ഗായികയെ കൊന്നത് ഭര്‍ത്താവ് തന്നെ…ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സഹോദരി

പാനിപ്പത്ത്: ഗായികയെ കൊന്നത് ഭർത്താവ് തന്നെ;ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്ത് ഹരിയാണയില്‍ 22കാരിയായ ഗായിക വെടിയേറ്റ് മരിച്ച സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി രംഗത്ത് വന്നത് സഹോദരി തന്നെയാണ് . വെടിയേറ്റ് മരിച്ച ഹര്‍ഷിത ദഹിയയുടെ സഹോദരി ലതയാണ് തന്‍റെ ഭര്‍ത്താവാണ് കൊലയ്ക്ക് പിന്നിലെന്ന് വെളിപ്പെടുത്തിയത്. ദില്ലിയിലെ വീട്ടിലേയ്ക്ക് പോകുന്ന വഴിയില്‍ വെച്ചാണ് ഹര്‍ഷിത ദഹിയ അജ്ഞാതരുടെ വെടിയേറ്റു മരിക്കുന്നത്. പാനിപ്പത്തില്‍ നിന്ന് 86 കിലോമീറ്റര്‍ അകലെ വെച്ചാണ് സംഭവം. കഴുത്തിനും നെറ്റിയിലുമുള്‍പ്പെടെ ആറിടത്താണ് വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ ഹര്‍ഷിത സംഭവ സ്ഥലത്തുവച്ചുതന്നെ മരിക്കുകയായിരുന്നു. അമ്മയുടെ കൊലപാതക കേസിലെ മുഖ്യ സാക്ഷിയാണ് ഇപ്പോള്‍ കൊല്ലപ്പെട്ട ഹര്‍ഷിത ദഹിയ. സംഭവത്തില്‍ കേസെടുത്ത പൊലീസ് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹരിയാന്‍വി രാഗിണി ഗായികയായിരുന്ന ഹ‍ര്‍ഷിത നര്‍ത്തകി കൂടിയാണ്. ദില്ലിയിലെ നരേലയില്‍ താമസിച്ചുവന്നിരുന്ന യുവതി പാനിപ്പത്ത് സ്വദേശിയാണ്.

ഹരിയാണയിലെ നാടന്‍ പാട്ടുകളില്‍ ശ്രദ്ധയൂന്നിയ താരമാണ് ഷോ കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങും വഴിയാണ് വെടിയേറ്റ് മരിച്ചത്. വൈകിട്ട് നാല് മണിയോടെ ഹര്‍ഷിതയുടെ വാഹനം തട‍ഞ്ഞുനിര്‍ത്തിയ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പോലീസിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ കാറില്‍ ഒപ്പമുണ്ടായിരുന്ന ആരെയും അക്രമികള്‍ ആക്രമിച്ചിട്ടില്ല. കാറില്‍ ഗായികയ്ക്കൊപ്പം സഞ്ചരിച്ചിരുന്നവരോട് കാറിന് പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ട അക്രമികള്‍ ഹര്‍ഷിതയ്ക്ക് നേരെ വെടിയുതിര്‍ത്ത ശേഷം രക്ഷപ്പെടുകയായിരുന്നു. രണ്ട് ഗായകരും സുഹൃത്തുക്കളുമായിരുന്നു കാറിലുണ്ടായിരുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ തന്‍റെ ജീവന് ഭീഷണിയുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ട് ഹര്‍ഷിത സോഷ്യല്‍ മീഡിയയില്‍ മൊബൈല്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ താന്‍ ഇതിനെയൊന്നും ഭയക്കുന്നില്ലെന്നും ഹര്‍ഷിത പോസ്റ്റില്‍ വ്യക്തമാക്കിയുരുന്നു. എന്നാല്‍ സംഭവം പോലീസില്‍ അറിയിച്ചിരുന്നോ എന്നത് സംബന്ധിച്ച് വിവരമില്ല. എന്നാല്‍ ദില്ലിയിലെ തീഹാര്‍ ജയിലിലുള്ള ഒരു ഗുണ്ടാസംഘത്തിന്‍റെ തലവനാണ് കൊലയ്ക്ക് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവത്തില്‍ കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top