ശാന്തൻപാറയിലെ കൊലപാതകം: പ്രധാന പ്രതി പിടിയിൽ..!! വിഷം കഴിച്ചവരുടെ നില ഗുരുതരം

ശാന്തൻപാറ പുത്തടിയിൽ ഫാം ഹൗസ് ജീവനക്കാരൻ റിജോഷിന്റെ മൃതദേഹം കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒളിവിലായിരുന്ന പ്രധാന പ്രതിയുടെ അറസ്റ്റ് ഇന്നു രേഖപ്പെടുത്തിയേക്കും. കേസിലെ മറ്റു പ്രതികളായ റിജോഷിന്റെ ഭാര്യ ലിജിയെയും(29) ഫാം ഹൗസ് മാനേജർ വസീമിനെയും(32) വിഷം ഉള്ളിൽ ചെന്നു ഗുരുതരാവസ്ഥയിൽ ഇന്നലെ മുംബൈ പൻവേലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

ഇവർ വിഷം നൽകിയെന്ന് കരുതുന്ന ഇളയ മകൾ ജൊവാന(2) ഇന്നലെ മരണപ്പെട്ടിരുന്നു. ജൊവാനയ്ക്ക് വിഷം നൽകിയ ശേഷമാണ് ഇവർ ജീവനൊടുക്കാൻ ശ്രമിച്ചത്. ജൊവാനയുടെ മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യുമെന്നു പൊലീസ് പറഞ്ഞു, മഹാരാഷ്ട്ര പൊലീസാണ് ഒന്നാം പ്രതി വസീമിനെയും റിജോഷിന്റെ ഭാര്യ ലിജിയെയും വിഷം ഉള്ളിൽച്ചെന്ന നിലയിൽ കണ്ടെത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒക്‌ടോബർ 31 മുതൽ കാണാതായ റിജോഷിന്‍റെ മൃതദേഹം ഫാം ഹൗസിന്‍റെ സമീപത്തു നിർമിക്കുന്ന മഴവെള്ള സംഭരണിയോടു ചേർന്നു കുഴിച്ചിട്ട നിലയിൽ വ്യാഴാഴ്ചയാണ് കണ്ടെത്തിയത്. കേസിൽ വസീമിന്‍റ സഹോദരൻ ഫഹദിനെ(25) വെള്ളിയാഴ്ച ശാന്തൻപാറ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസന്വേഷണം വഴിതിരിച്ചുവിടാൻ ശ്രമിച്ചതിനും പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചതിനുമാണു ഫഹദിനെതിരേ കേസെടുത്തിരിക്കുന്നത്.

റിജോഷിനെ കാണാതായതു സംബന്ധിച്ചു ബന്ധുക്കൾ ശാന്തൻപാറ പോലീസിൽ പരാതി നൽകിയിരുന്നു. ഭാര്യ ലിജിയെ പോലീസ് ചോദ്യം ചെയ്തപ്പോൾ ഭർത്താവ് കഴിഞ്ഞ ദിവസങ്ങളിൽ കോഴിക്കോട്, തൃശൂർ എന്നിവിടങ്ങളിൽനിന്നു ഫോണിൽ വിളിച്ചിരുന്നതായാണു മൊഴി നൽകിയത്. എന്നാൽ പോലീസ് നടത്തിയ അന്വേഷണത്തിൽ വിളിച്ചത് വസീമിന്‍റെ സഹോദരനും സുഹൃത്തുക്കളുമാണെന്ന് വ്യക്തമായി.

ഇതിനിടെ, റിജോഷ് കൊല്ലപ്പെട്ടതായുള്ള സൂചനകൾ കിട്ടുകയും പോലീസ് ആ വഴിക്ക് അന്വേഷണം ആരംഭിക്കുകയും ചെയ്തു. ലിജിയും വസീമും പോലീസിന്‍റെ നിരീക്ഷണത്തിലായി. അന്വേഷണം പുരോഗമിച്ചതോടെ കഴിഞ്ഞ നാലിന് ഇരുവരും കുട്ടിയുമായി നാടുവിടുകയായിരുന്നു. കൊലപാതകം താൻതന്നെ നടത്തിയതാണെന്നു പറയുന്ന വസിമിന്‍റെ വീഡിയോ പിന്നീട് പുറത്തുവന്നിരുന്നു.

Top