ഭീകരവാദത്തിന്റെ വഴി ഉപേക്ഷിച്ച് മകന്‍ അമ്മയ്ക്കരികിലെത്തി

അമ്മയുടെ കണ്ണുനിറയ്ക്കുന്ന അഭ്യര്‍ഥനയെ തുടര്‍ന്ന് ഭീകരവാദത്തിന്റെ തോക്ക് താഴെയിട്ട് ഒരു യുവാവ് കൂടി കാശ്മീരില്‍ തിരികെയെത്തി. തിരികെ എത്തിയ യുവാവിന്റെ പ്രായമോ പേരോ പുറത്തുവിട്ടിട്ടില്ല. “അമ്മയുടെ കണ്ണീനീരോടുകൂടെയുള്ള തിരിച്ചു വിളി അവന്‍ ആ യുവാവ് കേട്ടു. താഴ്‌വരയില്‍ ഭീകരാവാദത്തിന്റെ വഴി ഉപേക്ഷിച്ച് അവന്‍ തിരിച്ചു വന്നു. കുടുംബത്തിന്റെ അരികിലേക്ക്..സന്തോഷകരമായ പുനര്‍സമാഗമം ആശംസിക്കുന്നു.” ജമ്മുകശ്മീര്‍ പോലീസ് മേധാവി എസ്.പി. വൈദ് ട്വിറ്ററിലൂടെ വെളിപ്പെടുത്തി.  2017 ല്‍ ഇത്തരത്തില്‍ മാതാപിതാക്കളുടെ അഭ്യര്‍ഥന മാനിച്ച് ഭീകരവാദ ബന്ധം ഉപേക്ഷിച്ച് നാലു കശ്മീരി യുവാക്കള്‍ തിരികെ എത്തിയിരുന്നു. ‘ഓപ്പറേഷന്‍ ഓള്‍ ഔട്ട്’ എന്ന പേരില്‍ ഭീകര വിരുദ്ധ നടപടി സൈന്യം ശക്തമാക്കിയതിന് പിന്നാലെ മക്കള്‍ തിരികെ എത്തണമെന്ന് ആവശ്യപ്പെട്ട് അമ്മമാരുടെ അഭ്യര്‍ഥന സമൂഹ മാധ്യമങ്ങള്‍വഴി പ്രചരിച്ചിരുന്നു. അതേസമയം ഭീകരവാദികളുമായുള്ള ബന്ധങ്ങള്‍ ഉപേക്ഷിച്ച് തിരികെ എത്തുന്നവര്‍ക്കായി കൗണ്‍സിലിങ്ങും പുനരധിവാസ പ്രവര്‍ത്തനങ്ങളും സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നുണ്ട്. ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന ആശയങ്ങളും പ്രസംഗങ്ങളുമാണ് യുവാക്കളെ കൂടുതലായി ഭീകരവാദത്തിലേക്ക് ആകര്‍ഷിക്കുന്നത്. അതിനാല്‍ സോഷ്യല്‍ മീഡിയ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കപ്പെടുന്നുണ്ട്.

Top