ഇവരും മാലാഖയുടെ ഗണത്തിൽ ! യെമനിൽ ഭര്‍ത്താവിനെ 110 കഷ്ണങ്ങളാക്കിയ മലയാളി നഴ്സിന് നാട്ടിലും ഭര്‍ത്താവും കുട്ടിയും

സനാ: ഭർത്താവിനെ വെട്ടി നുറുക്കി 110 ക്ഷണങ്ങളാക്കി വാട്ടർ ടാങ്കിൽ തള്ളിയത് മാലാഖയുടെ ഗണത്തിൽ പെട്ട മലയാളി നേഴ്സ്.   യെമനി പൗരനായ ഭര്‍ത്താവിനെ വെട്ടിനുറുക്കി കൊന്ന് 110 കഷ്ണങ്ങളായി ചാക്കിലാക്കി വാട്ടര്‍ ടാങ്കില്‍ നിക്ഷേപിച്ചത് .ഈ  മലയാളി നഴ്സിന് നാട്ടില്‍ വേറെ ഭര്‍ത്താവും കുഞ്ഞുമുണ്ടെന്ന് ഞെട്ടിക്കുന്ന    റിപ്പോര്‍ട്ട് ആണിപ്പോൾ പുറത്ത് വരുന്നത്.     പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയായ നിമിഷപ്രിയയെ കൊലപാതകവുമായി ബന്ധപ്പെട്ട് യെമന്‍ പോലീസ് തെരയുകയാണ്. ഇവരുടെ മേല്‍വിലാസം അനുസരിച്ച്‌ അന്വേഷണം നടത്തിയ പോലീസാണ് ഭര്‍ത്താവും കുട്ടിയും നാട്ടിലുണ്ടെന്ന വിവരം കണ്ടെത്തിയത്. ഭര്‍ത്താവും കുട്ടിയും നേരത്തേ നാട്ടിലേക്ക് മടങ്ങിയിരുന്നു.

ഒരു വര്‍ഷം മുമ്പ് വരെ ഇവര്‍ കുടുംബത്തോടെയായിരുന്നു യെമനില്‍ കഴിഞ്ഞിരുന്നത്. യെമനില്‍ ആഭ്യന്തര കലാപം മുര്‍ഛിച്ചപ്പോള്‍ ഇന്ത്യാക്കാരെല്ലാം നാടുവിട്ട കൂട്ടത്തില്‍ ഭര്‍ത്താവും കുഞ്ഞും ഇന്ത്യയിലേക്ക് മടങ്ങുകയും യുവതി പുതിയ ജോലി തേടി 100 കിലോമീറ്റര്‍ അപ്പുറത്തുള്ള അല്‍ ദെയ്ദ് ആശുപത്രിയിലേക്ക് പോകുകയും ചെയ്തു.ഈ ആശുപത്രിയില്‍ വെച്ച്‌ ഇവിടുത്തെ ജോലിക്കാരനായിരുന്ന യെമനി പൗരനുമായി അടുക്കുകയായിരുന്നു. ഒരുമിച്ച്‌ താമസിക്കുകയായിരുന്ന ഇവര്‍ പക്ഷേ നിയമപരമായി വിവാഹം കഴിച്ചിരുന്നില്ലെന്നും ഭാര്യാഭര്‍ത്താക്കന്മാരെ പോലെ കഴിഞ്ഞു വരികയായിരുന്നു എന്നുമാണ് വിവരം. കൊലപാതകത്തിന് ശേഷം യുവതിക്ക് വേണ്ടി യെമന്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും കണ്ടെത്താനായിട്ടില്ല. ഇവര്‍ ചിലപ്പോള്‍ മറ്റേതെങ്കിലും രാജ്യത്തേക്ക് കടന്നിരിക്കാമെന്നാണ് പ്രധാനമായും ഉയര്‍ന്നിരിക്കുന്ന സംശയം. എന്നാല്‍ പാസ്പോര്‍ട്ട് ആശുപത്രിയില്‍ കൊടുത്തിരിക്കുന്നതിനാല്‍ അതിന് സാധ്യതയില്ല എന്നാണ് പോലീസിന്റെ പക്ഷം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യെമനി പങ്കാളിയെ കൊലപ്പെടുത്താനുള്ള കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. ഒറ്റയ്ക്ക് ചെയ്തതാണോ കൃത്യം നടത്താന്‍ മറ്റാരുടെയെങ്കിലും സഹായം ഇവര്‍ക്ക് കിട്ടിയിരുന്നോ എന്നും പോലീസ് സംശയിക്കുന്നുണ്ട്. യെമനിലെ അല്‍ദെയ്ദില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. സംഭവത്തിനുശേഷം നിമിഷപ്രിയയെ കാണാതാകുകയായിരുന്നു. കൊലപാതകത്തിനുശേഷം മൃതദേഹം യുവതി താമസ്ഥലത്തെ വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചു. നാല് ദിവസത്തിന് ശേഷം ദുര്‍ഗന്ധം വമിച്ചപ്പോഴാണു സമീപവാസികള്‍ പോലും വിവരമറിഞ്ഞത്. പോലീസ് എത്തിയപ്പോഴേക്കും നിമിഷപ്രിയ രക്ഷപ്പെട്ടിരുന്നു. ഇവരെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ് ഇപ്പോള്‍.

Top