വൈദിക ഭിചാരവും പ്രകൃതിവിരുദ്ധ ലൈംഗിക കുറ്റങ്ങളും പുതപ്പിട്ടു മൂടണം!!മെത്രാമാരും വൈദികരും വ്യഭിചാരിച്ചാൽ പുതപ്പിട്ടു മൂടണമെന്നു പറയുന്ന ധ്യാനഗുരു ഫാ .ഡാനിയേൽ പൂവണ്ണത്തിൽ വിശ്വാസികളുടെ വ്യഭിചാരവും പുതപ്പിട്ടുമൂടുമോ ?

ലീമെറിക്ക് :സഭയിൽ വൈദികരും ബിഷപ്പുമാരും വ്യഭിചരിച്ചാലും പ്രകൃതിവിരുദ്ധ ലൈംഗിക കുറ്റങ്ങൾ അടക്കം മറ്റു എന്തെല്ലാം കുറവുകൾ കാട്ടിയാലും അവയെ പുതപ്പിട്ട മൂടണം’ എന്ന് പറഞ്ഞു കത്തോലിക്കാ സഭ മക്കളെ നാറ്റിച്ച വൈദികൻ ലീമെറിക്കിലെത്തി വിശ്വാസികളെ വിശുദ്ധീകരിക്കാൻ ധ്യാനം നടത്തുകയാണ്.

“സഭക്കകത്ത് കുറവുണ്ടെങ്കിൽ, മെത്രാൻമാർക്ക് കുറവുണ്ടെങ്കിൽ, വൈദികർക്കു കുറവുണ്ടെങ്കിൽ, സഭക്ക് കുറവുണ്ടെങ്കിൽ,നമ്മൾ ചെയ്യേണ്ടത് അത് മറക്കാൻ നിന്നെക്കൊണ്ടാവുന്നതിന്റെ അങ്ങേയറ്റം ചെയ്യണം ” -അതൊക്കെ പുതപ്പിട്ടു മൂടണം എന്ന് പറഞ്ഞത് ധ്യാനഗുരു ഫാ ഡാനിയേൽ പൂവണ്ണത്തിലാണ്.ആ ധ്യാനഗുരുവിന്റെ ബൈബിൾ പ്രഭാഷണമാണ് കഴിഞ്ഞ രണ്ട് ദിവസമായി ലീമെറിക്കിൽ നടക്കുന്നത് .2022 ഓഗസ്റ്റ് 25, 26, 27 തീയതികളില്‍ ലിമെറിക്ക്, പാട്രിക്സ്വെല്‍, റേസ്‌കോഴ്സ് ഓഡിറ്റോറിയത്തില്‍ വച്ചാണ് കണ്‍വെന്‍ഷന്‍ നടക്കുന്നത്. രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെയാണ് കണ്‍വെന്‍ഷന്റെ സമയം. സീറോ മലബാര്‍ സഭ ലിമെറിക്ക് ചാപ്ലയിന്‍ ഫാ.റോബിന്‍ തോമസ് അടക്കം കമ്മറ്റിയാണ് ധ്യാനത്തിന്റെ നടത്തിപ്പുകാർ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഫാ റോബിൻ നിഷ്ടൂരമായി പ്രായപൂർത്തി ആകാത്തത് പെൺകുട്ടിയെ ബലാത്സംഗം ചെയ്തതും ബിഷപ്പ് ഫ്രാങ്കോ കന്യാസ്ത്രീയെ ബലാൽസംഗം ചെയ്തതും അടക്കം വൈദികരുടെ സ്ത്രീപീഡനം -വിവാഹിത ആയ സ്ത്രീകൾക്കൊപ്പം വൈദികരുടെ കാമകേളികൾ , ഒളിച്ചോട്ടം , പ്രായ പൂർത്തിയാക്കാത്ത കുഞ്ഞു കുട്ടികളെ പ്രകൃതി വിരുദ്ധ ലൈഗതിക അതിക്രമം കാണിക്കുന്ന വൈദികർ -എന്നിവയടക്കം നിഷ്ടൂരമായ ക്രിമിനൽ കുറ്റങ്ങൾ സഭയിലെ വൈദികരും കന്യാസ്ത്രീകളും ചെയ്യുമ്പോൾ അതിനെ ന്യായീകരിച്ചുകൊണ്ടാണ് ഈ വൈദികൻ രംഗത്ത് വന്നത്. ഇത്തരം നിഷ്ടൂരമായ ക്രിമിനൽ പ്രവർത്തനങ്ങളെ വെള്ളപൂശി സഭയിലെ വിശ്വാസികളെ നാണം കെടുത്തുന്ന -പണം ലക്ഷ്യമാക്കി ബൈബിളിനെയും സഭയെയും യേശുവിനെയും കളങ്കപ്പെടുത്തുന്ന ധ്യാനത്തിനെതിരെ ഒരു പറ്റം വിശ്വാസികൾ സോഷ്യൽ മീഡിയായിൽ പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കയാണ് .

