റസ്റ്റ്‌റന്റ് കേന്ദ്രീകരിച്ച് അനാശാസ്യം; അറ് സ്ത്രീകളടക്കം 11 പേര്‍ പിടിയില്‍; പ്രമുഖ രാഷ്ട്രീയ നേതാവും അറസ്റ്റില്‍

നാട്ടകത്ത് റസ്റ്ററന്റ് കേന്ദ്രീകരിച്ച് അനാശാസ്യം നടത്തി വന്ന ആറ് സ്ത്രീകളെയും അഞ്ച് പുരുഷന്മാരെയും പോലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് റസ്റ്ററന്റ് ഉടമയെയും, പ്രമുഖ രാഷ്ട്രീയ നേതാവിനെയും പോലീസ് പിടികൂടി. ആറ് മാസത്തോളമായി റസ്റ്റോറന്റില്‍ അനാശ്യാസ്യ പ്രവര്‍ത്തനം നടന്നുവരികയാണ്.

കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ച് ഇവരെ പിടികൂടിയത്. കറുകച്ചാല്‍, ചങ്ങനാശേരി, കിടങ്ങൂര്‍, കോട്ടയം, പെന്‍കുന്നം, തുരുത്തി, ചാലച്ചിറ എന്നീ സ്ഥലങ്ങളില്‍ നിന്നുള്ള സ്ത്രീകളെയും പുരുഷന്മാരെയുമാണ് പോലീസ് പിടികൂടിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇവരെ കോടതിയില്‍ ഹാജരാക്കി. സംഘത്തില്‍ കൂടുതല്‍ സ്ത്രീകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് നിഗമനം. സ്ത്രീകളെ പണം നല്‍കി വശീകരിച്ച് അനാശാസ്യത്തിന് പ്രേരിപ്പിക്കുകയാണ് റസ്റ്ററന്റ് ഉടമ ചെയ്തിരുന്നത്. 1500 രൂപ ദിവസ വാടകയിലാണ് ഇവിടെ മുറികള്‍ നല്‍കിയിരുന്നത്. സ്ത്രീകളെ വശീകരിച്ചു കൊണ്ട് സ്ഥലത്ത് എത്തിക്കുന്നതിന് സ്ഥാപന ഉടമ കൂട്ടു നില്‍ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Top