മണിക്കൂറില്‍ 15 ഡോളര്‍ വേതനം ആവശ്യപ്പെട്ട് ഫാസ്റ്റ്ഫുഡ് ജീവനക്കാരുടെ പണിമുടക്കും റാലിയും

അല്‍ബനി (ന്യൂയോര്‍ക്ക്): മണിക്കൂറില്‍ 15 ഡോളര്‍ മിനിമം വേതനം ലഭിക്കണമെന്നാവശ്യപ്പെട്ട് രാജ്യവ്യാപകമായി ഫാസ്റ്റ് ഫുഡ് ജീവനക്കാര്‍ ഇന്ന് പണിമുടക്കി. തുടര്‍ന്നു വന്‍ പ്രതിഷേധ റാലിയും സംഘടിപ്പിച്ചു.
മക്ക് ഡൊണാള്‍ഡ്, വെന്‍ഡീസ്, ബര്‍ഗര്‍, കെഎഫ്‌സി റെസ്റ്റോറണ്ടുകലിലെ ജഡീവനക്കാരാണ് ഇന്ന് പണിമുടക്കില്‍ പങ്കെടുത്തതും പ്രകടനം നടത്തിയതും. രാജ്യത്തെ തിരഞ്ഞെടുത്ത 270 കേന്ദ്രങ്ങളില്‍ പണിമുടക്കും 500 സിറ്റികളില്‍ റാലിയും സംഘടിപ്പിച്ചതായും സര്‍വീസ് എംപ്ലോയീസ് ഇന്റര്‍നാഷണല്‍ യൂണിയന്‍ വ്യക്താക്കള്‍ അറിയിച്ചു.
ഇന്ന് മിഷംപ്ലാക്കിയില്‍ നടക്കുന്ന പ്രസിഡന്റ് ഡിബേറ്റില്‍ ശ്രദ്ധ ആകര്‍ഷിക്കുക എന്നത് ഇന്നത്തെ സമര ലക്ഷ്യമാണെന്നും ഇവര്‍ പറഞ്ഞു. ഫെഡറല്‍ മിനിമം വേജ് 7.25 ഡോളറാണ് 2018 ല്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ ഇതുവരെ 15 ഡോള്ളര്‍ 2021 ല്‍ സംസ്ഥാനം മുഴുവനും നടപ്പാക്കുന്നതിനു തീരുമാനം ഉള്ളതായി ഗവര്‍ണല്‍ ആന്‍ഡ്രു എം കുമാര്‍ പറഞ്ഞു.
2012 മുതലാണ് വേനതവര്‍ധനവിനായി തൊഴിലാളികള്‍ മുറവിളി ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഇതേ ആവശ്യം ഉന്നയിച്ചു തൊഴിലാളികള്‍ 200 നഗരങ്ങളില്‍ ശക്തമായ റാലി സംഘടിപ്പിച്ചിരുന്നു. ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥി ഹില്ലരി ക്ലിന്റന്‍ ഫെഡറല്‍ മിനിമം വേജ് പന്ത്രണ്ട് ഡോള്ളറായി നിശ്ചയിക്കുന്നകതിനു പിന്‍തുണ പ്രഖ്യാപിച്ചിട്ടുണ്ട്. 15 ഡോള്ളര്‍ മിനിമം വേജസ് ആക്കുന്നതിന്റെ പ്രയോജനം അമേരിക്കയിലെ മില്യണ്‍ കണക്കിനു തൊഴിലാളികള്‍ക്കു ലഭിക്കും.

Top