കുരിശിനു മുകളില്‍’സൂര്യാത്ഭുതം’ നടക്കുന്നതായി ‘സ്പിരിറ്റ് ഇന്‍ ജീസസ്’ ലക്ഷ്യമിട്ടത് ആത്മീയ ടൂറിസം.സ്പിരിറ്റ് ഇന്‍ ജീസസിനെ കെസിബിസി തള്ളിപ്പറഞ്ഞു

മൂന്നാര്‍ :ക്രിസ്ത്യന്‍ വിശ്വാസികളുടെ സംഘടനയായ സ്പിരിറ്റ് ഇന്‍ ജീസസാണ് പാപ്പാത്തിച്ചോലയില്‍ കുരിശ് സ്ഥാപിച്ചതെന്നായിരുന്നു ആരോപണമുയര്‍ന്നിരുന്നത് . എന്നാല്‍ ആ കുരിശ് തങ്ങള്‍ സ്ഥാപിച്ചതല്ലെന്നും, പാപ്പാത്തിച്ചോലയിലെ ഒരിഞ്ചു ഭൂമി പോലും തങ്ങള്‍ കയ്യേറിയിട്ടില്ലെന്നുമാണ് സ്പിരിറ്റ് ഇന്‍ ജീസസ് അവരുടെ ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. കുരിശ് സ്ഥിതി ചെയ്യുന്ന പ്രദേശത്തുണ്ടായ അത്ഭുത പ്രവര്‍ത്തികളും അവര്‍ വിശദീകരിക്കുന്നുണ്ട്.

‘സൂര്യാത്ഭുതം അഥവാ മിറാക്കിള്‍ ഓഫ് സണ്‍’
മിറാക്കിള്‍ ഓഫ് സണ്‍’ ..എന്ന ‘ദിവ്യാത്ഭുതം’ നടക്കുന്നത് 1917 ഒക്ടോബര്‍ 13നാണ്. പോര്‍ച്ചുഗലിലെ ഫാത്തിമയിലാണ് ഒരു ലക്ഷത്തോളം വിശ്വാസികള്‍ക്ക് മുന്നില്‍ സൂര്യാത്ഭുതം നടന്നതായി വിശ്വസിക്കപ്പെടുന്നത്. സൂര്യജ്വാലകള്‍ ഇറങ്ങിവരുന്നതായും സൂര്യന്‍ നൃത്തം വെക്കുന്നതായും വൃത്താകൃതിയില്‍ സൂര്യജ്വാലകള്‍ ചുഴറ്റുന്നതായും കണ്ടതായി പലരും സാക്ഷ്യം പറഞ്ഞു. ഇതിനെ ദിവ്യാത്ഭുതമായി 1930 ഒക്ടോബറില്‍ കത്തോലിക്കാ സഭ അംഗീകരിച്ചു. പിന്നീട് പലതവണ സൂര്യാത്ഭുതത്തിന്റെ കഥ അവിടെ നിന്നും കേട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഫാത്തിമയിലെ ദിവ്യാത്ഭുതത്തിന്റെ നൂറു വര്‍ഷങ്ങള്‍ക്കിപ്പുറത്ത് മൂന്നാറിലെ കുരിശിനു മുകളില്‍ സൂര്യാത്ഭുതം കണ്ടെന്നാണ് സ്പിരിറ്റ് ഇന്‍ ജീസസിന്റെ അവകാശവാദം. സൂര്യനെല്ലിയിലെ മേരിലാന്‍ഡില്‍ നിന്നും കുരിശിന്റെ വഴി പാപ്പാത്തിച്ചോലയിലെത്തിയപ്പോഴായിരുന്നു ആ ‘മഹാത്ഭുതം’. സൂര്യാത്ഭുതത്തിന്റെ ദൃശ്യങ്ങള്‍ വീഡിയോ ക്യാമറകളും പകര്‍ത്തി.

