ഇന്ത്യന്‍ വനിതകള്‍ക്ക് ഇനി വീട്ടുജോലിക്കായി കുവൈറ്റ് വിസ അനുവദിക്കില്ല

കുവൈറ്റ് :ഇന്ത്യക്കാരായ വീട്ടുജോലിക്കാര്‍ക്ക് ഇനി കുവൈത്ത് വീസ അനുവദിക്കില്ലെന്ന് തീരുമാനമായി. ഇന്ത്യയുടെ ആവശ്യപ്രകാരമാണ് ഈ തീരുമാനം . ഇന്നലെയാണ് വീസ അനുവദിക്കേണ്ടതില്ലെന്ന തീരുമാനം ഔദ്യോഗികമായി പുറത്തുവന്നത്. കുവൈത്തിലെ ഇന്ത്യന്‍ അംബാസഡര്‍ സുനില്‍ ജയ്ന്‍ ഇക്കാര്യം സ്ഥിരീകരിച്ചു.വിദേശികള്‍ ഇന്ത്യയില്‍ നിന്നു വീട്ടുജോലിക്കായി ആളെ എടുക്കുമ്പോള്‍ 2,500 യുഎസ് ഡോളര്‍ ബാങ്ക് ഗാരന്റി നല്‍കണമെന്ന് ഗള്‍ഫ് രാജ്യങ്ങളോട് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം പാലിക്കാത്ത ഏക രാജ്യമാണ് കുവൈത്തെന്നും സുനില്‍ ജയ്ന്‍ വ്യക്തമാക്കി.

വീട്ടുജോലിക്കായി വിദേശ രാജ്യങ്ങളില്‍ എത്തപ്പെടുന്ന ഇന്ത്യക്കാര്‍ കൊടിയ പീഡനങ്ങള്‍ക്ക് ഇരയാകുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നതിനേതുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് കടുപ്പിച്ചത്. കൊടിയ പീഡനങ്ങള്‍ അനുഭവിച്ചാലും പലര്‍ക്കും പരാതിപ്പെടാനാകുമായിരുന്നില്ല. ഈ സാഹചര്യത്തില്‍ ഇന്ത്യയുടെ ആവശ്യപ്രകാരം കുവൈറ്റ് വിസ നിയന്ത്രണം കൊണ്ടുവന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിലവില്‍ കുവൈത്തിലുള്ള 7,50,000 ഇന്ത്യക്കാരില്‍ 2,70,000 പേരാണ് വീട്ടുജോലിക്കാരായിട്ടുള്ളത്. തങ്ങളുടെ പൗരന്മാര്‍ ബാങ്ക് ഗാരന്റി നല്‍കുന്നതിനെ കുവൈത്ത് പിന്തുണയ്ക്കാത്തതിനാല്‍ ഇന്ത്യ ആവശ്യപ്പെട്ടിട്ടാണ് രാജ്യത്തു നിന്നു വീട്ടുജോലിക്കായി വനിതകള്‍ക്കു വീസ അനുവദിക്കേണ്ടതില്ലെന്ന തീരുമാനം കുവൈത്ത് എടുത്തത്.

Top