സീറോ മലബാർ ‌മൈഗ്രൻറ് കമ്യൂണിറ്റിയുടെ നേതൃത്വത്തിൽ “സിസ്റ്റർ അഭയ കലണ്ടർ ” അയർലണ്ടിൽ വിതരണം ചെയ്യുന്നു

ന്യുഡൽഹി: കേരള കത്തോലിക്കാ സഭയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വിവാദമായ സംഭവമാണ് 28 വര്‍ഷങ്ങള്‍ക്കു മുൻപ് ഒരു സന്യാസിനി മഠത്തിൽ സന്യാസവൃതത്തിനു പഠിച്ചുകൊണ്ടിരുന്ന സിസ്റ്റർ അഭയയുടെ കൊലപാതകം . ഈ കേസിലെ പ്രതികൾ ആയ ഒരു പുരോഹിതനും ഒരു കന്യാ സ്ത്രീയും ഇപ്പോൾ ജയിലിൽ ശിക്ഷ അനുഭവിച്ചു വരികയാണ് .വളരെയധികം കോളിളക്കം സൃഷ്ടിച്ച ഈ കേസിൽ ഇപ്പോഴും അഭ്യുഹങ്ങൾ തുടരുകയാണ് . സഭ കൊല്ലപ്പെട്ട സിസ്റ്ററിനോടും അവരുടെ കുടുംബത്തിനോടും നീതി കാണിച്ചില്ല എന്ന ആക്ഷേപം വിശ്വാസികളിൽ ഒരു വിഭാഗം ഉന്നയിക്കുന്നുണ്ട് .

ഈ അടുത്തകാലത്തു തന്നെ കത്തോലിക്കാ സഭക്ക് മാനഹാനിയുണ്ടാക്കിയ മറ്റൊരു സംഭവം കൂടി നടന്നു. ഒരു സന്യാസിനിയെ പീഡിപ്പിച്ച കേസിൽ ആരോപണവിധേയനായ ബിഷപ്പ് ഫ്രാങ്കോയെ ബിഷപ്പായി തന്നെ തൽസ്ഥാനത്തു തുടരാൻ സഭ അനുവദിച്ചു .ഈ ബിഷപ്പിന്റെ ഫോട്ടോ വച്ച് സഭ ഔദ്യോഗികമായി കലണ്ടറും അടിച്ചിറക്കി .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതിനൊക്കെ മറുപടി എന്ന വിധത്തിലാണ് സഭയിലെ ഒരു വലിയ വിഭാഗം അംഗങ്ങൾ സിസ്റ്റർ അഭയയുടെ ഫോട്ടോ വച്ച് 2021 ലെ കലണ്ടർ അടിച്ചിറക്കിയത് .സിസ്റ്റർ ടീന ജോസ് CMC ആണ് ഈ കലണ്ടർ രൂപകല്പന ചെയ്തത്. .ഈ കലണ്ടറിനു ലോകമെങ്ങുമുള്ള സീറോ മലബാർ വിശ്വാസികളിൽ നിന്ന് അഭൂതപൂർവമായ വരവേൽപ്പാണ് ലഭിച്ചത് . ഈ കലണ്ടർ സീറോ മലബാർ മൈഗ്രന്റ് കമ്യൂണിറ്റി അയർലൻഡ് (SMMCI ) എന്ന കൂട്ടായ്മ ഇപ്പോൾ അയർലണ്ടിലും എത്തിച്ചിരിക്കുകയാണ് .

സഭയിൽ ഒരു നവീകരണം ഉണ്ടായേ തീരു, അതിനുള്ള ശക്തിയാണ് ഇത്തരം പ്രവർത്തനങ്ങളിലൂടെ ലഭിക്കുന്നത് എന്ന് SMMCI അഭിപ്രായപ്പെട്ടു . പുതപ്പിട്ടു മൂടിയാൽ ഉള്ളിൽ നടക്കുന്നത് ഒന്നും അറിയില്ല .ആയതിനാൽ പുതപ്പുകൾ വലിച്ചു മാറ്റണം . സഭയെ തകർക്കുന്നത് വിമർശകരല്ല, മറിച്ചു സഭയുടെ തന്നെ അധികാര സ്ഥാനങ്ങളിൽ ഇരിക്കുന്നവർ ആണ് എന്നും SMMCI വക്താക്കൾ പ്രതികരിച്ചു.

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ചിത്രം ഉള്‍പ്പെടുത്തി തൃശൂര്‍ അതിരൂപത പുറത്തിറക്കിയ കലണ്ടറിന് ബദലുമായി വിശ്വാസികള്‍ രംഗത്ത് വന്നിരുന്നു . അഭയ കലണ്ടര്‍ ഇറക്കിയാണ് വിശ്വാസികള്‍ പ്രതിഷേധിച്ചിരിക്കുന്നത്. കേരള കത്തോലിക്ക സഭ നവീകരണ പ്രസ്ഥാനമാണ് കലണ്ടര്‍ പുറത്തിറക്കിയിരിക്കുന്നത്.ഫ്രാങ്കോ മുളയ്ക്കലിന്റെ ചിത്രമുള്ള കലണ്ടര്‍ പുറത്തിറക്കിയത് വിമര്‍ശനത്തിനിടയാക്കിരുന്നു. എന്നാല്‍ കലണ്ടര്‍ പിന്‍വലിക്കാന്‍ തൃശൂര്‍ അതിരൂപത തയ്യാറായിരുന്നില്ല. കോട്ടയം ഗാന്ധിപ്രതിമയ്ക്ക് മുന്നില്‍ നടന്ന പരിപാടിയില്‍ അഭയ കലണ്ടര്‍ പ്രകാശനം ചെയ്തു.അഭയ കേസിലെ സാക്ഷി രാജുവിനെ ചടങ്ങില്‍ അനുമോദിച്ചു.കേരള കത്തോലിക്ക സഭ നവീകരണ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകര്‍ ഫ്രാങ്കോയുടെ ചിത്രമുള്ള കലണ്ടര്‍ കത്തിച്ച് പ്രതിഷേധിച്ചിരുന്നു.

താഴെ കൊടുത്തിരിക്കുന്ന ഏതെങ്കിലും നമ്പറുകളിൽ ബന്ധപെട്ടാൽ ആവശ്യമുള്ളവർക്ക് ഈ കലണ്ടർ ലഭിക്കുന്നതായിരിക്കും .

087 788 8374
087 613 7240
089 954 7876

Top