The Lady of Fátima & the Miracle of the Sun

    The Lady of Fátima & the Miracle of the Sun

പലതവണ സൂര്യന്‍ ‘അത്ഭുതം’ കാട്ടി. തീജ്വാലകള്‍ വട്ടം ചുഴറ്റുകയോ സൂര്യനില്‍ സ്ഫോടനം നടക്കുകയോ ചെയ്യുന്ന മട്ടില്‍ പലതവണ ‘അത്ഭുതം’ നടന്നു. സൂര്യാത്ഭുതത്തിന്റെ അന്തര്‍ദേശീയ മാര്‍ക്കറ്റിംഗ് സാധ്യതകള്‍ ഫാത്തിമയിലെ സൂര്യാത്ഭുതത്തിന്റെ നൂറാം വാര്‍ഷികത്തില്‍, സൂര്യന്റെ നാമധേയത്തില്‍ അറിയപ്പെടുന്ന സൂര്യനെല്ലിയില്‍ സൂര്യാത്ഭുതം നടക്കുന്നതിന് ആഗോള തലത്തില്‍ മാര്‍ക്കറ്റിംഗ് സാധ്യതകള്‍ ഉണ്ട്. ഫാത്തിമയില്‍ സംഭവിച്ചതിനു സമാനമായി ആഗോള കത്തോലിക്കാ സമൂഹം സൂര്യനെല്ലിയിലേക്ക് പറന്നിറങ്ങും. കോടികളുടെ സാമ്രാജ്യം കെട്ടിയുയര്‍ത്താനുള്ള ആദ്യ തൂണ്‍ മാത്രമായിരുന്നു പാപ്പാത്തിമലയിലെ സ്റ്റീല്‍ കുരിശ്.munnar1

പാപ്പാത്തിമലയില്‍ സൂര്യാത്ഭുതം നടന്നെന്ന വാര്‍ത്തകള്‍ വന്നതിനു പിന്നാലെ നിരവധി സന്ദര്‍ശകരാണ് ഇവിടെ എത്താന്‍ തുടങ്ങിയത്.  സോഷ്യല്‍ മീഡിയയിലൂടെയും സൂര്യാത്ഭുതത്തിന്റെ കഥകളും ദൃശ്യങ്ങളും പ്രചരിപ്പിച്ചു. വാമൊഴിയായും പ്രസിദ്ധീകരങ്ങളായും ദിവ്യാത്ഭുതകഥ പ്രചരിക്കാന്‍ തുടങ്ങി. ആദ്യഘട്ടത്തില്‍ ഒഴുകിയെത്തിയത് കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമുള്ള ‘തീര്‍ത്ഥാടകരാണ്’. പ്രദേശവാസികളില്‍ പലരും അവിടെ ഒരു കുരിശുണ്ടെന്നു ശ്രദ്ധിക്കാന്‍ തുടങ്ങിയത് തന്നെ സന്ദര്‍ശകരുടെ ഒഴുക്ക് തുടങ്ങിയതില്‍ പിന്നെയാണ്. നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മേരീലാന്‍ഡിലെ മാതാവിന്റെ ഗ്രോട്ടോയുടെ മുകള്‍ഭാഗം കോണ്‍ക്രീറ്റ് ചെയ്യുമ്പോള്‍ സൂര്യാത്ഭുതം നടന്നു എന്ന് പ്രചാരണങ്ങളുണ്ടായിരുന്നെങ്കിലും അന്ന് അത് ഒട്ടും ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. അന്ന് മദര്‍ മേരിയുടെ അരുളിപ്പാടുണ്ടായിരുന്നു എന്ന് വരെ അവകാശവാദങ്ങളുയര്‍ന്നിരുന്നു!

കുരിശിന്റെ ചരിത്രം...