ഇത്തരം കുറവുകൾ ഉണ്ടായാൽ അതിനെ പുതപ്പിട്ടു മൂടണം എന്നാണു സഭ മക്കളോട് ഈ ധ്യാനഗുരു പറഞ്ഞിരുന്നത് .ആ വൈദികനാണ് ഇപ്പോൾ അയർലന്റിലെ മലയാളികളെ വിശുദ്ധീകരിക്കാൻ എത്തിയിരിക്കുന്നത് .അതിനാൽ സഭയിലെ നിഷ്ടൂരരായ ഇത്തരം ക്രിമിനലുകളെ വെള്ളപൂശിയ വൈദികൻ അയർലണ്ടിൽ എത്തി ധ്യാനിപ്പിക്കുമ്പോൾ അയർലന്റിൽ സഭ വിശ്വാസികൾ സമാന കുറ്റങ്ങൾ ചെയ്‌താൽ അതിനെയും വെള്ള പൂശാൻ ഈ വൈദികൻ തയ്യാറാകുമോ എന്നാണ് അയർലന്റിലെ വിശ്വാസികൾ സോഷ്യൽ മീഡിയായിൽ ചോദിക്കുന്നത് .

അയർലന്റിലെ കുടിയേറ്റ മലയാളികൾ സ്വയം ഭോഗം ചെയ്യുന്നതുകൊണ്ടും മൃഗങ്ങളെപ്പോലെ ലൈംഗിക ബന്ധപെടുന്നതുകൊണ്ടും നീലച്ചിത്രങ്ങൾ കാണുന്നതുകൊണ്ടും ആണ് ഓട്ടിസം ബാധിച്ച കുട്ടികൾ ജനിക്കുന്നത് എന്ന് പ്രസംഗിച്ചത് വിവാദ ധ്യാനഗുരു ഡൊമിനിക് വളമനാൽ ആയിരുന്നു .അയർലന്റിലെ വിശ്വാസികൾക്കും പ്രവാസികൾക്കും നാണക്കേടായ വിവാദ പ്രസംഗത്തെ തുടർന്ന് പല വിദേശ രാജ്യങ്ങളും ഈ പുരോഹിതന് സന്ദർശന വിലക്ക് ഏർപ്പെടുത്തിയിരുന്നു. അയർലൻഡ്, ഓസ്ട്രേലിയ, കാനഡ, ബ്രിട്ടൻ എന്നീ രാജ്യങ്ങൾ ഈ പ്രസംഗത്തിന്റെ അടിസ്ഥാനത്തിൽ വളമനാലിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു.അയർലണ്ടിൽ ഓട്ടിസം ബാധിച്ച കുട്ടികളെ കണ്ട് എന്നും അതിന് കാരണം ലൈംഗിക വൈകൃതം എന്നും പറഞ്ഞിരുന്നു .

കേരളത്തിലെ വിശ്വാസികളായ പ്രവാസികളെ ഭയപ്പെടുത്തിയാൽ അവർ പണം കറക്കാൻ പറ്റുന്ന ഉപകരണമാണെന്ന് പുരോഹിതർക്ക് അറിയാം .അയർലണ്ട് പണം കായ്ക്കുന്ന കാനാൻ ദേശമാണെന്ന് വൈദികർക്കും ബിഷപ്പുമാർക്കും അറിയാം .അതിനാൽ അയർലണ്ടിൽ ഒരു രൂപത ഉണ്ടാക്കി അതിൽ സുഖിക്കാൻ ലക്ഷ്യമിട്ടാണ് ബിഷപ്പ് സ്റ്റീഫൻ ചിറപ്പനത്തതും മറ്റു വൈദികരുടെയും നീക്കം .യൂറോപ്പിൽ മറ്റിടങ്ങളിൻ ബി=വിശപ്പ് സ്റ്റീഫൻ ചിറപ്പണത്തിനെ അടുപ്പിക്കില്ല .ഇറ്റലിയിൽ വിവാദ ഭൂമി കച്ചവടത്തിൽ ആരോപണം നിലനിൽക്കുന്നതിനാലും അധികം കൊയ്ത്ത് ഇല്ലാത്തതിനാലും വിശ്വാസ കൂട്ടങ്ങൾ അയർലണ്ടിൽ ആയതിനാലും പുതിയ മേച്ചിൽ പുറം അയർലണ്ട് തന്നെയാണ് .

