ആമയുടെ പുറത്ത് സവാരി: ഇരുപതുകാരി പൊലീസ് പിടിയില്‍

ഫ്‌ളോറിഡ: ഫ്‌ളോറിഡാ ബീച്ചില്‍ വന്നടിഞ്ഞ ആമയുടെ പുറത്തു സവാരിക്കിറങ്ങിയ ഇരുപതുകാരിയായ സ്റ്റെഫിനയെ ഫ്‌ളോറിഡാ പൊലീസ് അറസ്റ്റ് ചെയ്തു. ജൂലൈ മാസത്തില്‍ ഉണ്ടായ സംഭവത്തിന്റെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ അറസ്റ്റ്. ജൂലൈയില്‍ ഇവര്‍ ആമയുടെ പുറത്തു കയറി സവാരി ചെയ്യുന്ന ചിത്രം ഇവര്‍ തന്നെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതേ തുടര്‍ന്നു പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തില്‍ വ്യക്തതയുണ്ടായത്. തുടര്‍ന്നു പൊലീസ് സംഘം ഇവരെ പിടികൂടുകയായിരുന്നു.
വിവിധ രീതികളില്‍ മറീന്‍ അമയെ ഉപദ്രവിക്കുന്ന ചിത്രങ്ങള്‍ ഇവര്‍ ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. നിരവധി കേസുകളില്‍ ഇതിനു മുന്‍പും ഇവര്‍ക്കെതിരെ വാറണ്ടുകള്‍ പോസ്റ്റ് ചെയ്തിരുന്നു.
ഫ്‌ളോറിഡാ ഈസ്റ്റ് സെന്‍ട്രല്‍ കോസ്റ്റില്‍ നിന്നും ഇരുപതു മൈല്‍ നീളത്തില്‍ മെല്‍ബോണില്‍ സ്ഥിതി ചെയ്യുന്ന ബീച്ചില്‍ വിവിധ ഈണങ്ങളിലുള്ള ആമകളുടെ വാസ സങ്കേതമായിരുന്നു. ബീച്ചില്‍ വന്നടിയിരുന്ന ആമകളുമായി കളിക്കുന്നതിനു ജനങ്ങള്‍ക്കും അവകാശമുണ്ടെന്നും സവാരിക്കു അനുവാദമില്ലെന്നാണ് മെല്‍ബണ്‍ പൊലീസ് സെര്‍ജെന്റ് ബ്രയാണ്‍ ഹാര്‍ട്ട് പറഞ്ഞു.
അറസ്റ്റ് ചെയ്ത പ്രതിയെ ജയിലിലേയ്ക്ക് അയച്ചു. ഇവര്‍ക്കു രണ്ടായിരം ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്.

Top