വ്യാജവിസയില്‍ എത്തിയ നൗഫല്‍ നാട്ടിലേക്ക് മടങ്ങി

വ്യാജ വിസയില്‍ സൗദിയിലെത്തിയ കോട്ടയം ചങ്ങനാശ്ശേരി പുതുപറമ്പ് പി.കെ.സലീമിന്റെ മകന്‍ നൗഫല്‍ സലിം (26) ഒട്ടേറെ ദുരിതത്തിനും പ്രതിസന്ധികള്‍ക്കുമൊടുവില്‍ നാട്ടിലേക്ക് തിരിച്ചു. അല്‍ ഹസ്സയില്‍ എത്തി കോബാറിലെ ലുലുവില്‍ ഒരു വര്‍ഷം ജോലി ചെയ്ത് ഈ സ്ഥാപനത്തിലേക്ക് റിലീസ് മാറാനായി ശ്രമിച്ച പത്ത് മാസങ്ങള്‍ക്ക് ശേഷം എന്തോ നിയമ പ്രശ്‌നം ഉള്ളതായി അവിടുന്ന് അറിയാന്‍ കഴിയുകയും അത് പരിഹരിക്കാനായുള്ള ശ്രമങ്ങള്‍ തുടരുകയുമായിരുന്നു, സ്‌പോന്‍സറെ 22 മാസങ്ങള്‍ക്ക് ശേഷമാണ് കണ്ടെത്തി കാര്യങ്ങള്‍ തിരകകാനും സത്യാവസ്ഥ മനസ്സിലാക്കാനും കഴിഞ്ഞത്. ഇദ്ദേഹം പോലും അറിയാതെ ചതിയിലൂടെ സ്‌പോണ്‍സറിന്റെ വിലാസവും ഇദ്ദേഹത്ത്തിന്റെ പത്ത് വയസ്സായ മകന്റെ (ഐഡി) പത്താക്കയും ഉപയോഗിച്ചാണ് വിസ സംഘടിപ്പിച്ചതെന്ന് അറിയാന്‍ കഴിഞ്ഞത്. ഇതിനിടയില്‍ ദമാമിലെ ഇഖാമ ചെക്കിങ്ങില്‍ പിടിക്കപെടുകയും പതിനാറു ദിവസങ്ങള്‍ ജയിലിലാകുകയും പുറത്തിറങ്ങുകയും ചെയ്തു. നിത്യവൃത്തിയും ജീവിതവും തള്ളി നീക്കുന്നതിനായി പലതരത്തിലുള്ള ജോലി വാഗ്ദാനത്തില്‍ ഒരു മലയാളിയുടെ കഫ്ത്തീരിയയില്‍ 9 മാസം ജോലിചെയ്യുകയും അതിന് ഒരു റിയാല്‍ പോലും കൂലി നല്‍കാത്തതും മറക്കാനാകാത്ത ഓര്‍മ്മയും ദുഃഖകരമായ അനുഭവവുമായിരുന്നെന്ന് നൗഫല്‍ നവോദയയോടു പങ്കുവെച്ചു കൊണ്ടാണ് യാത്ര പുറപെട്ടത്.
ദമ്മാം ടൌണ്‍ നവോദയ സാമൂഹ്യക്ഷേമ കണ്‍വീനറായ ആയുബ് കൊടുങ്ങല്ലൂരിന്റെ സഹായത്തോടെ ദമ്മാം, കോബാര്‍, ജവാസാത്തുകളില്‍ പരാതി നല്‍കുകയും തുടര്‍ന്ന് 6 മാസം ദമ്മാം തൊഴില്‍ കോടതിയില്‍ കേസ്സ് നടത്തുകയുമായിരുന്നു. കോടതിക്ക് കാര്യങ്ങള്‍ ബോധ്യപെട്ടത്തിന്റെ അടിസ്ഥാനത്തില്‍ നാട്ടിലേക്ക് വിടുന്നതിന് കോടതി നേരിട്ട് മേല്‍നോട്ടം വഹിക്കുകയും ചെയ്തു. രണ്ട് വര്‍ഷം ഇഖാമ ഇല്ലാത്തതിനാല്‍ പിഴയോടുക്കുകയും ഇഖാമ പുതുക്കി പാസ്‌പോര്‍ട്ടില്‍ എക്‌സിറ്റ് അടിക്കുകയും ചെയ്ത് 1.11.2011 ഞായറാഴ്ച വൈകീട്ട് കൊച്ചിയിലേക്കുള്ള ജെറ്റ് എയര്‍വൈസ് വിമാനത്തില്‍ നാട്ടിലേക്ക് തിരിച്ചു

Top