ആറു വയസ്സുകാരിയുടെ ശ്വാസകോശത്തിൽ പല്ല് കുടുങ്ങി..അബദ്ധത്തിൽ വിഴുങ്ങിയ പല്ല് പുറത്തെടുത്തു

കണ്ണൂർ : ആറു വയസ്സുകാരിയുടെ ശ്വാസകോശത്തിൽ പല്ല് കുടുങ്ങി..അബദ്ധത്തിൽ വിഴുങ്ങിയ പല്ല് സങ്കീർണമായ റിജിഡ് ബ്രോങ്കോ സ്‌കോപ്പി ചികിത്സയിലൂടെ പുറത്തെടുത്തു . കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ വെച്ച് പല്ല് പുറത്ത് എടുത്ത്.ആദ്യമായി കൊഴിഞ്ഞ പല്ല് ആറുവയസ്സുകാരി അബദ്ധത്തിലാണ് വിഴുങ്ങിയത്. ഇതിനെ തുടർന്ന് ഒന്നരമാസത്തിലേറെയായി വിട്ടുമാറാത്ത ചുമയും വലിവും ശ്വാസതടസ്സവും കാരണം കുട്ടി ബുദ്ധിമുട്ടുകയായിരുന്നു.

കുട്ടിക്ക് ഒരുവർഷം മുമ്പേ മാറിയ വലിവിന്റെ അസ്വസ്ഥത വീണ്ടുമുണ്ടായെന്ന് കരുതിയാണ് രക്ഷിതാക്കൾ കണ്ണൂർ ജില്ലാ ആശുപത്രിയിലെ ശിശുരോഗ വിദഗ്ധനെ സമീപിച്ചത്. അവിടെനിന്നും പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിശദമായ പരിശോധനയിൽ കുട്ടിയുടെ ഇടത്തേ ശ്വാസകോശത്തിൽ എന്തോ കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തി. എന്തെങ്കിലും വിഴുങ്ങിരുന്നോ എന്ന അന്വഷണത്തിനിടെയാണ് വായിൽ നിന്നും ആദ്യമായി കൊഴിഞ്ഞ പല്ല് കാണാതായ വിവരം രക്ഷിതാക്കൾ ഡോക്ടർമാരെ അറിയിച്ചത്.പല്ല് കുടുങ്ങി, ശ്വാസകോശത്തിലെ ആ ഭാഗം അടഞ്ഞിരുന്നു. കഫം ഉൾപ്പടെ കെട്ടിക്കിടന്ന് അണുബാധ എറ്റ് അപകടാവസ്ഥയിലായിരുന്നു.

പെട്ടന്ന് തന്നെ കുട്ടിക്ക് അടിയന്തര ചികിത്സ ലഭ്യമാക്കി. അത്യാധുനിക ക്യാമറ സഹിതമുള്ള റിജിഡ് ബ്രോങ്കോസ്‌കോപ്പി ചികിത്സയിലൂടെ മുന്ന് മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിലാണ് കുടുങ്ങിക്കിടന്ന പല്ല് പുറത്ത് എടുത്തത്. ആ ഭാഗം അടഞ്ഞുകിടന്നതിനാൽ കെട്ടിക്കിടന്ന് അണുബാധയുടെ തുടക്കമായ കഫവും നീക്കം ചെയ്തു.ശ്വാസകോശവിഭാഗത്തിലെ ഡോ മനോജ് ഡി കെ, ഡോ രാജീവ് റാം, ഡോ കെ മുഹമ്മദ് ഷഫീഖ്, ശിശുരോഗ വിഭാഗത്തിലെ ഡോ എം.ടി.പി മുഹമ്മദ്, അനസ്‌തേഷ്യ വിഭാഗത്തിലെ ഡോ ചാൾസ് തോമസ്, ഡോ മോളി ജോസ്, ഡോ ബഷീർ മണ്ഡ്യൻ എന്നിവരുമുൾപ്പെട്ട മെഡിക്കൽ സംഘമാണ് ചികിത്സ നടത്തിയത്.
.

Top