സിറിയന്‍ അക്രമണം അമേരിക്കൊപ്പം യുറോപ്പ്യന്‍ രാജ്യങ്ങള്‍; അറബ് രാജ്യങ്ങള്‍ സിറിയക്കൊപ്പം: നിശബ്ദമായി ചൈന

അമേരിക്കയുടെ സിറിയന്‍ ആക്രമണത്തോടെ ലോകശക്തികള്‍ രണ്ടുവഴിക്ക്. ഒരുവശത്ത് സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ ആസാദും റഷ്യയും. മറുഭാഗത്ത് അമേരിക്കയും സഖ്യകക്ഷികളും. സിറിയയിലെ ആസാദ് ഭരണകൂടവും വിമതരും തമ്മിലുള്ള പോരാട്ടം ചൊവ്വാഴ്ചത്തെ രാസായുധ പ്രയോഗത്തോടെ വേറൊരു ദിശയിലേക്ക് തിരിയുകയാണ്. അമേരിക്ക സിറിയന്‍ വ്യോമതാവളത്തില്‍ നടത്തിയ ടോമോഹാക് മിസൈല്‍ ആക്രമണങ്ങള്‍ ലോകത്തെ രണ്ടുതട്ടിലാക്കി മാറ്റിക്കഴിഞ്ഞു. യൂറോപ്പിലെ പ്രബലരടക്കം അമേരിക്കയ്ക്ക് പിന്നില്‍ അണിനിരന്നപ്പോള്‍, അറബ് ലോകത്തുനിന്നാണ് റഷ്യയ്ക്ക് പിന്തുണയേറെയും.

റഷ്യയ്ക്ക് അറബ് ലോകത്തുനിന്ന് പിന്തുണ ലഭിക്കുമ്പോഴും, ശക്തരായ സൗദി അറേബ്യയും ഖത്തറും സിറിയന്‍ വിമര്‍ക്കൊപ്പമാണ്. സിറിയന്‍ വിമതരുടെ പ്രധാന ആയുധ സ്രോതസ്സാണ് സൗദി അറേബ്യ. ഖത്തര് അവര്‍ക്ക് സാമ്പത്തിക സഹായവും നല്‍കുന്നു. ഇസ്രയേല്‍, ഫ്രാന്‍സ്, ജര്‍മനി, ബ്രിട്ടന്‍, തുര്‍ക്കി എന്നീ രാജ്യങ്ങള്‍ അമേരിക്കന്‍ പക്ഷത്താണ്. മറുഭാഗത്ത് കാര്യമായ സഹായം റഷ്യക്ക് കിട്ടാന്‍ സാധ്യത ഇറാനില്‍നിന്നും ഇറാഖില്‍നിന്നുമാണ്. ലെബനനും അള്‍ജീരിയയും വെനസ്വേലയുമാണ് ആസാദ് ഭരത്തോട് ചായ്‌വുള്ള മറ്റുരാജ്യങ്ങള്‍

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അമേരിക്കന്‍ വ്യോമാക്രണമത്തിനെതിരെ കടുത്തഭാഷയില്‍ വിമര്‍ശനവുമായി രംഗത്തുവന്ന റഷ്യയുടെ നിലപാട് ലോകത്തെ മറ്റൊര ലോകയുദ്ധത്തിലേക്ക് തള്ളിവിടുമോ എന്ന ആശങ്കയും ശക്തമാക്കിയിട്ടുണ്ട്. അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ക് കുറുകെ മെഡിറ്ററേനിയന്‍ കടലില്‍ സ്വന്തം യുദ്ധക്കപ്പല്‍ നിലയുറപ്പിക്കാനും പുട്ടിന്‍ തയ്യാറായി. ട്രംപില്‍നിന്നുണ്ടായത് വഞ്ചനാത്മകമായ നിലപാടാണെന്നാണ് റഷ്യയുടെ പക്ഷം. വിമതര്‍ക്കെതിരെ വര്‍ഷങ്ങളായി ആസാദ് സര്‍ക്കാരിനെ തുണയ്ക്കുന്നത് റഷ്യയാണ്.

ട്രംപ് നടത്തിയ വ്യോമാക്രമണത്തെ ഇസ്രയേലും ബ്രിട്ടനും സ്വാഗതം ചെയ്തു. എന്നാല്‍, ഫ്രാന്‍സും ജര്‍മനിയും കരുതലോടെയാണ് ഇതിനെ സമീപിച്ചത്. ട്രംപിന്റെ ആക്രമണത്തെ തള്ളിപ്പറയാതിരുന്ന ഇരുരാജ്യങ്ങളും, സിറിയയില്‍ സമാധാനമെന്ന സദുദ്ദേശമാണ് റഷ്യക്കുള്ളതെങ്കില്‍ ട്രംപുമായി ചര്‍ച്ച നടത്താന്‍ പുട്ടിന്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു. അമേരിക്ക നടത്തിയ ആക്രമണത്തിന്റെ ഏക ഉത്തരവാദി ആസാദാണെന്ന പ്രതികരണവും കരുതലോടെയുള്ളതാണ്.
സിറിയയില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണം സിറിയക്ക് മാത്രമല്ല, ഉത്തര കൊറിയക്കും ഇറാനുമുള്ള താക്കീതാണെന്ന് ഇസ്രയേലിന്റെ യു.എന്‍.പ്രതിനിധി ഡാനി ഡാനണ്‍ പറഞ്ഞു. രാസായുധമുള്‍പ്പെടെയുള്ളവ പ്രയോഗിക്കുന്ന സൈന്യം ഇത് ക്ഷണിച്ചുവരുത്തിയതാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, സിറിയയിലെ അമേരിക്കന്‍ ഇടപെടലിനെക്കുറിച്ച് ഇതേവരെ ഇന്ത്യയും ചൈനയും പ്രതികരിച്ചിട്ടില്ല. ചേരിചേരാ നയത്തില്‍ വിശ്വസിക്കുന്ന ഇന്ത്യയുടെ ഭാഗത്തുനിന്ന് പ്രതികരണമുണ്ടാകാന്‍ സാധ്യതയില്ല. എന്നാല്‍, അമേരിക്കയുമായി നിരന്തരം കൊമ്പുകോര്‍ക്കുന്ന ചൈന ഇക്കാര്യത്തില്‍ മൗനം പുലര്‍ത്തുന്നത് ആശ്ചര്യജനകമാണ്.

Top