ദേശീയ സ്‌കൂള്‍ ഗെയിംസ്: കേരളം സ്വര്‍ണ വേട്ട തുടങ്ങി

കോഴിക്കോട്: 61 ാമത് ദേശീയ സ്‌കൂള്‍ കായികമേളക്ക് കോഴിക്കോട് ഒളിമ്പ്യന്‍ റഹ്മാന്‍ സ്റ്റേഡിയത്തില്‍ തുടക്കമായി. മീറ്റിലെ ആദ്യ നാലിനങ്ങളിലും സ്വര്‍ണം കേരളത്തിന്.

സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്റര്‍ ഫൈനലോടെയാണ് കായികമേളക്ക്തു ടക്കമായത്. മത്സരത്തില്‍ ഒന്നാമതെത്തിയ കോതമംഗലം മാര്‍ബേസിലിലെ ബിബിന്‍ ജോര്‍ജാണ് കേരളത്തി?െന്റ സ്വര്‍ണ വേട്ടക്ക് തുടക്കമിട്ടത്. ഇതേ ഇനത്തില്‍ കേരളത്തി?െന്റ ഷെറിന്‍ ജോസിനാണ് വെള്ളി. സീനിയര്‍ പെണ്‍കുട്ടികളുടെ 5000 മീറ്ററില്‍ മേഴ്സിക്കുട്ടന്‍ അക്കാദമിയിലെ അലീഷ പി.ആര്‍ സ്വര്‍ണം നേടി. ഇടുക്കി കാല്‍വരിമൗണ്ടിലെ സാന്ദ്ര എസ് നായര്‍ക്കാണ് ഈ ഇനത്തില്‍ വെള്ളി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജൂനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററില്‍ പാലക്കാട് പറളി സ്കൂളിലെ അജിത്? പി.എന്‍ സ്വര്‍ണം നേടി. ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ സ്വര്‍ണവും വെള്ളിയും കേരള താരങ്ങള്‍ സ്വന്തമാക്കി.മാര്‍ ബേസില്‍ സ്കൂളിലെ അനുമോള്‍ തമ്പിയും കല്ലടി സ്കൂളിലെ കെ. ആര്‍ ആതിരയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിലെത്തിയത്.

തുടര്‍ച്ചയായ 19 ാം കിരീടമാണ് കേരളത്തിന്റ ലക്ഷ്യം. റാഞ്ചിയില്‍ കഴിഞ്ഞ തവണ 36 സ്വര്‍ണം നേടിയാണ് കേരളം കിരീടം സ്വന്തമാക്കിയത്. 2009 ല്‍ കൊച്ചിയില്‍ നേടിയ 47 സ്വര്‍ണത്തിന്റ റെക്കോഡ് മറികടക്കുക്കാനാണ് കേരള സംഘം ലക്ഷ്യമിടുന്നത്. ആകെയുള്ള 95 ഇനങ്ങളില്‍ 74 ഇനങ്ങളിലാണ് കേരളം മത്സരിക്കുന്നത്

മേളയുടെ ഔദ്യോഗിക ഉദ്ഘാടനം വൈകിട്ട് നാലിന്നടക്കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ഉദ്ഘാടനം നിര്‍വഹിക്കേണ്ടത്. വെള്ളിയാഴ്ചത്തെ പൊതുപരിപാടികള്‍ റദ്ദാക്കിയതിനാല്‍ അദ്ദേഹം എത്തില്ല. പകരം ഉദ്ഘാടകനെ നിശ്ചയിച്ചിട്ടില്ല.

Top