പാപ്പാത്തിച്ചോലയില്‍ സ്ഥിതി ചെയ്യുന്ന കുരിശിന്റെ ചരിത്രവും, അത്ഭുത പ്രവര്‍ത്തികളും ഫേസ്ബുക്ക് പേജില്‍ വിശദീകരിക്കുന്നുണ്ട്. 50 വര്‍ഷത്തിലധികമായി കുരിശ് അവിടെ സ്ഥിതി ചെയ്യുന്നുണ്ട്. ആദ്യം മരത്തിന്റെ കുരിശായിരുന്നു, പിന്നീട് അത് ദ്രവിച്ചപ്പോഴാണ് കോണ്‍ക്രീറ്റ് കുരിശ് സ്ഥാപിച്ചത്. തങ്ങള്‍ ഇവിടെ താമസിക്കാനെത്തിയത് മുതല്‍ കുരിശുണ്ടെന്നാണ് മരിയന്‍ സൂസേയും പറയുന്നത്.

കുരിശിനു ചുറ്റും അത്ഭുതം…

മൂന്നാറിലെ ഈ കുരിശ് അത്ഭുത കുരിശാണെന്നും പറയുന്നു. സൂര്യന്‍ ഈ കുരിശിന് മുകളില്‍ നൃത്തം ചെയ്യുമെന്നും, ഇടയ്ക്ക് സൂര്യന്‍ താഴേക്ക് പതിക്കുന്ന പോലെ തോന്നുമെന്നും ഫേസ്ബുക്കില്‍ നല്‍കിയ വീഡിയോയില്‍ പറയുന്നു. ആ സൂര്യന്‍ അതിവേഗം കറങ്ങും, കുരിശിന് മുകളിലെ സൂര്യന് സവിശേഷ പ്രകാശമാണത്രേ. നിരവധി ഭക്തരെത്തുന്നു… സൂര്യന്റെ സവിശേഷ പ്രകാശം ലഭിക്കുന്ന കുരിശിനടുത്തേക്ക് ഭക്തജന പ്രവാഹമാണെന്നും സ്പിരിറ്റ് ഇന്‍ ജീസസ് അവകാശപ്പെടുന്നു. കേരളത്തിന് പുറമേ, മഹാരാഷ്ട്ര, തമിഴ്‌നാട്, കര്‍ണ്ണാടക തുടങ്ങിയ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുവരെ ഭക്തര്‍ ഇവിടേക്കെത്തുന്നുണ്ടെന്നും സ്പിരിറ്റ് ിന്‍ ജീസസ് ഫേസ്ബുക്കില്‍ നല്‍കിയ വീഡിയോയില്‍ പറയുന്നുണ്ട്.tom-zacharia

 

പാപ്പാത്തിമലയിലെ കുരിശിന്റെ ചരിത്രം പാപ്പാത്തിച്ചോലയില്‍ മുന്‍പേ ഒരു കുരിശുണ്ടായിരുന്നു – ഒരു മരക്കുരിശ്. തമിഴ്‌നാട്ടില്‍ നിന്നും ജീവിതം തേടിയെത്തിയ ദ്രാവിഡര്‍ മതം മാറി ക്രിസ്ത്യാനികളായപ്പോള്‍ അവരുടെ പ്രാര്‍ത്ഥനാകേന്ദ്രം കൂടിയായിരുന്നു അത്. മരിയ സൂസെ എന്ന തമിഴ്‌വംശജന്റെ തലമുറ കൈവശം വെക്കുകയും പലതവണ പട്ടയത്തിനായി അപേക്ഷ നല്‍കുകയും ചെയ്ത ഭൂമിയിലാണ് കുരിശു സ്ഥിതി ചെയ്യുന്നത് എന്ന സ്പിരിറ്റ് ഇന്‍ ജീസസിന്റെ വാദം ശരിയാവാനാണ് സാധ്യതയും.  സര്‍ക്കാര്‍ ഭൂമിയിലെ കയ്യേറ്റം എന്നതിനപ്പുറത്ത് ആഗോളതലത്തില്‍ പടര്‍ന്നു പന്തലിക്കാനൊരുങ്ങുന്ന ആത്മീയ കച്ചവട സംഘത്തെ നിയന്ത്രിക്കാന്‍ സര്‍ക്കാരിന് എങ്ങനെ സാധിക്കും  കത്തോലിക്കാ സഭ പുറത്താക്കിയ ‘സ്പിരിറ്റ് ഇന്‍ ജീസസ്’ ഇരുപത്തഞ്ചു വര്‍ഷത്തെ പാരമ്പര്യമുള്ള ‘ആത്മീയ നവീകരണ’ പ്രസ്ഥാനമാണ് സ്പിരിറ്റ് ഇന്‍ ജീസസ്. ടോം സഖറിയ സൂര്യനെല്ലിയില്‍ ആരംഭിച്ച പ്രസ്ഥാനം ക്രമേണ മറ്റു രൂപതകളിലേക്കും സംസ്ഥാനത്തേക്കും പ്രവാസി കത്തോലിക്കരുള്ള മറ്റു രാജ്യങ്ങളിലേക്കും വ്യാപിച്ചു. ഏറെ വളര്‍ന്ന ‘സ്പിരിറ്റ് ഇന്‍ ജീസസ്’ പ്രസ്ഥാനം പിന്നീട് കത്തോലിക്കാ സഭയ്ക്ക് തന്നെ തലവേദനയായി.kuris

