കല്‍പ്പനയുടെ അകാല വിയോഗത്തില്‍ ഫൊക്കാനയുടെ ആദരാഞ്ജലികള്‍

ശ്രീകുമാര്‍ ഉണ്ണിത്താന്‍

അകാലത്തില്‍ അന്തരിച്ച നടി കല്‍പ്പനയ്ക്ക് ഫൊക്കാനയുടെ ആദരാഞ്ജലികള്‍ . നിരവധി സ്റ്റേജ് ഷോകള്‍ ഫൊക്കാനക് വേണ്ടി നടത്തി തന്നിട്ടുള്ള ഫൊക്കാനയുടെ അടുത്ത സുഹുര്‍ത്തയിരുന്നു കല്‍പ്പന. മലയാള ചലച്ചിത്രലോകത്ത് കല്‍പ്പനയ്ക്ക് പകരം വയ്ക്കാന്‍ കല്‍പ്പനമാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് ഫൊക്കാനാ പ്രസിടന്റ്‌റ് ജോണ്‍ പി ജോണ്‍ പറഞ്ഞു .നിരവധി തവണ അമേരിക്കന്‍ മലയാളികളുടെ സ്‌നേഹാദരങ്ങള്‍ ഏറ്റുവാങ്ങിയ കല്‍പ്പന തന്റെ അഭിനയ വൈഭവത്തില്‍ കൂടി മാത്രമല്ല മലയാളികള്‍ക്ക് പ്രിയപ്പെട്ടവളായത് .മലയാളികളെ ബാധിക്കുന്ന പല പ്രശ്‌നങ്ങളിലും സജീവമായി ഇടപെടുവാന്‍ അവര്‍ ശ്രേമിച്ചിരുന്നു .അതുകൊണ്ട് കലാകാരിയായ ഒരു ആക്ടിവിസ്ടുകൂടി ആയിരുന്നു കല്‍പ്പന എന്നും ജോണ്‍ പി ജോണ്‍ കൂട്ടിചേര്‍ത്തു.
അഭിനയിച്ച ചിത്രങ്ങളിലെല്ലാം തന്റേതായ ഒരു ശൈലി കൊണ്ടുവരുവാന്‍ ശ്രേമിച്ച നടി ആയിരുന്നു കല്‍പ്പന എന്ന് ഫൊക്കാന സെക്രട്ടറി വിനോദ് കേയാര്‌ക്കെ അഭിപ്രായപ്പെട്ടു സമീപകാലത്ത് റിലീസ് ചെയ്ത പല ചിത്രങ്ങളിലും അവരുടെ അഭിനയ ചാരുത പുതിയ തലമുറയ്ക്ക് ഒരു മാതൃക ആയിരുന്നു .ജീവിതത്തില്‍ പല പ്രതിസന്ധികള്‍ നേരിട്ടിരുന്ന അവര്‍ അത് പുറത്തുകാട്ടാതെ അഭിനയത്തില്‍ മാത്രം ശ്രെദ്ധ കേന്ദ്രീകരിക്കുകയും ചെയ്ത വ്യക്തിക്ത്വം കൂടി ആയിരുന്നു കല്‍പ്പന എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഫൊക്കാനാ ട്രഷറാര്‍ ജോയ് ഇട്ടന്‍,ട്രസ്‌റി ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളില്‍ ,എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്ഫിലിപ്പോസ് ഫിലിപ്പ് തുടങ്ങിയവരും കല്‍പ്പനയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top