വാൾമാർട്ട് പാർക്കിങ് ലോട്ടിലെ കാറിൽ നിന്നും മൂന്നു മാസം പഴക്കമുള്ള യുവതിയുടെ മൃതദേഹം കണ്ടെത്തി  

സ്വന്തം ലേഖകൻ

സാലിനാസ് (കാലിഫോർണിയ): തിരക്കേറിയ വാൾമാർട്ട് പാർക്കിങ് ലോട്ടിൽ ആരുടെയും ശ്രദ്ധയിൽപ്പെടാതെ മൂന്നു മാസമായി കിടന്നിരുന്ന കാറിൽ നിന്നും 22 വയസുള്ള യുവതിയുടെ മൃതദേഹം കണ്ടെത്തിയതായി പൊലീസ് നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു.    ലോറൻ ജെസി മോസ് എന്ന 22 കാരിയെ കഴിഞ്ഞ നവംബർ 13 നാണ് അവസാനമായിക്കണ്ടത്. കാറിന്റെ മുൻവശത്ത് ഉറപ്പിച്ചിരുന്ന സൺഷെയ്ഡും കാറിന്റെ വിന്റോകളിലെ കറുത്ത ടിന്റിങ്ങുമാണ് കാറിനകത്തേയ്ക്കു മറ്റുള്ളവരുടെ ശ്രദ്ധപതിയാതിരുന്നതിന്റെ കാരണമെന്നു പൊലീസ് പറയുന്നു.    വാൾമാർട്ടിന്റെ സെക്യൂരിറ്റി കാമറയിൽ കഴിഞ്ഞ ഡിസംബർ മുതൽ വാഹനം ഇതേ സ്ഥാനത്തു കിടന്നിരുന്നതായി കണ്ടെത്തി. മൃതദേഹത്തിനും അത്രത്തോളം പഴക്കമുള്ളതായും പൊലീസ് സംശയിക്കുന്നുണ്ട്. കഴിഞ്ഞ മൂന്നു മാസമായി കാണാതായ യുവതിയെക്കുറിച്ചുള്ള അന്വേഷണം നടന്നിരുന്നവോ, യുവതി ഉപയോഗിച്ചിരുന്ന കാർ കണ്ടെത്തുന്നതിനു പൊലീസ് ശ്രമിച്ചിരുന്നുവോ എന്നതാണ് ഉത്തരം കിട്ടാതെ അവശേഷിക്കുന്നത്.    മരണം ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആത്മഹത്യകുറിപ്പും മയക്കുമരുന്നു കുത്തിവയ്ക്കുന്ന നീഡിലും കാറിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top