‘സ്പിരിറ്റ് ഇന്‍ ജീസസ്’ കത്തോലിക്കാ സഭയുടെ ചട്ടക്കൂടില്‍ നിന്നും വഴിമാറി നടക്കുകയും ‘വിശ്വാസം – പാപമോചനം – മരണാന്തരജീവിതം’ എന്നീ വിഷയങ്ങളില്‍ പുതിയ പ്രബോധനങ്ങള്‍ ഇറക്കുകയും ക്രമേണ പുരോഹിത നിയന്ത്രണമില്ലാത്ത ഒരു വിശ്വാസി സമൂഹത്തെ നിര്‍മ്മിച്ചെടുക്കുകയും ചെയ്തു.  കത്തോലിക്കാ വിശ്വാസരീതികളും പെന്തകോസ്ത് ശൈലിയിലുള്ള വേദപുസ്തക വ്യാഖ്യാനങ്ങളും ഉപയോഗിച്ച് സ്പിരിറ്റ് ഇന്‍ ജീസസ് വിശ്വാസികളെ സഭയില്‍ നിന്ന് അടര്‍ത്തിയെടുത്ത് സ്വയം മറ്റൊരു അധികാര – കച്ചവട കേന്ദ്രമാകുന്നു എന്ന തിരിച്ചറിവു കൂടിയായിരുന്നു അത്. സീറോ മലബാര്‍ സഭ സ്പിരിറ്റ് ഇന്‍ ജീസസിനെ തങ്ങളുടെ വരുതിയില്‍ നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് സഭയും സ്പിരിറ്റ് ഇന്‍ ജീസസും നേര്‍ക്കു നേര്‍ വന്നു.

2015 ഏപ്രിലില്‍ സ്പിരിറ്റ് ഇന്‍ ജീസസിന്റെ പ്രബോധനങ്ങളെ സംബന്ധിച്ചു വിശദീകരണം ആവശ്യപ്പെട്ടുകൊണ്ടു കെസിബിസി നല്‍കിയ കത്തിനു മറുപടി നല്കാതിരുന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായി. ഒടുക്കം 2016 ജൂണില്‍ കെസിബിസി പുറത്തിറക്കിയ ഒരു സര്‍ക്കുലറിലൂടെ സഭ ഔദ്യോഗികമായി സ്പിരിറ്റ് ഇന്‍ ജീസസിനെ തള്ളിപ്പറഞ്ഞു. സ്പിരിറ്റ് ഇന്‍ ജീസസുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ സഭാപരമായ ശിക്ഷണ നടപടികളെടുക്കും എന്ന മുന്നറിയിപ്പും നല്‍കാന്‍ സഭ മറന്നില്ല. അതുകൊണ്ടു തന്നെയാണ് കുരിശു തകര്‍ന്നപ്പോള്‍ ഉടന്‍ പ്രതികരണം നല്‍കാന്‍ സഭ തയ്യാറാകാതിരുന്നതും.

