സണ്ണിലിയോണും പ്രിഥ്വിരാജും നാളെ ഒരേ വേദിയില്‍; പോണ്‍താരം കേരളത്തിലെത്തുന്നു

തിരുവനന്തപുരം: പ്രശസ്ത ബോളിവുഡ് താരങ്ങളായ സണ്ണി ലിയോണും ബിപാഷ ബസുവും നാളെ കേരളത്തിലെത്തും. വനിത ഫിലിം അവാര്‍ഡ് ദാനച്ചടങ്ങില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് ഇരുവരും തലസ്ഥാനത്ത് എത്തുന്നത്.

മലയാളത്തിലെയും കോളിവുഡിലെയും പ്രമുഖതാരങ്ങള്‍ പങ്കെടുക്കുന്ന പരിപാടിയില്‍ ബിപാഷയുടെയും സണ്ണിയുടേയും നൃത്തചുവടുകള്‍ കൂടുതല്‍ ആവേശം പകരും. പോണ്‍ ചിത്രങ്ങളിലൂടെ യുവഹൃദയങ്ങളുടെ താരമായ സണ്ണി ലിയോണ്‍ ആദ്യമായാണ് കേരളത്തില്‍ ഒരു പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുന്നത്. തെന്നിന്ത്യന്‍ താരങ്ങളായ ഹന്‍സിക, തപ്‌സി തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പൃഥ്വിരാജാണ് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത്. പാര്‍വ്വതിയാണ് മികച്ച നടി. നിവിന്‍ പോളിയേയും നമിത പ്രമോദിനേയും മികച്ച ജനപ്രിയ താരങ്ങളായി തെരഞ്ഞെടുത്തു. കെപിഎസി ലളിതയ്ക്കാണ് സമഗ്രസംഭാവനയ്ക്കുള്ള ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം. എന്നു നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിലെ അഭിനയമാണ് പൃഥ്വിരാജിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. എന്നു നിന്റെ മൊയ്തീനിലെ കാഞ്ചനമാല, ചാര്‍ലിയിലെ ടെസ എന്നീ കഥാപാത്രങ്ങളുടെ പ്രകടനമാണ് പാര്‍വ്വതിയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. ദിലീപും മംമ്തയുമാണ് മികച്ച താരജോഡികള്‍. ചെമ്പന്‍ വിനോദും ലെനയുമാണ് സഹനടീനടന്മാര്‍. എന്നു നിന്റെ മൊയ്തീനാണ് മികച്ച ചിത്രം. ആര്‍.എസ് വിമല്‍ മികച്ച സംവിധായകനായി. അല്‍ഫോന്‍ പുത്രന്റെ പ്രേമം ആണ് ജനപ്രിയ സിനിമ.

Top