മരണപ്പെട്ടത് പുഴയില്‍ വീഴുന്നതിന് തൊട്ടുമുമ്പ്..!!? സിദ്ധാര്‍ത്ഥയുടെ ശരീരത്തിനുള്ളില്‍ കൂടുതല്‍ കയറിയില്ല

പ്രശസ്ത വ്യവ്യസായിയും കഫേ കോഫിഡേ സ്ഥാപകനുമായ വി.ജി. സിദ്ധാര്‍ത്ഥ മരണപ്പെട്ട സംഭവത്തില്‍ ദുരൂഹത. പുഴയിലേയ്ക്ക് ചാടി ആത്മഹത്യ ചെയ്തതാകാമെന്ന നിഗമനത്തിലാണ് പോലീസ് എത്തിയിരുന്നതെങ്കിലും പൂഴയില്‍ വീഴുന്നതിന് തൊട്ടുമുമ്പ് അദ്ദേഹം മരണപ്പെട്ടെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ സൂചന. ആത്മഹത്യ ചെയ്യാന്‍ പോകുന്നത് കൊണ്ടുള്ള മാനസിക സമ്മര്‍ദ്ദം മൂലമുള്ള ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ഡോക്ടര്‍മാര്‍ സംശയിക്കുന്നത്.

മരണകാരണം വ്യക്തമാക്കി ഗവണ്മന്റ് വെന്‍ലോക് ആശുപത്രിയിലെ ഡോക്ടര്‍ രാജേശ്വരി പൊലീസിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. പുഴയില്‍ ചാടിയ ആദ്യനിമിഷം തന്നെ സിദ്ധാര്‍ത്ഥ മരിച്ചിരിക്കാമെന്നും അത് കാരണമാണ് ശരീരത്തിനുള്ളില്‍ കൂടുതല്‍ വെള്ളം കയറാതിരുന്നതെന്നും 36 മണിക്കൂര്‍ നേരം വരെ വെള്ളത്തില്‍ കിടന്നിട്ടും ശരീരം വീര്‍ക്കുകയും മറ്റും ചെയ്യാതിരുന്നതെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ മരണസമയത്ത് സിദ്ധാര്‍ത്ഥ് ധരിച്ചിരുന്ന ടീഷര്‍ട്ട് മൃതദേഹത്തില്‍ കാണാതിരുന്നത് സംശയത്തിനിടയാക്കുന്നുണ്ട്. പുഴയിലേക്ക് ചാടും മുന്‍പ് രക്ഷപ്പെടാനുള്ള സാദ്ധ്യതകള്‍ ഒഴിവാക്കാന്‍ കൈ കെട്ടാനോ മുഖം മൂടാനോ മറ്റോ ആകാം സിദ്ധാര്‍ത്ഥ ടീഷര്‍ട്ട് ഉപയോഗിച്ചതെന്നും ഡോക്ടര്‍മാര്‍ അനുമാനിക്കുന്നുണ്ട്.വെള്ളത്തില്‍ വീണ ശേഷം ഇത് ഒഴുകി പോയതാകാം.

സിദ്ധാര്‍ത്ഥയുടെ മൊബൈല്‍ ഫോണും മൃതദേഹം പരിശോധിച്ചതിനിടെ തങ്ങള്‍ക്ക് ലഭിച്ചതായി പൊലീസ് സമ്മതിച്ചിട്ടുണ്ട്. ഈ വിവരം നേരത്തെ പുറത്ത് വിട്ടാല്‍ തെളിവുകള്‍ നശിപ്പിക്കപ്പെടുമെന്നും മുന്‍പ് സിദ്ധാര്‍ത്ഥയെ ഫോണില്‍ ബന്ധപ്പെട്ടിരുന്നവര്‍ പിന്നീട് ഈ വസ്തുത മറച്ചുവയ്ക്കും എന്നും മനസിലാക്കിയത് കൊണ്ടാണ് പൊലീസ് ഈ വിവരം മറച്ചുവച്ചത്.

സിദ്ധാര്‍ത്ഥയുടെ മറ്റൊരു മൊബൈല്‍ ഫോണും അദ്ദേഹത്തിന്റെ കാറില്‍ നിന്നും ലഭിച്ചിരുന്നു. ഇരു ഫോണുകളിലെയും വിവരങ്ങള്‍ പൊലീസ് അന്വേഷിച്ച് വരികയാണ്. കേസ് സംബന്ധിച്ച വിശദമായ അന്വേഷണ റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കാന്‍ സാധിക്കും എന്നാണ് പൊലീസ് കരുതുന്നത്. ബംഗളൂരുവില്‍ കഫെ കോഫീ ഡേ ഡയറക്റ്റര്‍ ബോര്‍ഡ് അംഗങ്ങളേയും ജീവനക്കാരേയും പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്.

Top