽ ഒന്നാം വാർഷികത്തിൽ ഒലെയുടെ വളർച്ച ഇരുപത്തിയഞ്ച് ഇരട്ടി

കൊച്ചി: കൊച്ചിയിൽ എത്തിയതിന്റെ ഒന്നാം വാർഷികത്തോടുനുബന്ധിച്ച് ഒലെ കൊച്ചിയിലെ യാത്രയ്ക്ക് 50 ശതമാനം ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചു. ഗഛഇഒക 50 എന്ന കൂപ്പൺ കോഡ് നല്കി ബുക്ക് ചെയ്താൽ മിനി, സെഡാൻ യാത്രകൾക്ക് ഈ സൗജന്യം ലഭിക്കും.
ദൈനംദിനം യാത്രയ്ക്കുള്ള ഇന്ത്യയിലെ മുൻനിര മൊബൈൽ ആപ് ആയ ഒലെ 2015 ആദ്യമാണു കൊച്ചിയിൽ പ്രവർത്തനം തുടങ്ങിയത്. ഒലെയുടെ വരവു കൊച്ചിയിലെ ദൈനംദിന യാത്രയുടെ സ്വഭാവം തന്നെ മാറ്റി മറിച്ചു. നൂറു കാബുകളുമായി തുടങ്ങിയ കൊച്ചിയിലെ ഒലെ യാത്രാസേവന ശൃംഖലയിൽ ഇന്നു 2500 കാബുകളുണ്ട്. ഇരുപത്തിയഞ്ചിരട്ടി വളർച്ചയാണ് ഉണ്ടായിട്ടുള്ളത്. ഒലെ മൊബൈൽ ആപ് വഴി ബുക്കു ചെയ്താൽ ആറുമിനിട്ടിനുള്ളിൽ ഇന്നു കൊച്ചിയിലെ യാത്രക്കാർക്ക് കാബ് ലഭിക്കും.
ഐടി പ്രഫഷണൽ, ബിസിനസ് മാൻ, വിനോദസഞ്ചാരികൾ തുടങ്ങിയവരാണ് ഏറ്റവും കൂടുതലായി ഒലെ സേവനം ഉപയോഗിക്കുന്നതെന്ന് ഒലെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ പ്രണയ് ജിവ്‌രാജ്കാ അറിയിച്ചു. കൊച്ചിയിലും കേരളത്തിലെ ഇതരഭാഗങ്ങളിലും കൂടുതൽ മെച്ചപ്പെട്ട മൊബൈൽ ആപ് ലഭ്യമക്കുന്നതിനുള്ള ശ്രമത്തിലാണ് കമ്പനിയെന്നും അദ്ദേഹം അറിയിച്ചു.
ഐഐടി ബോംബെ പൂർവ്വവിദ്യാർഥികളായ ഭാവിഷ് അഗർവാൾ, അങ്കിത് ഭാട്ടി എന്നിവർ 2011-ലാണ് ഒലെയ്ക്ക് രൂപം നല്കിയത്. ദൈനംദിന യാത്രയ്ക്കുള്ള രാജ്യത്തെ ഏറ്റവും വലുതും ജനപ്രിയവുമായ മൊബൈൽ ആപ്പാണിന്ന് ഒലെ. യാത്രക്കാർ, ഡ്രൈവർമാർ എന്നിവരെ മൊബൈൽ ടെക്‌നോളജിയുടെ സഹായത്താൽ സംയോജിപ്പിക്കുകയാണ് ഒലെ മൊബൈൽ ആപ് ചെയ്തിട്ടുള്ളത്.
ഒലെ മൊബൈൽ ടെക്‌നോളജി ഉപയോഗിച്ച് രാജ്യത്തെ 102 നഗരങ്ങളിൽ ബുക്കിംഗ് നടത്താം. ഏതാണ്ട് 3,50,000 കാബ്, ഓട്ടോ, ടാക്‌സികളാണ് ഈ ശൃംഖലയിൽ അംഗങ്ങളായിട്ടുള്ളത്. ആൻഡ്രോയിഡ്, വിൻഡോസ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളിൽ ഈ ആപ് ലഭ്യമാണ്. 2015 ആദ്യം രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ കാബ് അഗ്രിഗേറ്ററായ ടാക്‌സി ഫോർ ഷുവർ കമ്പനി ഏറ്റെടുത്തിരുന്നു.

Top