സ്‌പിരിറ്റ് ഇന്‍ ജീസസ് പ്രാര്‍ഥനാ സംഘം -സാത്താന്‍ ആരാധകരാകരോ ?എന്താണ് സ്‌പിരിറ്റ് ഇന്‍ ജീസസ് ?
1. തൃശൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രാര്‍ത്ഥനാ സംഘമാണ് സ്പിരിറ്റ് ഇന്‍ ജീസസ്
2. ടോം സ്ക്കറിയയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ പരമ്പാരഗത ക്രിസ്തീയ വിശ്വാസങ്ങള്‍ക്ക് എതിരാണെന്ന് ആരോപണമുണ്ട്.
3.മരിച്ചുപോയ ആത്മാക്കളോട് സുവിശേഷം പ്രസംഗിച്ച് അവരെ മാനസാന്തരപ്പെടുത്തുകയാണ് സ്പിരിറ്റ് ഇന്‍ ജീസസിന്റെ ലക്ഷ്യം

4. നിലവില്‍ ക്രിസ്തീയ സഭയില്‍ യോഗ്യരായവര്‍ ഇല്ലെന്നും അതിനാലാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ദൈവം തങ്ങളെ നിയോഗിച്ചതെന്നും സംഘം അവകാശപ്പെടുന്നു.
5. മുഖപത്രമായ ഇതാ നിന്റെ അമ്മ എന്ന മാസികയിലൂടെയും ഔദ്യോഗിക വെബ്സൈറ്റിലൂടെയും ഫെയ്സ്ബുക്ക് പേജിലൂടെയും സജീവമായാണ് സംഘം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
6. ക്രിസ്തീയ വിശ്വാസങ്ങള്‍ക്കെതിരായി പ്രവര്‍ത്തിക്കുന്നെന്ന ആരോപണത്തെ തുടര്‍ന്ന് കേരള കത്തോലിക് സഭ കഴിഞ്ഞ വര്‍ഷം സ്പിരിറ്റ് ഇന്‍ ജിസസിനെ നിരോധിച്ചിരുന്നു.
7. കഴിഞ്ഞ ദിവസം പൊളിച്ചു നീക്കിയ കുരിശ് തങ്ങളുടെ ഭൂമിയിലുള്ളതല്ലെന്നാണ് സ്പിരിറ്റ് ഇന്‍ ജീസസ് സംഘത്തിന്റെ അവകാശവാദം . ആ കുരിശ് തങ്ങള്‍ സ്ഥാപിച്ചതല്ലെന്നും, പാപ്പാത്തിച്ചോലയിലെ ഒരിഞ്ചു ഭൂമി പോലും തങ്ങള്‍ കയ്യേറിയിട്ടില്ലെന്നുമാണ് സ്പിരിറ്റ് ഇന്‍ ജീസസ് അവരുടെ ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.sndp
8. പാപ്പാത്തിക്കരയില്‍ താമസിക്കുന്ന മരിയന്‍ സൂസേ എന്നയാളുടെ കൈവശമാണ് കുരിശ് സ്ഥിതി ചെയ്യുന്ന ഭൂമിയെന്നും, അത് സ്പിരിറ്റ് ഇന്‍ ജീസസിന്റെ ഭൂമിയല്ലെന്നുമാണ് സംഘടന പറയുന്നത്.

9. പാപ്പാത്തിച്ചോലയില്‍ സ്ഥിതി ചെയ്യുന്നത് അത്ഭുത സിദ്ധിയുള്ള കുരിശാണെന്നും ഇതിനും ചുറ്റും സൂര്യന്‍ നൃത്തം ചെയ്യാറുണ്ടെന്നും ഇവര്‍ അവകാശപ്പെടുന്നു.
10. സര്‍ക്കാര്‍ ഭൂമി അനധികൃതമായി കൈയേറിയതിന് സംഘത്തിന്റെ തലവന്‍ ടോം സ്ക്കറിയക്കും സഹായി പൊറിഞ്ചുവിനുമെതിരെ കേസെടുത്തിട്ടുണ്ട്.

 

Top