വാഗ്ദാന ലംഘനം: ബിജെപിയുമായി സഹകരിക്കില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി; രാജ്യസഭാഗത്വം വ്യാജവാര്‍ത്തയാണെന്നും ആരോപണം

ആലപ്പുഴ: എന്‍.ഡി.എ നേതൃത്വവുമായി സഹകരില്ലെന്ന് ബി.ഡി.ജെ.എസ് വ്യക്തമാക്കി. ബി.ഡി.ജെ.എസിനെ എന്‍.ഡി.എയില്‍ നിന്ന് ഒഴിവാക്കാന്‍ ബി.ജെ.പിയിലെ ഒരു വിഭാഗം നേതാക്കള്‍ ശ്രമിക്കുകയാണെന്നും ബി.ഡി.ജെ.എസ് ചെയര്‍മാന്‍ തുഷാര്‍ വെള്ളാപ്പള്ളി ആരോപിച്ചു. ബോര്‍ഡ്, കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്തത് ബി.ജെ.പിയാണ്. അത് നിറവേറ്റാതെ എന്‍.ഡി.എയുമായി സഹകരിക്കില്ലെന്നും തുഷാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

തനിക്ക് രാജ്യസഭാംഗത്വം വാഗ്ദാനം ചെയ്തെന്ന വാര്‍ത്ത പ്രചരിപ്പിച്ച ബിജെപിയിലെ ചിലരുണ്ട്. ബിജെപി സംസ്ഥാന നേതൃത്വം അപമാനിക്കാന്‍ ശ്രമിച്ചെന്നു കാട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്ക് പരാതി നല്‍കുമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. സീറ്റ് വാഗ്ദാനം ചെയ്തെന്ന വാര്‍ത്ത പ്രചരിപ്പിച്ചത് ആരാണെന്ന ചോദ്യത്തിന് തനിക്ക് അറിയില്ലെന്നായിരുന്നു തുഷാറിന്റെ മറുപടി. താനോ പാര്‍ട്ടിയോ രാജ്യസഭാ സീറ്റ് ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇടതുമുന്നണിയിലേക്ക് പോകണമെങ്കില്‍ ഒന്നു മൂളിയാല്‍ മതി. എല്‍ഡിഎഫിന് മഅദ്‌നിയുമായി സഹകരിക്കാമെങ്കില്‍ ബിഡിജെഎസുമായും സഹകരിക്കാമെന്ന് തുഷാര്‍ പറഞ്ഞു. ബോര്‍ഡ് കോര്‍പറേഷന്‍ സ്ഥാനങ്ങള്‍ ബിഡിജെഎസിന് ലഭിക്കരുതെന്ന് ഇവര്‍ക്ക് ആഗ്രഹമുണ്ട്. അതിന്റെ ഫലമായിട്ടാണ് ഇത്തരം പ്രചരണങ്ങള്‍. അതിന്റെ കാരണം താന്‍ പോയി എംപി സീറ്റ് ചോദിച്ചു എന്നു പറഞ്ഞാല്‍ സീറ്റ് മോഹികളായ ബിജെപി നേതാക്കള്‍ പിന്നോക്കം പോകുമല്ലോ. അതിനുവേണ്ടിയാണ് ഇത്തരം നീക്കങ്ങളെന്നും തുഷാര്‍ പറഞ്ഞു

ബി.ഡി.ജെ.എസ് നിലപാട് വ്യക്തമാക്കിയതോടെ ബിജെപിയെ കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ചെങ്ങന്നൂരിലെ സ്ഥാനാര്‍ത്ഥിപ്രഖ്യാപനത്തിനു മുന്നോടിയായി എന്‍.ഡി.എ. യോഗം ചേരാന്‍പോലും കഴിഞ്ഞിട്ടില്ല. ഇന്നു ചേരുന്ന ബി.ഡി.ജെ.എസ്. യോഗത്തില്‍ മുന്നണിയുടെ പ്രവര്‍ത്തനവൈകല്യങ്ങളും ചര്‍ച്ചയാകും. ബിജെപി. നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിക്കാത്തതാണ് ബി.ഡി.ജെ.എസിന്റെ കടുത്ത അതൃപ്തിക്കു കാരണം. കേരളത്തിലെ എന്‍.ഡി.എ. സംവിധാനം കാര്യക്ഷമമല്ലെന്നും തങ്ങളുടെ പരാതികള്‍ അവഗണിച്ചു മുന്നോട്ടുപോയാല്‍ ചെങ്ങന്നൂരില്‍ തിരിച്ചടിനേരിടേണ്ടി വരുമെന്നു തുഷാര്‍ വെള്ളാപ്പള്ളി മുന്നറിയിപ്പു നല്‍കിയിരുന്നു.

ഇതിനിടെ, ബി.ഡി.ജെ.എസ് ഇപ്പോഴും എന്‍.ഡി.എയുടെ ഭാഗമാണെന്നും ചില പ്രശ്‌നങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെന്നും അത്തരം പൊരുത്തക്കേടുകള്‍ പരിഹരിക്കുമെന്നും ബിജെപി ദേശീയസമിതി അംഗവും മുന്‍ സംസ്ഥാന അധ്യക്ഷനുമായ വി. മുരളീധരന്‍ പ്രതികരിച്ചു. ചെങ്ങന്നൂരിലെ സ്ഥാനാത്ഥി ശ്രീധരന്‍ പിള്ളയുടെ വിജയത്തിനു വേണ്ടി ബി.ഡി.ജെ.എസ് പ്രവര്‍ത്തിക്കുമെന്നാണ് വിശ്വാസമെന്നും മുരളീധരന്‍ പ്രതികരിച്ചു.

Top