വിദേശ രാജ്യങ്ങളിലെ പുരോഹതർക്ക് -കിട്ടുന്ന ശമ്പളവും -ധ്യാനത്തിലൂടെ ബക്കറ്റിൽ വീഴുന്ന ലക്ഷങ്ങൾ കോടികൾ എന്നിവയിൽ ആണ് കണ്ണ് .യൂറോപ്യൻ രാജ്യങ്ങളിൽ ‘സിനിമാറ്റിക് ഡാൻസ് ബാറുകളെക്കാൾ ലക്ഷങ്ങൾ മുടക്കി ആഡംബര ധ്യാന കേന്ദ്രങ്ങളിൽ -അട്ടഹസിച്ച് ആടിത്തിമിർക്കുന്ന ഒരു ‘ഭയപ്പെടുത്തൽ ധ്യാനത്തിന് -കോടികൾ വരെയാണ് പിഴിഞ്ഞ് പിരിക്കുന്നത് .അതിൽ പ്രധാന കേന്ദ്രവും ലീമെറിക്ക് ആണ് ഇവിടെ പിരിക്കുന്ന സ്തോത്ര കാഴ്ച്ചയിലെ പണത്തിൽ പകുതിയും ധ്യാനഗുരുക്കളും സംഘാടകരും ആണ്
കൊണ്ടുപോകുന്നു എന്നുമാണ് ആരോപണത്തിൽ ഉയരുന്നത് .

അയർലണ്ടും ,ബ്രിട്ടനും സീറോമലബാർ സഭകളുടെ ചാകര രാജ്യങ്ങൾ ആണ് .അവിടെ പണം കൊയ്യാൻ പറ്റുന്ന ഉപകരണമാണ് ‘ആൾദൈവം ഗുർമീത് രാം റഹീം ‘എന്ന സ്വാമിയേക്കാൾ അതിശക്തനായ ഡൊമനിക് വളമനാൽ എന്ന സീറോ മലബാർ കത്തനാർ . ഒരു രാജ്യത്തെ മൊത്തം ഉള്ളം കയ്യിൽ അടക്കിവാഴാൻ കെല്പുയുള്ള ശക്തനായ സ്വാമിയായിരുന്നു ഗുർമീത് .തന്റെ ആശ്രമത്തിലെ അന്തേവാസികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ദേര സച്ച സൌദ തലവന്‍ ഗുർമീത് രാം റഹീം സിങ് കുറ്റക്കാരനെന്ന് പഞ്ച്കുള സിബിഐ പ്രത്യേക കോടതി കണ്ടെത്തി ഇപ്പോൾ ജയിലിൽ ആണ് .സുഖലോലുപതയിൽ ആറാടിയ ഭയത്തിന്റെ ആൾരൂപം -ആൾദൈവം ആയിരുന്നു ഈ സ്വാമി. അതേപോലെ ആൾദൈവങ്ങൾ ആയിരിക്കയാണ് വളമനാൽ , ഡാനിയേൽ അടക്കമുള്ള ധ്യാന ഗുരുക്ക വേഷക്കാർ .ഇവരിലൂടെയാണ് മറ്റു പുരോഹിതർ വിശ്വാസികളെ ചൂഷണം ചെയ്യുന്നത് .ഭയപ്പെടുത്തി വരുതിയിലാക്കി കൂടെ നിർത്തുന്നത്,അതിനായി അവർക്ക് ഇത്തരം ഭോഷ്ക്കുകളെ വേണം

ക്രിസ്തു പഠിപ്പി ച്ചിരുന്നത് സ്നേഹത്തിന്റെ സുവിശേഷം ആയിരുന്നെങ്കിൽ ധ്യാനഗുരുക്ക വേഷക്കാർ പ്രസംഗിക്കുന്നത് വെറുപ്പിന്റെയും ഭത്തിന്റെയും മനുഷ്യത്വ രാഹ്ത്വത്തിന്റെയും വചനങ്ങൾ ആണ്. ഓട്ടിസം ഉണ്ടാകുന്നതിനു കാരണം യുവാക്കള്‍ക്കും യുവതികള്‍ക്കും അഭിഷേകം പോകുമ്പോള്‍ മൃഗങ്ങളെ പോലെ ബന്ധപ്പെടും. അപ്പോള്‍ ജനിക്കുന്ന കുട്ടികളും മൃഗങ്ങളെ പോലെ ആയിരിക്കും. മൃഗങ്ങള്‍ക്ക് മനുഷ്യരെ പോലെ ആകാന്‍ പറ്റില്ലല്ലോ എന്നായിരുന്നു വൈദികന്റെ പ്രഭാഷണം. എന്നാണ് ഈ ഇരുട്ടിന്റെ ശക്തി പ്രസംഗിക്കുന്നത് .കേരളത്തിൽ ഈ വിവാദ വൈദികൻ പ്രസംഗിച്ചത് അയർലന്റിലെയും ബ്രിട്ടനിലെയും മലയാളി സമൂഹം സ്വവർഗ രതിക്കാരും സ്വയം ഭോഗി കളും ആണ് എന്നും അതിനാലാണ് ഓട്ടിസം ബാധിച്ച കുട്ടികൾ ജനിക്കുന്നത് എന്നുമായിരുന്നു.

Top