മാതാവിനെ കൊലപ്പെടുത്തുന്നതിനു വാടക കൊലയാളിയെ ഏർപ്പെടുത്തി; മകനും കൊച്ചുമകനും അറസ്റ്റിൽ

പി.പി ചെറിയാൻ

ഫ്‌ളോറിഡാ: 73 വയസുള്ള മഗ്ദലിൻ നറീനെ കൊലപ്പെടുത്തുന്നതിനു വാടക കൊലയാളിയെ ഏർപ്പെടുത്തിയ ഇന്ത്യൻ വംശജനായ സൂരജും (44), കൊച്ചുമൻ ക്രിസ്റ്റഫറും (20) പൊലീസ് പിടിയിലായി. വീറ്റാ ബീച്ചു മക്ക് ഡൊണാൾഡിൽ വെച്ചാണ് മൂന്നു പേരും ചേർന്ന് പദ്ധതി തയ്യാറാക്കിയത്.
വാടക കൊലയാളിയായ 55 വയസുള്ള ഭവന രഹിതനായ മൈക്കിൾ ഹമോൺസിനു പ്രതിഫലമായി 10,000 ഡോളറാണ് നൽകിയിരുന്നത്. ഡിസംബർ എട്ടിനു മഗ്ദലിനെ അമിതമായി ഇൻസുലിൻ കുത്തി വച്ച് കാറിൽ കയറ്റി കൊണ്ടു പോയി കനാലിൽ തള്ളാനായിരുന്നു നിർദേശം. ഈ വിവരം അറിഞ്ഞ മറ്റൊരു ഹോംലസ് മാനാണ് വിവരം പൊലീസിൽ അറിയിച്ചത്.
ഡിസംബർ ആറിനു പൊലീസ് മൂന്നു പേരെയും അറസ്റ്റ് ചെയ്തതിനാൽ പദ്ധതി പരാജയപ്പെട്ടു. പിതാവിനെ ഭയപ്പെട്ടിരുന്നതിനാലാണ് ഈ ഗൂഡാലോചനയിൽ പങ്കെടുത്തതെന്നു മകൻ പിന്നീട് പൊലീസിനോടു പറഞ്ഞു.
പിതാവും മകനും തൊഴിൽ രഹിതരാണെന്നും സാമ്പത്തിക നേട്ടം ലക്ഷ്യമിട്ടാണ് മാതാവിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടതെന്നും പൊലീസ് തയ്യാറാക്കിയ കുറ്റപത്രത്തിൽ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top