പ്രതിഷേധം; വേദി മാറ്റി, പോലീസ് സംരക്ഷണയില്‍ മൂല്യനിര്‍ണയം നടത്തി ദീപ നിശാന്ത്

ആലപ്പുഴ: കവിത കോപ്പിയടിച്ച വിവാദത്തിന് പിന്നാലെ കലോത്സവത്തിന് വിധികര്‍ത്താവായി എത്തിയ ദീപാ നിശാന്തിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. തുടര്‍ന്ന് വേദി മാറ്റുകയും വിധി നിര്‍ണയം പോലീസ് സുരക്ഷയിലും നടത്തി. എസ്. കലേഷിന്റെ കവിത സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട് വിവാദത്തിലായ ദീപ നിശാന്ത് വിധി കര്‍ത്താവായി എത്തുന്നതിനെതിരേ മൂല്യ നിര്‍ണയവേദിക്ക് മുന്നില്‍ എ.ബി.വി.പി, കെ. എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. മൂല്യ നിര്‍ണയത്തിന്റെ വേദിയായ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഹാളിന് മുന്നിലായിരുന്നു പ്രതിഷേധ പ്രകടനം. സംഭവവുമായി ബന്ധപ്പെട്ട് ഒന്‍പത് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
വേദി മാറ്റിയതും അനിശ്ചിതത്വത്തിന്റെ നടുവിലായിരുന്നു. മുപ്പതാം നമ്പര്‍ വേദിയായ എല്‍.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂളായിരുന്നു രചനാ മത്സരങ്ങളുടെ മൂല്യനിര്‍ണയത്തിന്റെ വേദിയായി നിശ്ചയിച്ചിരുന്നത്. എന്നാല്‍ സംഘര്‍ഷം മുന്നില്‍ കണ്ട് പോലീസ് മുന്നറിയിപ്പിനെ തുടര്‍ന്ന് മത്സരം കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഹാളിലേയ്ക്ക് മാറ്റുകയായിരുന്നു.

വേദി മാറ്റുന്നത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നും ഉണ്ടായില്ല. ദീപയെ വിധികര്‍ത്താവിന്റെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതായി സ്ഥിരീകരിക്കാത്ത വിവരവും പ്രചരിച്ചു. എന്നാല്‍, ദീപയെ വിധികര്‍ത്താവിന്റെ സ്ഥാനത്ത് നിന്ന് മാറ്റില്ലെന്നും, വിധി കര്‍ത്താവാക്കാനുള്ള തീരുമാനം വിവാദം ഉണ്ടാകുന്നതിന് മുന്‍പ് കൈക്കൊണ്ടതാണെന്നുമാണ് വിദ്യാഭ്യാസ വകുപ്പ് വിശദീകരിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top