നിയമവിരുദ്ധമായി ഇറ്റലിയില്‍ താമസിക്കുന്നവരെ കുടുക്കാന്‍ പരിശോധന ശക്തമാക്കി സര്‍ക്കാര്‍; മലയാളികള്‍ അടക്കം ഭീഷണിയില്‍

ഇറ്റലി : ഐ എസ് ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്നു രാജ്യത്തു സുരക്ഷ ശക്തമാക്കാന്‍ ഇറ്റലി സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി രാജ്യത്ത് അനധികൃതമായി തമസിക്കുന്ന എല്ലാവരെയും പുറത്താക്കുന്നതിനു പരിശോധന ശക്തമാക്കാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
ഇതിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം കൂടിയ പാര്‍ലമെന്റ് മീറ്റില്‍ പ്രധാനമന്ത്രി മത്തെയോ റെന്‍സി രാജ്യത്തെ നിയമങ്ങള്‍ കര്‍ശ്ശനമാക്കിയപ്പോള്‍ അത് കൂടുതല്‍ വിഷമ വൃത്തത്തിലാക്കുന്നത് മലയാളികളെയാണ്. നാട്ടില്‍ നിന്നും ലഷങ്ങള്‍ മുടക്കി ജീവിത മാര്‍ഗ്ഗം തേടിയെത്തിയ ജനങ്ങള്‍, വെറും കയ്യോടെ നാട്ടിലേയ്ക്ക് തിരിച്ച് പോകേണ്ടിവരുമോ എന്ന വിഷമത്തിലാണിപ്പോള്‍. എന്നാല്‍ സ്വന്തം രാജ്യത്തെ ജനങ്ങളുടെ ജീവനും സ്വത്തും സംരഷിക്കാന്‍ സര്‍ക്കാരിന് ഇങ്ങനൊരു തീരുമാനത്തിലെത്തുക എന്നത് നിര്‍ബന്ധമായതിനാല്‍ ഈ തീരുമാനത്തില്‍ മാറ്റം ഉണ്ടാവില്ലെന്ന സൂചനയാണ് ലഭിച്ചിരിക്കുന്നത്. നിയമപരമായി ഇറ്റലിയില്‍ താമസിക്കുന്ന ആര്‍ക്കും പ്രതിസന്ധികള്‍ നേരിടണ്ട ആവശ്യം ഇല്ലെന്നും, നിയമ വിരുദ്ധമായ ഏതെങ്കിലും രീതിയില്‍ പിടിക്കപ്പെട്ടാല്‍ നിയമ നടപടികള്‍ ഉടന്‍ തീരുമാനിക്കുവാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നും റെന്‍സി കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ പറയുകയുണ്ടായി. ഇറ്റലി രാജ്യത്തിന് അതിന്റേതായ ചില ചട്ടങ്ങളുണ്ടെന്നും അതിനെ ദുരുപയോഗം ചെയ്യാന്‍ ഗവണ്മെന്റ് കൂട്ട് നില്‍ക്കില്ലന്നും രാജ്യത്തെ രഷിക്കുക മാത്രമാണ് ലഷ്യമെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാതികളുടെ നുഴഞ്ഞുകയറ്റം ഇറ്റാലിയന്‍ പൗരത്വം ഉള്ളവര്‍ക്ക് മാത്രം ബാധകമല്ല എന്നും ഇത് ഇവിടുള്ള എല്ലാവരുടെയും സംരഷണയ്ക്ക് കൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡിസംബര്‍ 31 ന് മുന്‍പായി നിയമവിരുദ്ധമായി നില്‍ക്കുന്നവര്‍ക്ക് മറ്റ് മാര്‍ഗ്ഗം കണ്ടെത്താന്‍ അവസരം നല്‍കിയിട്ടുണ്ടെന്നും, അല്ലാത്തപഷം നിയമവിരുദ്ധമായി രാജ്യത്ത് തങ്ങുവാന്‍ അനുവധിക്കില്ലന്നും മത്തെയോ റെന്‍സി പറഞ്ഞു.

Top