ലിസിയും പ്രിയദര്‍ശനം വിട്ടുവീഴ്ച്ചക്കില്ല; വേര്‍പിരിയാന്‍ സമ്മതമാണെന്ന് കോടതിയെ അറിയിച്ചു; കോടികളുടെ സ്വത്തുക്കല്‍ ഇരുവരും പങ്കവെയ്ക്കും

ചെന്നൈ: ചലച്ചിത്രദമ്പതിമാരായ പ്രിയദര്‍ശനും ലിസിയും ഔപചാരികമായി ബന്ധം വേര്‍പിരിയാന്‍ സംയുക്തമായി കുടുംബ കോടതിയിലേയ്ക്ക്. കുറച്ചുകാലമായി വേറിട്ട് താമസിക്കുകയായിരുന്ന ഇരുവരും പരസ്പരസമ്മതത്തോടെ വിവാഹമോചനത്തിന് തയ്യാറാണെന്ന് മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു.

ഇതിന്റെ ഭാഗമായി രണ്ടു പേരും പരസ്പരസമ്മതത്തോടെ ചെന്നൈയിലെ പ്രിന്‍സിപ്പല്‍ കുടുംബകോടതിയില്‍ വിവാഹമോചന ഹര്‍ജി നല്‍കും. നേരത്തെ ലിസി മാത്രമാണ് ഹര്‍ജി നല്‍കിയിരുന്നത്. രണ്ടുപേരെയും ഒന്നിച്ച് നിര്‍ത്താനാവുമോയെന്ന് മദ്രാസ് ഹൈക്കോടതി ശ്രമിച്ചുനോക്കിയിരുന്നു. പക്ഷേ, ഭാവിയില്‍ നല്ല സുഹൃത്തുക്കളായിരിക്കാമെന്നും എന്നാല്‍ വിവാഹജീവിതം തുടരാനാവില്ലെന്നും ഇരുവരും കോടതിയില്‍ വ്യക്തമാക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇവര്‍ തമ്മിലുണ്ടായിരുന്ന സ്വത്തുതര്‍ക്കത്തിന് കോടതി കഴിഞ്ഞ ദിവസംരമ്യമായ പരിഹാരം കണ്ടിരുന്നു. ധാരണ പ്രകാരം ചെന്നൈ നുങ്കമ്പക്കം ലേക്ക് ഏരിയയിലെ ഗുഡ്‌ലക്ക് പ്രിവ്യു തിയേറ്റര്‍ (ഫോര്‍ ഫ്രെയിംസ്) ലിസിക്ക് ലഭിക്കും. അതേസമയം ഫോര്‍ഫ്രെയിംസ് മിക്‌സിങ് സ്റ്റുഡിയോ പ്രിയദര്‍ശന് ലഭിക്കും. മാര്‍ച്ച് 31 വരെ പ്രിവ്യു തിയേറ്റര്‍ പ്രിയദര്‍ശന് നോക്കിനടത്താമെന്നും ധാരണയായിട്ടുണ്ട്. ചെന്നൈ നുങ്കമ്പക്കം വീരഭദ്ര അയ്യര്‍ സ്ട്രീറ്റിലെ വീടിന്റെ അവകാശം പൂര്‍ണമായും പ്രിയദര്‍ശനാണ്. സിംഗപ്പൂരില്‍ ഇരുവരുടെയും പേരിലുള്ള വസ്തു വില്‍ക്കുന്നതിലൂടെ ലഭിക്കുന്ന തുക തുല്യമായി ഭാഗിക്കും. ആറ്‌കോടി രൂപ മതിക്കുന്ന വസ്തുവാണിത്.

കൊച്ചി മറൈന്‍ ഡ്രൈവില്‍ ദേവ പ്രൊജക്റ്റ് ലിമിറ്റഡിന്റെ ഫ്‌ളാറ്റ് ലിസിക്ക് കൈമാറാമെന്ന് പ്രിയന്‍ സമ്മതിച്ചു. ഈ ഫ്‌ളാറ്റിന്റെ നിര്‍മാതാവിന് നല്‍കാന്‍ ബാക്കിയുള്ള തുക ലിസിയായിരിക്കും നല്‍കുക. തിരുവനന്തപുരം ഗ്രാന്‍ഡ് മോട്ടോഴ്‌സ് സെയില്‍സ് കോര്‍പ്പറേഷനില്‍ തനിക്കുള്ള ഓഹരികള്‍ നിരുപാധികം ലിസിക്ക് കൈമാറാനും പ്രിയന്‍ സമ്മതിച്ചു.

ഇരുവരും ചേര്‍ന്ന് വാങ്ങിയ സ്വര്‍ണാഭരണങ്ങള്‍ ഇപ്പോള്‍ ലിസിയുടെ കൈവശമാണ്. ഇത് തുടര്‍ന്നും ലിസിക്കുതന്നെ സൂക്ഷിക്കാനാവും. തനിക്കവകാശപ്പെട്ട സ്വര്‍ണം മകള്‍ക്ക് നല്‍കണമെന്ന് പ്രിയന്‍ ആവശ്യപ്പെട്ടു. മകളുടെ കല്യാണത്തിന് എത്ര സ്വര്‍ണം വേണ്ടിവരുമോ അതത്രയും മകള്‍ക്ക് നല്‍കുമെന്ന് ലിസിയും പറഞ്ഞു.

ഏറെ നാളത്തെ പ്രണയത്തിനുശേഷം 1990ലാണ് ലിസിയും പ്രിയനും വിവാഹിതരായത്. 24 കൊല്ലത്തെ ദാമ്പത്യജീവിതത്തിനുശേഷം 2014ലാണ് ഇരുവരും വേര്‍പിരിയാന്‍ തീരുമാനിച്ചത്. മക്കളായ കല്യാണിയും സിദ്ധാര്‍ഥനും വിദേശത്താണ്.

Top