അന്തരിച്ച ജിഷാ സൂസന്‍ ജോണിന് അന്ത്യാഞ്ജലി!ചൊവ്വാഴ്ച്ചയും ബുധനാഴ്ചയും ഡബ്ലിനിൽ പൊതുദർശനം.

ഡബ്ലിന്‍: പ്രവാസി സമൂഹത്തെ ദുഃഖത്തിലാഴ്ത്തി അകാലത്തിൽ നിര്യാതയായ ഡബ്ലിന്‍ നാഷണല്‍ ഫോറന്‍സിക് ഹോസ്പിറ്റലിലെ സ്റ്റാഫ് നേഴ്‌സ് ജിഷാ സൂസന്‍ ജോണിന്റെ മൃതശരീരം പൊതുദർശനത്തിന് വെക്കുന്നു . ചൊവ്വാഴ്ചയും ബുധനാഴ്ചയുമാണ് മൃതശരീരം പൊതുദർശനത്തിന് വെക്കുന്നത് .ഡബ്ലിൻ യുണിവേസിറ്റി കോളേജിന് എതിർവശം N 11 റോഡിനു സമീപം ഉള്ള ക്രാൻഫോർഡ് ഫുണറൽ ഹോമിലാണ് ജിഷയുടെ മൃതശരീരം പൊതുദർശനത്തിത്തിനായി വെക്കുന്നത് ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണി മുതല്‍ 7 മണി വരെയും ബുധനാഴ്ച രാവിലെ 10 മണി മുതല്‍ വൈകുന്നേരം 7 മണി വരെയും ആണ് പൊതുദർശനം.

കടുത്ത കോവിഡ് പ്രോട്ടോക്കോൾ ഉള്ളതിനാൽ അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തുന്നവർ മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ് .പൊതുദര്‍ശനത്തിന് എത്തുന്നവർക്ക് ഫ്യുണറല്‍ ഹോമിന്റെ വെബ് സൈറ്റ് വഴിയോ ഫോണ്‍ മുഖേനയോ മുൻകൂട്ടി അപ്പോയിന്മെന്റ് എടുക്കാവുന്നതാണ് .ബുക്കിങ്ങിനായി വിളിക്കാവുന്ന മൊബൈല്‍ നമ്പറുകള്‍ താഴകൊടുത്തിരിക്കുന്നു

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Jais (087) 326 3667 ; Shinto (087) 326 3652 ;Saji Koovappillil 0872824446

rommassey.ie    : Funeral Home :ROM MASSEY AND SONS FUNERAL DIRECTORS ,6 Cranford Centre, Stillorgan Road, Dublin 4, D04 X446

തിരുവനന്തപുരം തിരുമല തെന്നടിയിൽ നവമന്ദിരം ജോണ് ഫിലിപ്പോസിന്റെയും മറിയാമ്മയുടെയും മകളാണ് ജിഷ. ജോമു ഫിലിപ്പ് ജോൺ (തിരുവനന്തപുരം) ഡോ.ജിനു സാറാ ജോൺ (മസ്കറ്റ് ) എന്നിവർ സഹോദരങ്ങളാണ് .കൂത്താട്ടുകുളം പാലക്കുഴ ഓലിക്കൽ പുത്തൻപുരയിൽ കുടുംബാംഗമാണ് ജിഷയുടെ ഭർത്താവ് രജീഷ് പോൾ .ഡബ്ലിന്‍ സെന്റ് വിന്‍സെന്റ്‌സ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സാണ് രജീഷ് പോൾ .പിതാവിന്റെ മരണാനന്തര ചടങ്ങുകൾക്കായി പോയ രജീഷ് കേരളത്തിലാണിപ്പോൾ ഉള്ളത്. ഡബ്ലിനിൽ ഉണ്ടായിരുന്ന ജിഷയുടെ മാതാപിതാക്കളും ബന്ധുക്കളും നാട്ടിലേക്ക് പുറപ്പെട്ടു.ജിഷയുടെ മൃതശരീരം വ്യാഴാഴ്‌ച്ച നാട്ടിലേക്ക് കൊണ്ടുപോകും .കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മൃതസംസ്കാരം പിന്നീട് നടത്തപ്പെടും .

ചൊവ്വാഴ്ച രാവിലെ 8:30 ന് ഡബ്ലിന്‍ സ്മിത്ത് ഫീല്‍ഡിലുള്ള സെന്റ് ഗ്രീഗോറിയോസ് യാക്കോബായ പള്ളിയില്‍ ജിഷക്കായി പ്രത്യേക വിശുദ്ധ കുര്‍ബാന ഉണ്ടാകും .10:30 ന് പള്ളിയില്‍ വച്ച് തന്നെ സംസ്‌കാര ശുശ്രൂഷയുടെ രണ്ടാം ഭാഗം നടത്തപ്പെടും . ദേവാലയത്തില്‍ വച്ച് നടത്തപെടുന്ന മൃതസംസ്കാര ശുശ്രൂഷകള്‍ക്കും കർമ്മങ്ങൾക്കും കോവിഡ് പ്രോട്ടോക്കോൾ ഉള്ളതിനാൽ പൊതു ജനങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചിട്ടില്ല.ലൈവ് സ്ട്രീമിങ് ഉണ്ടായിരിക്കും.

Top