റേപ്പ് മരുന്ന് കേരളത്തിലും: സ്ത്രീകളും പെൺകുട്ടികളും സൂക്ഷിക്കുക; പാർട്ടികൾ നിങ്ങളെ ചതിയിൽപ്പെടുത്താം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വെള്ളത്തിലും ഭക്ഷണത്തിലും കലർത്തി നൽകി സ്ത്രീകളെ ബോധം കെടുത്തി ലൈംഗികമായി പീഡിപ്പിക്കാൻ അവസരം ഒരുങ്ങുന്ന റേപ്പ് മരുന്നു കേരളത്തിലും. ”റോഹിപ്‌നോൾ’ എന്ന മരുന്നു കേരളത്തിലും വ്യാപകമാകുന്നതായി കേരള പൊലീസിനെ ഉദ്ധരിച്ചു വാട്‌സ്അപ്പിലും സോഷ്യൽ മീഡിയിലുമാണ് പ്രചാരണം നടക്കുന്നത്.
ഒരു സ്ത്രീയെ അഞ്ചുപേർ ബലാൽസംഗം ചെയ്ത ശേഷം ഒരു ബസ് സ്റ്റാൻഡിൽ ഉപെക്ഷിച്ചു. ആരൊക്കെയോ അവളെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ അവൾക്കു തലേദിവസം സംഭവിച്ച കാര്യങ്ങൾ യാതൊന്നും തന്നെ ഓർമ്മയുണ്ടായിരുന്നില്ല. ആശുപത്രിയും പോലീസും റിപ്പോർട്ട് ചെയ്തത് അവൾ തുടർച്ചയായി ബലാൽസംഗം ചെയ്യപ്പെട്ടു എന്നാണ്. മാറി മാറിയുള്ള പരിശോധനകളിൽ നിന്ന് ”റോഹിപ്‌നോൾ” എന്ന മരുന്നിന്റെ അവശിഷ്ടം അവളിൽ കണ്ടെത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഈ മരുന്നാണ് റേപ്ഡ്രഗ് എന്ന് കുപ്രസിദ്ധിയാർജിച്ച മരുന്ന്. ഇത് ഏതെങ്കിലും രീതിയിൽ ഉള്ളിൽ ചെന്നാൽ പിറ്റേ ദിവസം വരെ സംഭവിക്കുന്ന കാര്യങ്ങൾ യാതൊന്നും ഓർമ്മ നിൽക്കുകയില്ല. മാത്രമല്ല ഇത് കഴിക്കുന്നയാളെ ഈ മരുന്ന് എന്നെന്നേക്കുമായി വന്ധീകരിക്കുകയും ചെയ്യും. ഇത് സാധാരണയായി കുടിക്കുന്ന പാനീയങ്ങളിൽ കലർത്തിയാണ് നൽകാറുള്ളത്. എളുപ്പത്തിൽ ലയിക്കുന്ന ഗുളികയാണിത് നിറമോ മണമോ രുചിവ്യത്യാസമോ അറിയാൻ കഴിയുകയില്ല.

ഈ മരുന്ന് ഇക്കാലത്ത് പലർക്കും എളുപ്പത്തിൽ ലഭിക്കുന്നുമുണ്ട്. സൽക്കാര പാർട്ടികളിലും മറ്റും പങ്കെടുക്കുന്നവരായ സ്ത്രീകളും പെൺകുട്ടികളും പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണിത്. മാത്രമല്ല പരിചയമില്ലാത്ത സ്ഥലങ്ങളിൽ സഞ്ചരിക്കുന്നവരും ശ്രദ്ധിക്കുക പ്രത്യേകിച്ചും ട്രെയിൻ യാത്രകളിലും മറ്റും.
അതിനാൽ ഒരിക്കലും വിശ്വാസമില്ലാത്തവരുടെ കയ്യിൽനിന്ന് പാനീയങ്ങൾ വാങ്ങി കഴിക്കുകയോ തങ്ങളുടെ പാനീയം കൺവെട്ടത്തു നിന്ന് ഉപേക്ഷിച്ചു മാറുകയോ അഥവാ അങ്ങനെ സംഭവിച്ചാൽ വീണ്ടും അതു കുടിക്കാതിരിക്കുകയോ ചെയ്യേണ്ടതാണ്. കഴിവതും സീൽ ചെയ്ത ടിൻ, ബോട്ടിൽ എന്നിവയിൽ നിന്നു സ്വയം തുറന്നു കഴിക്കാൻ ശ്രദ്ധിക്കുക.

Top