രണ്ടു ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനികളെ മരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യയെന്നു സൂചന

പ്ലാനോ (ഡാള്ളസ്): പ്ലാനോ ഈസ്റ്റ് സീനിയര്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനികളും കൂട്ടുകാരികളുമായ റിത്തു സച്ച് ദേവ് (17), കേറ്റ് കുയ്‌സണ്‍ (17) എന്നിവരുടെ മരണം ആത്മഹത്യയാണെന്നു മര്‍ഫി പൊലീസ് അറിയിച്ചു.
റിത്തു സച്ച് ദേവിന്റെ അമിതമായി മരുന്നുകള്‍ ഉപയോഗിച്ചു കേറ്റ് കുയ്‌സണ്‍ ഒഴിഞ്ഞ ഒറു കുറ്റിക്കാട്ടില്‍ കെട്ടി തൂങ്ങിയുമാണ് ആത്മഹത്യ ചെയ്തത്. ഇന്നലെ ഞായറാഴ്ച പുലര്‍ച്ചെ രണ്ടു മണിക്കു റീത്തുവിന്റെ മൃതശരീരം സ്വന്തം വീട്ടിലും റണ്ടു മണിക്കൂറിനു ശേഷം കെയ്റ്റിന്റെ മൃതദേഹം സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നുമാണ് കണ്ടെത്തിയത്. രണ്ടു പേരും അടുത്ത സുഹൃത്തുക്കളായിരുന്നെന്നു സഹപാഠികള്‍ പറഞ്ഞു.
ഇരുവരുടേയും മരണം പരസ്പരം ബന്ധപ്പെട്ടതാണോ എന്നതാണോ എന്നു വ്യക്തമല്ലന്നു മര്‍ഫി പൊലീസ് സ്‌പോണ്‍സര്‍മാര്‍ സെല്‍സൊ മാര്‍ട്ടിനസ് പറഞ്ഞു. കുടുംബാംഗങ്ങള്‍ക്കും കൂട്ടുകാര്‍ക്കും ഇരുവരെകുറിച്ചും നല്ലതു മാത്രമേ അഭിപ്രായമുള്ളൂ. മരണത്തെക്കുറിച്ചു കൂടുതല്‍ അന്വേഷണം നടത്തുമെന്നു പൊലീസ് പറഞ്ഞു.

Top