നീതിക്കായി തെരുവിലിറങ്ങേണ്ടി വന്നത് കന്യാസ്ത്രീകളുടെ ഗതികേട്.കടുത്ത വിമർശനവുമായി ഫാ.പോൾ തേലക്കാട്.

കൊച്ചി:ബിഷപ്പിന്റെ പീഡനത്തിൽ നീതിക്കുവേണ്ടി തെരുവില്‍ വിലപിച്ച് കന്യാസ്ത്രീകള്‍.കന്യാസത്രീയുടെ പീഡനപരാതിയില്‍ കത്തോലിക്ക സഭയുടെ നിലപാട് അപകടകരമെന്ന് ഫാ.പോൾ തേലക്കാട് പറഞ്ഞു . കന്യാസ്ത്രീകൾ തെരുവിൽ കേഴേണ്ട അവസ്ഥയാണ് നിലവില്‍ വന്നിരിക്കുന്നത് . ജലന്ധർ ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധവുമായി കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകൾ കൊച്ചിയിൽ ഉപവസിക്കുന്ന വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു ഫാദര്‍ പോള്‍ തേലക്കാട്.bishop franco3

നീതിക്കായി തെരുവിലിറങ്ങേണ്ടി വന്നത് കന്യാസ്ത്രീകളുടെ ഗതികേടാണെന്നും പ്രതിഷേധവുമായി മുന്നോട്ട് പോകുന്നത് പ്രതീക്ഷ നൽകുന്നുവെന്നും സിസ്റ്റര്‍ ജെസ്മി പറഞ്ഞു. സർക്കാരിൽ നിന്നും സഭയിൽ നിന്നും നീതി കിട്ടിയില്ലെന്നും കോടതിയിൽ മാത്രമാണ് പ്രതീക്ഷയെന്നും കന്യാസ്ത്രീകൾ സമരത്തിനിടെ പറഞ്ഞിരുന്നു. കാശും സ്വാധീനവും ഉള്ളതുകൊണ്ടാണ് ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്തതെന്നും കന്യാസ്ത്രീകള്‍ കൊച്ചിയില്‍ ആരോപിച്ചു.Fr-paul-thelakkattu (1)

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് പണവും സ്വാധീനവും ഉള്ളതുകൊണ്ടാണോ പരാതി കിട്ടി 74 ദിവസം പിന്നിട്ടിട്ടും അറസ്റ്റ് ചെയ്യാത്തതെന്ന് കന്യാസ്ത്രീകള്‍ ഉപവാസ സമരത്തില്‍ ചോദിച്ചു. ആദ്യമായാണ് സഭയ്ക്കെതിരെ പ്രത്യക്ഷമായി ആരോപണമുയര്‍ത്തിയ കന്യാസ്ത്രീയുടെ ഒപ്പമുള്ള അഞ്ച് സന്യാസിനികള്‍ നിരത്തിലിറങ്ങിയത്. മൊഴി രേഖപ്പെടുത്തലല്ലാതെ കേസിൽ ഒന്നും നടക്കുന്നില്ല . സഭയും സർക്കാരും ബിഷപ്പിനെ സംരക്ഷിക്കുന്നു . നീതിക്കായി ഏതറ്റം വരെയും പോകുമെന്ന് കന്യാസ്ത്രീകൾ വിശദമാക്കി.

സാധാരണക്കാരനായിരുന്നെങ്കില്‍ രണ്ടു ദിവസത്തിനുള്ളില്‍ അറസ്റ്റ് ചെയ്യുമായിരുന്ന പൊലീസ് ഇക്കാര്യത്തില്‍ എന്തുകൊണ്ടാണ് അലസ മനോഭാവം കാണിക്കുന്നതെന്ന് കന്യാസ്ത്രീകള്‍ ചോദിച്ചു. പരാതിപ്പെട്ട കന്യാസ്ത്രീ നാളെ മാധ്യമങ്ങളെ കാണുമെന്നും സൂചനയുണ്ട്. സഭയും സര്‍ക്കാരും സംഭവത്തില്‍ നീതി പുലര്‍ത്തിയില്ല. ഇനിയുള്ള പ്രതീക്ഷ കോടതി മാത്രമാണെന്നും കന്യാസ്ത്രീകള്‍ വ്യക്തമാക്കി. തങ്ങളുടെ സഹോദരിയ്ക്ക് നീതി ലഭിക്കാന്‍ സഭ ഒന്നു ചെയ്തില്ല. നീതി വൈകുന്നത് കൊണ്ടാണ് നിരത്തില്‍ പ്രതിഷേധവുമായി ഇറങ്ങേണ്ടി വന്നതെന്നും കന്യാസ്ത്രീ പറഞ്ഞു.

Top