വിദേശ വനിതയെ കൊലപ്പെടുത്തിയത് ബലാത്സംഗം ചെയ്ത്; രണ്ടു പേര്‍ അറസ്റ്റില്‍; ഇരയുടെ ചിത്രങ്ങളും പേരും ഇനി ഉപയോഗിക്കരുതെന്ന് നിര്‍ദേശം

തിരുവല്ലത്ത് കണ്ടല്‍കാട്ടില്‍ വിദേശവനിതയെ കൊല്ലപ്പെടുത്തിയത് ബലാത്സംഗം ചെയ്‌തെന്ന് പൊലീസ്. സംഭവത്തില്‍ രണ്ടു പ്രതികളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കോവളം വാഴമുട്ടം പനത്തുറ സ്വദേശികളായ ഉമേഷ്, ഉദയന്‍ എന്നിവരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്.

കൊലപാതകവും ബലാല്‍സംഗം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. തിരുവനന്തപുരം ശാന്തി കവാടത്തില്‍ ഇന്ന് വൈകിട്ട് വിദേശവനിതയുടെ സംസ്‌കാര ചടങ്ങുകള്‍ നടന്നു. ഇരയുടെ ചിത്രങ്ങളും പേരും ആരും ഇനി ഉപയോഗിക്കെരുതെന്ന് ഡിജിപി നിര്‍ദേശം നല്‍കി.

വിദേശ വനിത പീഡനത്തിന് ഇരയായതായി സ്ഥിരീകരിക്കുന്ന രാസപരിശോധനാഫലം പുറത്തുവന്നു. മുടിയിഴകളും വിരലടയാളവും പ്രതികളുടേതെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. ബോട്ടിങ് നടത്താനെന്ന പേരിലാണു വിദേശ വനിതയെ ഇവിടേക്കെത്തിച്ചതെന്നു പ്രതികളിലൊരാള്‍ സമ്മതിച്ചതായി പൊലീസ് അറിയിച്ചിരുന്നു. കണ്ടല്‍ക്കാട്ടിലെത്തിയശേഷം വിദേശ വനിതയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. ഇതിനിടെയാണ് ഇവര്‍ മരിച്ചതെന്നും പൊലീസ് വെളിപ്പെടുത്തി. വിദേശ വനിതയെ മാര്‍ച്ച് 14നാണ് പ്രതികള്‍ ചേര്‍ന്നു കൊലപ്പെടുത്തിയത്. ഇരയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധനഫലം ഇന്ന് രാവിലെ പോലീസിനു ലഭിച്ചിരുന്നു

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top