ഖയാല്‍ ഗന്ധര്‍വന്‍ പ്രവാസികളുടെ സ്വന്തം ചാനലില്‍ ഒക്ടോബര്‍ 22 വ്യാഴാഴ്ച പ്രൈം റ്റൈം 9 മണിക്ക്

പ്രവാസി ചാനലിന്റെ ‘ ദൂരഗോപുരങ്ങളില്‍ ‘ പണ്ഡിറ്റ് രെമേഷ് നാരായണനെ മനോഹര്‍ തോമസ് ഇന്റര്‍വ്യൂ ചെയ്യുന്നു.

RameshJi-1

ഖയാല്‍ സംഗിതത്തില്‍ കുടി മലയാള സംഗിത ലോകത്ത് ഒരു സിംഹാസനം നേടാന്‍ കഴിഞ്ഞ വ്യക്തിയാണ് പണ്ഡിറ്റ് രമേശ് നാരായണ്‍. 1959 ല്‍ വടക്കേ മലബാറിലെ കുത്ത്പറമ്പില്‍ ജനിച്ച അദ്ദേഹത്തിന്. കര്‍ണാട്ടിക് സംഗിതതിലും ,ഹിന്ദുസ്ഥാനി സംഗിതതിലും ഒരു പോലെ പ്രാവിണ്യം നേടാന്‍ കഴിഞ്ഞു. പണ്ഡിറ്റ് ജെസ്രാജ് ,റോണ് മജുംദാര്‍, വിനായക് തോര്‍വി എന്നി പ്രതിഭാ ധനരായ ഗുരുക്കന്മാരുടെ കിഴിലുള്ള ശിക്ഷണം ആണ് അദ്ദേഹത്തെ ഇന്നത്തെ നിലയില്‍ എത്തിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Logo

സംഗിത്‌നജന്‍, പാട്ടുകാരന്‍ ,കാമ്പോസര്‍ എന്നി നിലകളിലെല്ലാം തന്റെ കാല്‍പ്പാടുകള്‍ പതിപ്പിക്കാന്‍ കഴിഞ്ഞ രെമേഷ്ജി 50 ഓളം മലയാള ചിത്രങ്ങള്‍ക്ക് സംഗിതം നല്‍കിയിട്ടുണ്ട്. കര്‍ണാടക സംഗിത വിദ്വാനായ നാരായണ്‍ ഭാഗവതരുടെയും ,പാട്ടുകാരിയായ നാരായണി അമ്മയുടെയും മകനായി ജെനിച്ച അദ്ദേഹത്തിന് പയ്ത്രുകമായി കിട്ടിയ സംഗിതം ത്യാഗപുര്‍ണമായ സപര്യയിലുടെ വിളക്കിയെടുക്കാന്‍ കഴിഞ്ഞു .

PRAVASI final 1

പണ്ഡിറ്റ് രവിശങ്കറിന്റെ ശിഷ്യനായ സച്ചിതാനന്ദ പടെക്കരുടെ കിഴില്‍ ,പുനയിലെത്തി ,സിത്താര്‍ പഠനം തുടങ്ങുന്നതോടെ സ്വരസാന്ദ്രമായ സംഗിതലോകത്തിന്റെ വാതായനങ്ങള്‍ അദ്ദേഹത്തിന് തുറന്നു കിട്ടുകയാണ്
ഉണ്ടായത്. 30 മണിക്കൂര്‍ നിര്‍ത്താതെ തുടര്ച്ചയായി പാടി ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് records ല്‍ സ്ഥാനം നേടാന്‍ രേമെഷ്ജിക്ക് കഴിഞ്ഞു .

ഗര്‍ഷോം, പരദേശി , ഇലയും മുള്ളും ,മേഘമല്‍ഹാര്‍ ,മകള്‍ക്ക്, അന്യര്‍ ,മഗരിബ് ,ശിലബതി എന്ന് തുടങ്ങി പാട്ടിനു പ്രാധാന്യമുള്ള ഒരുപാടു പടങ്ങള്‍ . അതിലെ വരികളിലെല്ലാം തന്റെ കയ്യൊപ്പ് ചാര്‍ത്താന്‍ കഴിഞ്ഞെന്നുള്ളതാണ് രേമെഷ്ജിയുടെ പ്രത്യേകത .

തിരുവനന്തപുരത്തും ,കൊച്ചിയിലും ,പാലക്കാട്ടും മായി മുന്ന് സംഗിത സ്‌കുളുകള്‍ നടത്തുന്നു . ‘ ശിവോഹം ‘എന്ന ആ ഒറ്റ കച്ചേരി കേള്‍ക്കാന്‍ എടവന്നിട്ടുള്ള ഒരു ആരാധകനും അദ്ദേഹത്തെ മറക്കാനാകില്ല.

Top